മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Tuesday, August 31, 2010

അവരെ ഇനിയും പിരികയറ്റണോ രാമനുണ്ണീ?


മാതൃഭൂമി ആഴ്ചപ്പതിപ്പ് 21-ലക്കത്തില്‍ ആനന്ദിന്റെ 'ഉള്ള നിയമങ്ങള്‍ ഇല്ലാത്ത നിയമങ്ങള്‍', 25- ലക്കത്തില്‍ കെ പി രാമനുണ്ണിയുടെ 'പ്രിയപ്പെട്ട ജോസഫ് ആനന്ദിനോട് പറയേണ്ടത്' എന്നീ ലേഖനങ്ങളോടുള്ള പ്രതികരണമാണിത്. ജോസഫ് മാഷിന്‌ പറയാനുള്ളത് (കൈ വെട്ടിയത് നന്നായി, പേരുദോഷം മാറിയല്ലോ?)ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം. 


ജോസഫ് സാറിന്റെ വാക്കുകള്‍:


ഞാന്‍ ജയിലില്‍നിന്ന് തിരികെ വീട്ടിലെത്തിയ നാളുകളില്‍ യുക്തിവാദി സംഘത്തിലെ ആളുകള്‍ വിളിക്കുമായിരുന്നു. ഞാന്‍ ഈശ്വരവിശ്വാസിയാണെന്ന് അവരൊടു പറഞ്ഞു. എങ്കിലും അവര്‍ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ആശ്വസിപ്പിക്കാന്‍ ആദ്യം വന്നത് അവരായിരുന്നു. ഞാന്‍ ഈശ്വരവിശ്വാസിയാണ്‌. ഒരു മതത്തില്‍ ജനിച്ചതുകൊണ്ട് അതിന്റെ വിശ്വസം പിന്തുടരുന്നു.എല്ലാ മതങ്ങളെയും ഒന്നുപോലെയാണ്‌ ഞാന്‍ കാണുന്നത്. എല്ലാ മതങ്ങളുടെയും അടിസ്ഥാനലക്ഷ്യം ഒന്നുതന്നെയാണ്‌. 


മുസ്ലിം സമുദായത്തില്‍ ഈ പേരുള്ള (മുഹമ്മദ്) ഒരുപാട് പേരുണ്ട്. അങ്ങനെമാത്രമേ ഞാന്‍ വിചാരിച്ചിട്ടുള്ളു. അതിനെ ദുര്‍ വ്യാഖ്യാനം ചെയ്യുകയായിരുന്നു. കലഹമുണ്ടാക്കാന്‍ അവര്‍ മന:നപൂര്‍വ്വം ചെയ്തതായിരുന്നു. കോളേജിലെ കുട്ടികളോ രക്ഷാകര്‍ത്താക്കളോ ഒരു പരാതിയും ഒരിടത്തും ഉന്നയിച്ചിട്ടില്ല.
..................................................................................................................................................................

     കെ പി രാമനുണ്ണിക്ക് ഇത്രമേല്‍ അസഹിഷ്ണുത തോന്നാന്‍ മാത്രം എന്തവിവേകമാണ്‌ ആനന്ദ് തന്റെ 'ഉള്ള നിയമങ്ങള്‍ ഇല്ലാത്ത നിയമങ്ങള്‍'(മാതൃഭൂമി ആഴ്ചപ്പതിപ്പ്- ലക്കം 21) എന്ന ലേഖനത്തില്‍ കാണിച്ചതെന്ന് അത് പലവുരു വായിച്ചു നോക്കിയിട്ടും മനസ്സിലായില്ല. 'അച്ഛന്‍, ബാപ്പ തുടങ്ങിയ സങ്കല്പങ്ങള്‍ പരിചയപ്പെട്ടിട്ടില്ലാത്ത മുസ്സൊളിനിയുടെ ബ്രോയ്‌ലര്‍ തലമുറയ്ക്ക്, മറ്റുള്ളവരുടെ മാതാപിതാക്കളെ ആരെങ്കിലും അപമാനിച്ചുവെന്ന് കേള്‍ക്കുമ്പൊഴുള്ള ഒന്നും തോന്നായ്ക' എന്ന സാഹിത്യത്തില്‍ പുതപ്പിച്ച വാക്കുകള്‍- തന്തയ്ക്കു പിറക്കാത്തവന്‍ എന്നാണ്‌ അതിന്റെ പച്ചമലയാളത്തിലുള്ള അര്‍ത്ഥമെന്നിരിക്കെ, അത്രത്തോളം പ്രകോപിതനാകാന്‍ പ്രിയ രാമനുണ്ണീ, എന്തപരാധമാണ്‌ ആനന്ദ് ചെയ്തതെന്നും താങ്കളുടെ അറുവഷളന്‍ ലേഖനം ( മാതൃഭൂമി ആഴ്ചപ്പതിപ്പ്- ലക്കം 25) മുഴുവന്‍ പരതിയിട്ടും ഈയുള്ളവനൊട്ട് മനസ്സിലായുമില്ല.

    മുപ്പത്തിരണ്ട് കുട്ടികള്‍ മാത്രം പഠിക്കുന്ന, അതില്‍ തന്നെ വെറും മൂന്നോ നാലോ മുസ്ലിം കുട്ടികള്‍ മാത്രമുള്ള ചെറിയൊരു ബിരുദ ക്ലാസിലെ, ഒരു വെറും ക്ലാസ് പരീക്ഷയ്ക്ക് ചിഹ്നങ്ങള്‍ ഇട്ട് വേര്‍തിരിക്കാന്‍ നല്‍കിയ ഒരു സംഭാഷണശകലം തങ്ങളുടെ പ്രവാചകനെ അപമാനിക്കാന്‍ കരുതിക്കൂട്ടി ഒരു അധ്യാപകന്‍ ചെയ്ത പൊറുക്കാന്‍ കഴിയാത്ത അപരാധമാണെന്ന്, കൈ മാത്രമല്ല തലയും വെട്ടാന്‍ പലവട്ടം ആസൂത്രണം ചെയ്ത് ഒടുവില്‍ അതിവിദഗ്ദമായി അത് നടപ്പാക്കിയ, തലയില്‍ കാറ്റും വെളിച്ചവും കയറാത്തവിധം കൊട്ടിയടയ്ക്കപ്പെട്ട ഇരുണ്ട മനസ്സിന്റെ ഉടമകള്‍ക്ക് 'മനസ്സിലായതെങ്ങനെ'യെന്ന് ലളിതമായി പറഞ്ഞുതരികയാണ്‌ ആനന്ദ് അദ്ദേഹത്തിന്റെ ലേഖനത്തിലൂടെ ചെയ്തത്.

      ഈയൊരു സംഭാഷണ ശകലം മാത്രമേ ജോസഫ് സാറിന്‌ കുത്തും കോമയുമിടാന്‍ കിട്ടിയുള്ളൊ എന്ന് ആദ്യം കേട്ട മാത്രയില്‍ ഈയുള്ളവനും തോന്നിയതാണ്‌. എന്നാല്‍ താന്‍ പറഞ്ഞത് കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന സര്‍വ്വസ്വവും നഷ്ടപ്പെട്ട ആ സാധുമനുഷ്യന്റെ വിലാപം കേട്ടില്ലെന്നു നടിക്കാന്‍ മാത്രം നമ്മുടെ മനസ്സാക്ഷി മരവിക്കേണ്ടതുണ്ടൊ? ആ അധ്യാപകന്‌ മറ്റുള്ളവരുടെ ദൈവങ്ങളെയോ പ്രവാചകന്മാരെയോ അവഹേളിക്കണമായിരുന്നുവെങ്കില്‍ അതിന്‌ മുപ്പത്തിരണ്ട് കുട്ടികള്‍ മാത്രം എഴുതുന്ന ഒരു ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലൂടെ തന്നെ  വേണമായിരുന്നോ എന്നെങ്കിലും നമ്മുടെ ചിന്ത പോകാത്തതെന്തുകൊണ്ടാണ്‌? ആ ക്ലാസ് മുറിയില്‍ നിന്ന് രണ്ട് കുട്ടികള്‍ പുറത്തുകൊണ്ടുവന്ന ആ ചോദ്യപ്പേപ്പര്‍ ആയിരക്കണക്കിന്‌ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ എടുത്ത് നാടുനീളെ വിതരണം ചെയ്ത്‌ അത് തങ്ങളുടെ പ്രവാചകനെ നിന്ദിക്കുകയാനെന്ന് മുറവിളികൂട്ടിയവര്‍, പ്രവാചക നിന്ദയ്ക്കെതിരെ നടത്തിയ കോളേജ് ആക്രമണം, പ്രവാചകനെ നിന്ദിച്ചവനെ കൈ വെട്ടണം എന്നടക്കം ആഹ്വാനം ചെയ്ത് സകലമാന ഇസ്ലാം സംഘടനകളും ചേര്‍ന്ന് നടത്തിയ ആക്രോശങ്ങള്‍, വര്‍ഗീയതയുടെ പെരുമ്പറയടികള്‍, ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കിക്കോണ്ട്- 'മതമില്ലാത്ത ജീവന്റെ' പേരില്‍ മതമൗലികവാദികള്‍ (ഇക്കാര്യത്തില്‍ എന്തായിരുന്നു മത സൗഹാര്‍ദ്ദം!!) ഇവിടെ കാട്ടികൂട്ടിയ കോപ്രായങ്ങള്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിന്‌ താങ്ങാനാകില്ലെന്ന് മുന്‍കൂട്ടി കണ്ട് ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേയുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ഏറ്- 'മഠയാനായ അധ്യാപകന്‍' പ്രയോഗം; താന്‍ മനപൂര്‍വ്വം ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെ ചോദ്യപേപ്പര്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് പലവുരു ആണയിട്ടിട്ടും രാജാവിനേക്കാള്‍ വലിയ രാജഭക്തരായി അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തവര്‍, അധ്യാപകനെ കിട്ടാഞ്ഞ് അദ്ദേഹത്തിന്റെ മകനുനേരെ മൂന്നാംമുറ പ്രയോഗിച്ച നിയമപാലകര്‍, ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച് തീകെടുത്താന്‍ ശ്രമിക്കുന്നതിനു പകരം സെന്‍സേഷണല്‍ വാര്‍ത്തകള്‍ ചമച്ച് ആഘോഷിച്ച മാധ്യമങ്ങള്‍- ഇവരെല്ലാംകൂടിതന്നെയാണ്‌ 'മതനിന്ദാ നാടകത്തെ' കൈവെട്ടല്‍ എന്ന താലിബാനിസ്റ്റ് പരിസമാപ്തിയിലേക്ക് കൊണ്ടെത്തെച്ചതെന്ന പച്ചപ്പരമാര്‍ത്ഥം നിഷ്കളങ്കമായി വിളിച്ച് പറയുക മാത്രമാണ്‌ ആനന്ദ് ചെയ്ത 'മഹാപരാധം'.
     'വിവിധ രാജ്യങ്ങളിലായി മുഹമ്മദെന്ന നാമധാരികള്‍ കോടാനുകോടി ഉണ്ടാകുമെങ്കിലും പടച്ചവനുമായി സമ്പര്‍ക്കപ്പെടുന്ന മുഹമ്മദെന്നു പറയുമ്പോള്‍ അത് അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനായി അറേബ്യയില്‍ ജനിച്ച മുഹമ്മദ് നബി ആയിരിക്കുമെന്ന് ആരും ചിന്തിച്ചുപോകുമെന്നത് സ്വാഭാവികമാണെന്നാണ്‌' രാമനുണ്ണിയുടെ കണ്ടെത്തല്‍. കുട്ടികള്‍ക്ക് അധികപഠനത്തിനുവേണ്ടി നിര്‍ദ്ദേശിക്കപ്പെട്ടതും അവര്‍ തന്നെ പലവട്ടം ക്ലാസില്‍ പരിചയപ്പെട്ടതുമായ ഒരു സംഭാഷണശകലമാണ്‌ ചോദ്യപ്പേപ്പറിലെ 'വിവാദചോദ്യ'മെന്ന്‌ മനസ്സിലാകും മുമ്പ് അങ്ങനെ ആരെങ്കിലും ചിന്തിച്ചാല്‍ അത് സ്വാഭാവികമാകാം. എന്നാല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ താന്‍ അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടുകൂടിയില്ലെന്ന് ജോസഫ് സാര്‍ ആണയിട്ടിട്ടും, അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ കൈയും കാലും വെട്ടിനുറുക്കപ്പെട്ടിട്ടും അതേ വര്‍ഗ്ഗീയജന്യ വാദം തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ നടക്കുന്ന രാമനുണ്ണിമാര്‍ ചെയ്യുന്ന സാമൂഹ്യദ്രോഹം എന്തെന്ന്‌ അവര്‍ മനസ്സിലാക്കുന്നില്ലേ!!! പടച്ചവനുമായി യാതൊരു സമ്പര്‍ക്കവുമില്ലാത്തവരാണോ ദിവസവും അഞ്ച് നേരം നിസ്കരിക്കുന്ന കോടാനുകോടി മുഹമ്മദ് നാമധാരികള്‍? അല്ലാഹുവും പ്രവാചകനായ മുഹമ്മദും തമ്മില്‍ അയല മുറിക്കുന്ന കാര്യം സംസാരിക്കേണ്ടതില്ലെന്ന കാര്യമെങ്കിലും രാമനുണ്ണീ എന്താണ്‌ താങ്കളുടെ കാടു കയറിയ മനസ്സില്‍ ഏശാത്തത്? 

     ഇക്കണക്കിനാണെങ്കില്‍ ഏതെങ്കിലുമൊരു അച്ഛനുമമ്മയും അവര്‍ക്ക് ജനിച്ച മന്ദബുദ്ധിയായ ഒരു കുട്ടിക്ക് കൃഷ്ണന്‍കുട്ടിയെന്നോ, രാമന്‍കുട്ടിയെന്നോ, കൃഷ്ണനുണ്ണിയെന്നൊ, രാമനുണ്ണിയെന്നോ, മുഹമ്മദുണ്ണിയെന്നോ നാമകരണം ചെയ്തുപോയാല്‍ തങ്ങളുടെ ദൈവങ്ങളെ അവഹേളിച്ചുവെന്ന് പറഞ്ഞ് കയ്യും കാലും വെട്ടാനുള്ള ലൈസന്‍സാണല്ലോ രാമനുണ്ണീ അറിഞ്ഞോ അറിയാതെയോ താങ്കള്‍ കനിഞ്ഞ് നല്‍കിയിരിക്കുന്നത്!!

   മതവിശ്വാസിയെ മനസ്സിലാക്കണമെന്നും അവരുടെ വികാരങ്ങള്‍ മാനിക്കണമെന്നും (മത വിശ്വാസമില്ലാത്തവര്‍ക്ക് മാനിക്കത്തക്ക വികാരമില്ലേ രാമനുണ്ണീ?), മത നിന്ദ കുറ്റകരമാണെന്നതിനാല്‍ മതത്തെയോ മത ദൈവങ്ങളെയോ പ്രവാചന്മാരെയോ വിമര്‍ശിച്ചുകൂടെന്നും അങ്ങനെ ചെയ്താല്‍ അവരെ തേടി പോലീസിനെ വിടണമെന്നുമുള്ള മാഹാ സാരോപദേശമാണ്‌ രാമനുണ്ണി ഈ ലേഖനത്തിലൂടെ മാലോകര്‍ക്ക് നല്‍കുന്നത്.  

     നിലവിലുള്ള മതത്തെയും മത ദൈവങ്ങളെയും നിരാകരിച്ചുകൊണ്ടൊ പരിഷ്കരിച്ചുകൊണ്ടോ ആണ്‌ ഓരോ പുതിയ മതവും ജനിച്ചതെന്ന ചരിത്രവസ്തുത ഇവിടെ ബോധപൂര്‍വ്വം നിരാകരിക്കുന്നു. ബ്രാഹ്മണ്യം കൈവശം വെച്ചനുഭവിച്ചിരുന്ന വിഗ്രഹ പ്രതിഷ്ഠാധികാരം ചോദ്യം ചെയ്ത് ഈഴവശ്ശിവനെ പ്രതിഷ്ഠിച്ച ശ്രീനാരായണഗുരു ബ്രാഹ്മണരുടെ മതവിശ്വാസത്തെ ചോദ്യം ചെയ്തത് പൊറുക്കാനാകാത്ത അപരാധമാണെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ മതനിന്ദയ്ക്ക് കേസെടുക്കണമെന്നും മതവിധേയത്വത്താല്‍ സ്വബോധം നഷ്ടപ്പെട്ട രാമനുണ്ണീ, താങ്കള്‍ തട്ടിവിടുമോ? മതദൈവങ്ങളെയും വിഗ്രഹാരാധനയെയും വെല്ലുവിളിച്ച ബ്രഹ്മാനന്ദശിവയോഗിയെ എത്രവട്ടം കൈവെട്ടേണ്ടിവരും രാമനുണ്ണീ? 'ഭഗവദ്ഗീതയും കുറെ മുലകളു'മെഴുതിയ; 'വിഢ്ഢികളുടെ സ്വര്‍ഗ്ഗ'മെഴുതിയ; മരക്കുരിശില്‍ തറച്ച കര്‍ത്താവിന്‌ പൊന്‍ കുരിശെന്തിനെന്നെഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട സുല്‍ത്താല്‍ വൈക്കം മുഹമ്മദ് ബഷീറിന്‌ താങ്കള്‍ എന്ത് ശിക്ഷയാണ്‌ രമനുണ്ണീ വിധിക്കാന്‍ പോകുന്നത്? 

     മൃഗത്വത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്നും, ഉദാത്തമായ ദേവത്വ സാക്ഷാത്കാരങ്ങള്‍‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും താങ്കള്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാദരിച്ച മുഹമ്മദ്, അറേബ്യയിലെ ഖുറൈശീ ഗോത്രക്കാരുടെ ആരാധനാ മൂര്‍ത്തികളായിരുന്ന ലാത്ത, മനാത്ത എന്നീ ദൈവങ്ങളെ വ്യാജ ദൈവങ്ങളെന്ന് മുദ്രകുത്തിയും അവരുടെ വിഗ്രഹങ്ങളെ മുച്ചൂടും നശിപ്പിച്ചുമാണ്‌ ഇസ്ലാം മതം സ്ഥാപിച്ചതെന്ന് ജമാ അത്തുകാരുടെ പുസ്തകങ്ങളില്‍ പറയുന്നതെങ്കിലും താങ്കള്‍ വായിച്ചില്ലേ രാമനുണ്ണീ? ഇസ്ലാം മതം സ്വീകരിക്കാന്‍ പലവുരു ക്ഷണിച്ചിട്ടും തങ്ങളുടെ പൂര്‍വ്വമതത്തില്‍ ഉറച്ചുനിന്നവരെ വാളുപയോഗിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചുവെന്ന് താങ്കളുടെ ആരാധനാമൂര്‍ത്തിയായ മൗലാനാ അഅ്‌ലാ മൗദൂദിയുടെ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത്‌ വിറ്റഴിക്കുന്ന പുസ്തകങ്ങളൊന്നും താങ്കള്‍ വായിച്ചില്ലേ? അതൊ മൗദൂദിസ്റ്റുകളുടേ കൂലിയെഴുത്തുകാരെപ്പോലെ താങ്കളുടെയും കണ്ണു മഞ്ഞളിച്ചുപോയോ സാര്‍? തന്റെ പൂര്‍വ്വമതമായ യഹൂദമതത്തെ നിരാകരിച്ചാണ്‌ യേശു കൃസ്തുമതം സ്ഥാപിച്ചതെന്നും അതിന്‌ അവര്‍ നല്‍കിയ ശിക്ഷ കൈ വെട്ടലല്ല, കുരിശേറ്റമായിരുന്നെന്നും താങ്കള്‍ക്കറിയുമോ? മതങ്ങളെയും മതാധികാരങ്ങളെയും തല്ലിയും തലോടിയും പരിഷ്കരിച്ചുമൊക്കെയാണ്‌ എല്ലാ മതങ്ങളിലും പരിഷ്കര്‍ത്താക്കള്‍ ഉണ്ടായതെന്നും അവരെയൊന്നും പൂര്‍വ്വസമൂഹം പൂമാലയിട്ടല്ല സ്വീകരിച്ചതെന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിക്കുന്നവര്‍ ആരായാലും അവരെ ചിന്തിക്കുന്ന സമൂഹം തിരിച്ചറിയുകതന്നെ ചെയ്യും.

     മത വിമര്‍ശനത്തെ മതങ്ങള്‍ അംഗീകരിച്ചതിന്റെ ഉദാഹരണം ചാര്‍വാകരെ ശ്രീരാമന്‍ തന്റെ രാജ്യത്ത് ആദരിച്ചിരുന്നുവെന്ന് ഉദാഹരിച്ച്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാമനുണ്ണി ചാര്‍വ്വാകരുടെ ഒരു ഗ്രന്ഥം പോലും തിരിച്ചുകിട്ടാത്തവിധം നശിപ്പിക്കപ്പെട്ടുവെന്ന ചരിത്ര യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നു. ചാര്‍വാകരുടെ അറിവിനെ നശിപ്പിച്ചവര്‍ അവരെ ജീവനോടെ വെച്ചുവെന്ന് വിശ്വസിക്കണോ രാമനുണ്ണീ? നാസ്തികത്വം പോയിട്ട് അന്യ മതവിശ്വാസങ്ങളെപോലും സഹിഷ്ണുതയോടെ നോക്കാന്‍ വിസമ്മതിക്കുന്ന മതങ്ങളെ താങ്കള്‍ക്കറിയില്ലേ? ബുദ്ധസന്യാസിമാരെ കൊന്നൊടുക്കിയ ശങ്കരാചാര്യനെ കേട്ടിട്ടില്ലേ? അല്ലാഹുവല്ലാതെ മറ്റേതെങ്കിലും ദൈവത്തെ ആരെങ്കിലും ആരാധിച്ചു പോയാല്‍ അവരെ മാത്രമല്ല, അവര്‍ ആരാധിക്കുന്ന ദൈവങ്ങളെയും നരകത്തീയിലിട്ട് കരിക്കുമെന്ന് ഖുര്‍ ആര്‍ എന്ന 'ദൈവിക' ഗ്രന്ഥത്തില്‍ എഴിതിയത് വായിക്കാന്‍, യിക്തിവാദമെന്നും യുക്തിവാദിയെന്നും കേള്‍ക്കുമ്പോഴേക്കും ചൊറിഞ്ഞുവരുന്ന രാമനുണ്ണീ താങ്കള്‍ക്ക് സമയം കിട്ടിയില്ലേ? ഇതൊന്നും വായിക്കാതെയാണൊ അതൊ വായിച്ചിട്ടും അറിയില്ലെന്നു്‌ നടിച്ചിട്ടാണൊ താങ്കള്‍, 'മറിച്ചുള്ള സംഭവങ്ങളെല്ലാം മതം അറിയാത്തവരും മതത്തെവെച്ച് കളിക്കുന്നവരും തണ്ട് പോപ്പികളുമായ നീചന്മാര്‍ ഉണ്ടാക്കുന്നതാണെന്ന്' താങ്കള്‍ വിലയിരുത്തുന്നത്? 'ശ്രീകൃഷ്നനും യേശുകൃസ്തുവും ജീവിച്ചിരുന്നില്ല എന്ന ഇടമറുകിന്റെ പുസ്തകം മുതല്‍ ഇസ്ലാമടക്കം സകല മത ദര്‍ശനങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന യുക്തിവാദിപുസ്തകങ്ങള്‍ വരെ (പാവം) ഇതിന്റെ ആധുനിക ഉദാഹരനങ്ങളെന്നു' പറഞ്ഞ് യുക്തിവാദികളെ അപമാനിക്കുന്ന രാമനുണ്ണീ (യുക്തിവാദികള്‍ അല്ലേലും പാവങ്ങളാണ്‌ രാമനുണ്ണീ) വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ ചൊറിഞ്ഞുതരാന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കുന്നത് നന്നായിരിക്കും. താങ്കളുടെ മാതൃകാപുരുഷന്‍മാരായ മൗദൂദിസ്റ്റുകളടക്കമുള്ള ഇസ്ലാമിക സംഘടനകള്‍ അച്ചടിച്ചിറക്കുന്ന പുസ്തകങ്ങളില്‍ ഉള്ളിടത്തോളം അന്യമത നിന്ദ മറ്റൊരിടത്തും കാണില്ലെന്നിരിക്കെ യുക്തിവാദികള്‍ക്കുനേരെ കിട്ടിയ സന്ദര്‍ഭം നോക്കി ഉടുതുണി പൊക്കിക്കാണിക്കുന്ന രാമനുണ്ണീ താങ്കളുടെ സംസ്കാരം അപാരം.

   ജോസഫ് സാറിന്റെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന രക്തത്തില്‍, പന്ത്രണ്ട് കുപ്പി 'മുസ്ലിംരക്ത'മാണെന്ന് ക്രൂരമായി വീമ്പുപറയുമ്പോള്‍, 'മുസ്ലിംകിഡ്‌നി' ആവശ്യമുണ്ടെന്ന് പത്രപ്പരസ്യം ചെയ്ത 'മാധ്യമ'ക്കാരന്റെ ഗണത്തിലേക്ക് തരം താഴാന്‍ താന്‍ വളരെയേറെ യൊഗ്യനാണെന്ന്‌ രാമനുണ്ണി സംശയലേശമന്യേ തെളിയിച്ചിരിക്കുന്നു.

     ഒരു തികഞ്ഞ കൃസ്തുമതവിശ്വാസിയും സണ്‍ഡേ സ്കൂളിലേക്ക് നോട്ടുകള്‍ തയ്യാറാക്കുന്നയാളുമായ ജോസഫ് സാറിനെ സാരോപദേശം പഠിപ്പിക്കുന്നതിനിടയില്‍ ഇതിലൊന്നും കക്ഷിയല്ലാത്ത യുക്തിവാദികളെ നോക്കി കൊഞ്ഞനം കുത്തുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല, ഏതായാലും മറ്റുള്ളവരുടെ വികാര സംരക്ഷണത്തിനിറങ്ങിയ മൂപ്പര്‍ക്ക് യുക്തിവാദികളുടെ വികാരത്തെ മാനിക്കാന്‍ നേരം കിട്ടിക്കാണില്ല(പാവം)

     കോങ്ങാട്ട് നാരായണന്‍കുട്ടി നായരുടെ തലയറുക്കപ്പെട്ടതിലും, കൂത്തുപറമ്പ് കെ വി സുധീഷ് കൊത്തിനുറുക്കപ്പെട്ടതിലും, വിദ്യാര്‍ത്ഥികലുടെ മുന്നില്‍ വെച്ച് ജയകൃഷ്ണന്‍ മാസ്റ്റര്‍ ഗളഛേദം ചെയ്യപ്പെട്ടതിലും, പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയതിലും കൂടുതല്‍ പാതകം ഏതെന്നു ചോദിച്ചാല്‍ ഞാന്‍ പറയും 'പ്രിയപ്പെട്ട ജോസഫ് ആനന്ദിനോട് പറയേണ്ടത്'' എന്ന പേരില്‍ കെ പി രാമനുണ്ണി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ വെറിപിടിച്ച ലേഖനമാണെന്ന്. അവരെ ഇത്ര മാത്രം പരികയറ്റി വിടുന്നത് ഇനി ആരുടെയെല്ലാം കൈകളും തലയും വെട്ടാനാകാം പ്രിയപ്പെട്ട രാമനുണ്ണീ? മനസ്സാക്ഷി ഇനിയും ബാക്കിയുണ്ടെങ്കില്‍ ടി ജെ ജോസഫ് എന്ന പച്ച മനുഷ്യന്‍ ഈ ലക്കം മാതൃഭൂമിയില്‍ മനസ്സുതുറക്കുന്നത് ഒരു വട്ടം വായിച്ചുനൊക്കൂ മാന്യദേഹമേ. 

137 comments:

സുശീല്‍ കുമാര്‍ said...

>>>താങ്കളുടെ മാതൃകാപുരുഷന്‍മാരായ മൗദൂദിസ്റ്റുകളടക്കമുള്ള ഇസ്ലാമിക സംഘടനകള്‍ അച്ചടിച്ചിറക്കുന്ന പുസ്തകങ്ങളില്‍ ഉള്ളിടത്തോളം അന്യമത നിന്ദ മറ്റൊരിടത്തും കാണില്ലെന്നിരിക്കെ യുക്തിവാദികള്‍ക്കുനേരെ കിട്ടിയ സന്ധര്‍ഭം നോക്കി ഉടുതുണി പൊക്കിക്കാണിക്കുന്ന രാമനുണ്ണീ താങ്കലുടെ സംസ്കാരം അപാരം.


>>>ജോസഫ് സാറിന്റെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന രക്തത്തില്‍ പന്ത്രണ്ട് കുപ്പി 'മുസ്ലിംരക്ത'മാണെന്ന് ക്രൂരമായി വീമ്പുപറയുമ്പോള്‍, മുസ്ലിംകിഡ്‌നി ആവശ്യമുണ്ടെന്ന് പത്രപ്പരസ്യം ചെയ്ത 'മാധ്യമ'ക്കാരന്റെ ഗണത്തിലേക്ക് തരം താഴാന്‍ താന്‍ വളരെയേറെ യൊഗ്യനാണെന്ന്‌ രാമനുണ്ണി സംശയലേശമന്യേ തെളിയിച്ചിരിക്കുന്നു.

>>>അവരെ ഇത്ര മാത്രം പരികയറ്റി വിടുന്നത് ഇനി ആരുടെയെല്ലാം കൈകളും തലയും വെട്ടാനാകാം പ്രിയപ്പെട്ട രാമനുണ്ണീ? മനസ്സാക്ഷി ഇനിയും ബാക്കിയുണ്ടെങ്കില്‍ ടി ജെ ജോസഫ് എന്ന പച്ച മനുഷ്യന്‍ ഈ ലക്കം മാതൃഭൂമിയില്‍ മനസ്സുതുറക്കുന്നത് ഒരു വട്ടം വായിച്ചുനൊക്കൂ മാന്യദേഹമേ.

സന്തോഷ്‌ said...

പശു ചത്തു മോരിലെ പുളിയും പോയി... ഇനി ആ പശുവിന്റെ ശവം കുത്തി കീറണോ സുശീല്‍... ഈ ലേഖനം ആരുടേയും പിരികയറ്റാതിരുന്നുവെങ്കില്‍ നന്നായിരുന്നു.

സുരേഷ് ബാബു വവ്വാക്കാവ് said...

കൈകള് ബാക്കിയുള്ളിടത്തോളം കാലം സൂക്ഷിച്ചേ മതിയാകൂ.

സുശീല്‍ കുമാര്‍ said...

സന്തോഷ്,
പശു ചത്തിട്ടില്ല, മോരിലെ പുളിയൊട്ട് പോയിട്ടുമില്ല. ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതപ്പില്‍ ജോസഫ് സാറിന്റെ പ്രതികരണം ഉണ്ട്. ഉരുപത്തെട്ടാം പേജില്‍. കിട്ടുമെങ്കില്‍ വായിക്കുക.

ea jabbar said...

നന്നായി !

കരീം മാഷ്‌ said...

കൈ വെട്ടപ്പെടുന്നതിന്നുമുൻപ് ഞാൻ യുക്തിവാദിയല്ലെന്നും ആ ചോദ്യം എനിക്കു പറ്റിയ ഒരു അബദ്ധമാണെന്നും, എന്നോടു പൊറുക്കണമെന്നും സത്യസന്ധമായി പറഞ്ഞ ജോസഫ് മാഷിന്റെ അഭിമുഖം പ്രസിദ്ധീകരിക്കാൻ തയ്യാറാവാതിരുന്ന മാധ്യമങ്ങൾക്കാണു ഈ കിരാത നടപടിയുടെ മുഖ്യ പങ്ക്. പിന്നെ അതിനെ കെടാതെ നിർത്തുന്ന എല്ലാ മാധ്യമങ്ങൾക്കും വ്യക്തികൾക്കും :(

കരീം മാഷ്‌ said...
This comment has been removed by the author.
kureeppuzhasreekumar said...

നല്ല ലേഖനം.

chithrakaran:ചിത്രകാരന്‍ said...

ഇത്തരം യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ചിന്തകളും അവലോകനങ്ങളുമാണ് ശാശ്വത സമാധാനത്തിലേക്കും,ക്രിയാത്മക പുരോഗതിയിലേക്കും ,സഹിഷ്ണുതയിലേക്കും സമൂഹത്തെ നയിക്കു.
.....................
എന്നാല്‍, അവസരവാദികളായ ഹൃസ്വദൃഷ്ടികള്‍
പ്രീണന ബക്കറ്റുകളുമായി ഇസ്ലാമിക തീവ്രവാദികളുടെ
ഇഫ്താറില്‍ പങ്കെടുത്ത നന്ദി പ്രകടിപ്പിക്കാനായി കൈവെട്ടു കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് ഇസ്ലാമികതക്കു പിന്നാലെ കൂട്ടയോട്ടം ആരംഭിച്ചിരിക്കയാണ്.
കെ.പി.രാമനുണ്ണിമാര്‍ക്കും, ജി.പി.രാമചന്ദ്രന്മാര്‍ക്കും,എസ്.വി.രാമനുണ്ണിമാര്‍ക്കും,രാജീവ് ശങ്കരന്മാര്‍ക്കും,ചാര്‍വാക, നിസ്സഹായ,സത്യാന്വേഷികള്‍ക്കും,വാണീദാസ് എളയാവൂരിനെപ്പോലുള്ള മഹാസാഹിത്യകാരന്മാര്‍ക്കും ശേഷം കാരിരുമ്പുപോലെ കരുത്തുറ്റ പ്രത്യയശാസ്ത്രത്തിന്റെ ബൂലോക നിറ സാന്നിദ്ധ്യമായ
ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി അവര്‍കളും ഇസ്ലാമിസ്റ്റ് ആകാശത്തിന്റെ നെടും തൂണാകാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
ഇസ്ലാമിസ്റ്റ് ഹൈന്ദവ (അ./സ.)ബുജികള്‍ക്കായി ചിത്രകാരന്‍ തയ്യാറാക്കിയ ഛര്‍ദ്ദ്യാതിസാര നിയന്ത്രണത്തിനായുള്ള അലോപ്പതി മരുന്ന് : വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?

Rajeeve Chelanat said...

രാമനുണ്ണിക്ക് അറിയാവുന്ന ഒരേയൊരു മതേതരത്വം ശബരിമല കയറ്റമാണെന്ന് സുശീൽ കുമാറിനു ഇതുവരെ തിരിഞ്ഞില്ലേ? പുരോഗമനമെന്നത് അദ്ദേഹത്തിന് ഇടതുവിരോധവും. ഇജ്ജാതി ജനുസ്സുകളോട് ചരിത്രവും സാമാന്യബോധവുമൊക്കെ വിളമ്പുന്നതുതന്നെ വ്യർത്ഥം. എങ്കിലും, ലേഖനം കസറി. അഭിവാദ്യങ്ങളോടെ

നന്ദന said...

സത്യം വിളിച്ചുപറയാൻ ആർജ്ജവം കാണിക്കുന്ന സുശീല്‍ കുമാര്‍ പി പി യുടെ ലേഖനങ്ങൾ എന്നും അംഗീകരിക്കപ്പെടും.
എച്ചിൽ പാത്രങ്ങളിലെ വറ്റുമണിയുടെ ആദിക്യം കണ്ട് എന്തും എഴുതിവെക്കുന്നവർ നാ‍ളെ ഖേധിക്കാൻ ഇടവരുമെന്നത് തീർച്ചയാണ്.

Unknown said...

രാമനുണ്ണിയെ(ഇതു പോലുള്ള എല്ലാവരേയും) അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും വിഡ്ഢികള്‍ എന്നേ പറയാന്‍ പറ്റൂ...

യഥാര്‍ത്ഥ ഉദ്ദേശം തിരിച്ചറിയുക...

ravi said...

വളരെ നന്നായി. ഈ വഷളന്‍ രാമനുണ്ണി ഇടതുപക്ഷ വേദികളില്‍ നിറസാന്നിധ്യമാണ്‌. ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണിവന്‍. പോപ്പുലര്‍ ഫ്രണ്ട്കാരെക്കള്‍ നാറി.

arivu thedi said...

അങ്ങിനെ രാമനുണ്ണിയും ഭീകരവാദിയായി! അല്ലെങ്കില്‍ ആക്കും നമ്മള്‍, അതാണു കേരളീയര്‍. ബാംഗ്ളൂറു ജയിലില്‍ അതിനു വേറൊരു ഉദാഹരണം കിടക്കുന്നുണ്ടല്ലോ!

Anonymous said...

ജമാഅത്തെ ഇസ്ലാമിയുടെ പാദം നക്കുന്ന നെറികെട്ട ഒരു നാറിയില്‍ നിന്നും ഇതില്‍ കൂടുതല്‍പ്രതീക്ഷിച്ചു എങ്കില്‍ അത് സുശീല്‍ കുമാറിന്‍റെ കുറ്റമാണ്.നടുകടലിലും നായ നക്കിയേ കുടിക്കു എന്നൊരു ചൊല്ലുണ്ട്. നായ ഗ്ലാസില്‍ വെള്ളമെടുത്ത് കുടുക്കുമെന്ന് നാം ഒരിക്കലും പ്രതീക്ഷിക്കാന്‍ പാടില്ല. ആ പ്രതീക്ഷയാണ് ഇവിടെ സുശീല്‍ കുമാറിനും സംഭവിച്ചത്.അദ്ദേഹം രാമനുന്നിയില്‍ നിന്നും നല്ലത് പ്രതീക്ഷിച്ചു.

കുരുത്തം കെട്ടവന്‍ said...

സുശീല്‍ കുമാര്‍ പി പി: ഈയൊരു സംഭാഷണ ശകലം മാത്രമേ ജോസഫ് സാറിന്‌ കുത്തും കോമയുമിടാന്‍ കിട്ടിയുള്ളൊ എന്ന് ആദ്യം കേട്ട മാത്രയില്‍ ഈയുള്ളവനും തോന്നിയതാണ്‌

വിശ്വാസിയോ പ്രവാചകനെ ബഹുമാനിക്കുകയോ ആദരിക്കുകയോ ഒന്നും ചെയ്യാത്ത വെറും ഒരു യുക്തി'വാത'ക്കാരനായ താങ്കള്‍ക്കുപോലും ജോസഫിണ്റ്റെ ചോദ്യപേപ്പറില്‍ ഒരു പന്തികേടു തോന്നിയെങ്കില്‍, പ്രവാചകനെ വളരെയധികം ഇഷ്ടപെടുകയും ആദരിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ക്ക്‌ അതെങ്ങിനെയായിരിക്കും ഫീല്‍ ചെയ്തതെന്ന് ഞാന്‍ വിവരിക്കാതെ തന്നെ താങ്കള്‍ക്ക്‌ ഊഹിക്കാമല്ലോ. അതിനു ഒരു 'ഉണ്ണി'യുടെയും വക്കാലത്തു വേണ്ടെന്നും അറിയാം. അതെന്തായാലും തെറ്റിനെ തെറ്റുകൊണ്ട്‌ തിരുത്തുന്നത്‌ ന്യായീകരിക്കാന്‍ കഴിയില്ല. ജോസഫ്‌ എത്ര പ്രകോപനം സ്രിഷ്ടിച്ചിട്ടുണ്ടെങ്കിലും നിയമപരമായമല്ലാതെ ഇവിടത്തെ ആര്‍ എസു എസുകാരനും സി പി എമ്മുകാരനും നിയമം കൈയ്യിലെടുക്കുന്നതുപോലെ പോപ്പുലര്‍ ഫ്രണ്ടുകാരനും അങ്ങിനെ ചെയ്യാന്‍ പാടില്ലായിരുന്നു. പ്രത്യാകിച്ച്‌ മുസ്ളീങ്ങളൂടെ പ്രവാചകണ്റ്റെ പേരില്‍. എല്ലാ വിധ മുസ്ളിം സംഘടനകളും ഈ യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ട്‌ തന്നെയാണു പോപ്പുലര്‍ ഫ്രണ്ടിനെ പിന്താങ്ങാതിരുന്നതും. അവരുടെ ഓഫീസുകളിലും മറ്റും ഇപ്പോഴും റെയ്ഡ്‌ നടക്കുന്നതും. പറഞ്ഞുവന്നത്‌ ജോസഫിണ്റ്റെ തെറ്റിനെ വിമര്‍ശിച്ചതിലും രൂക്ഷമായി തന്നെ കൈവെട്ട്‌ എന്ന കിരാത നടപടിയെ എതിര്‍ത്തുണ്ട്‌. പക്ഷേ, അതിണ്റ്റെ മറവില്‍ 'ചിലര്‍' വ്യക്ത്മായ ചില അജണ്ടകളോടെ കുളം കലക്കി മീന്‍ പിടിക്കാന്‍ വലയുമായി വന്നു. അത്തരക്കാരെയാണു രാമനുണ്ണിയെ പോലുള്ള സാക്ഷാല്‍ മതേതരര്‍ (അല്ലാതെ എതെങ്കിലും ഒരു വിഷയത്തില്‍ മാത്രം 'മതേതരനാകുകയും' മറ്റുള്ളവയില്‍ തനി പക്ഷപാതിയാകുകയും ചെയ്യുന്ന 'മതേതരനല്ല') എതിര്‍ക്കുന്നത്‌. അതിഷ്ടപെടാത്തവര്‍ അദ്ദേഹത്തെയും പതിവു പല്ലവിയില്‍ 'കൂലി എഴുത്തുകാരന്‍' 'ഭീകരവാദി' എന്നൊക്കെ വിളിച്ചെന്നിരിക്കും. പക്ഷേ, മതാന്ധത ബാധിക്കാത്ത, ഇസ്‌ലാമിനോടും മുസ്ളീങ്ങളോടും 'അന്ധമായ' എതിര്‍പ്പ്‌ പ്രകടിപ്പിക്കാത്തവരൊക്കെ അദ്ദേഹത്തെ പിന്തുണക്കുകയേ ചെയ്യു.

വിചാരം said...

രാമനുണ്ണിയുടെ ഇവരെക്കൊണ്ട് എന്താണ് ചെയ്യുക? എന്ന് ലേഖനം പ്രിന്‍സാദ് എന്ന ഇസ്ലാമിക പ്രചാരകന്‍ തന്റെ ബ്ലോഗിലെഴുതിയതില്‍ എന്റെ കമന്റാണ് താഴെ... ഈലേഖനത്തിനും എന്റെ കമന്റ് ഇത് തന്നെ
കെ.പി രാമനുണ്ണിയ്ക്ക് തന്റെ പുസ്തകം ചിലവായാല് മാത്രം പോരാ മറ്റൊരു സല്‍മാന് റുഷ്ദി ആവാതിരിക്കണമെങ്കില് ഇതുപോലെയുള്ള ഉടായിപ്പ് ലേഖനം അത്യാവശ്യമാണ് പ്രത്യേകിച്ച് സൂഫി പറഞ്ഞ കഥ സിനിമ ആയ സ്ഥിതിയ്ക്ക് , ഒരു യാഥാസ്തിക മുസ്ലിമിന് ദഹിക്കാവുന്ന വിഷയമല്ല ആ നോവലിലുള്ളത് , അതുകൊണ്ട് തന്നെ ഒരെതിര്‍പ്പ് ഇല്ലാതാവണം പ്രത്യേകിച്ച് ഇസ്ലാമിക സമൂഹത്തില് നിന്ന് “അത്യവശ്യം മാപ്ലത്തമുള്ള പൊന്നാനി നായരായ രാമനുണ്ണിയ്ക്ക്” അതിനുള്ള വലിയ തന്ത്രങ്ങളിലൊന്നാണ് രാമനുണ്ണിയുടെ ഇസ്ലാമിക പ്രേമം അല്ലാതെ അതിലെ ക്രൂരതകള് മനസ്സിലാക്കാതെയല്ല, തസ്ലീമ നസ്രിനെ തല്ലിയതും, സല്‍മാന് റുഷ്ദിയെ വധശിക്ഷയ്ക്ക് വിധിച്ചതും, ചേകന്നൂര് മൌലവിയെ കൊന്നതുമെല്ലാം ഇസ്ലാമിസ്റ്റുകളല്ലാന്ന് കരുതിയിട്ടില്ല പക്ഷെ മറ്റൊരു രക്തസാക്ഷി ആവരുതെന്ന ബുദ്ധിപൂര്‍വ്വമായ തീരുമാനം കൊണ്ടാണന്ന് വ്യക്തം., ഇസ്ലാമിനെ ഇങ്ങനെ വെളുപ്പിയ്ക്കാന് നടന്നാല് നമ്മുടെ ഭാരതം ഒരു കാലത്ത് ഇസ്ലാമിക നരനായാട്ടിന് രാമനുണ്ണിയുടെ പിന് തലമുറയ്ക്കാന് ഇരയാവേണ്ടി വരും അതോര്‍ക്കുന്നത് നല്ലതാണ് രാമനുണ്ണി എന്ന എന്റെ നാട്ടുക്കാരന് (http://vayanakaaran.blogspot.com/2010/03/blog-post_19.html)

വിചാരം said...

കെ.പി രാമനുണ്ണി ആ കൂട്ടത്തിലുണ്ടോന്നറിയില്ല കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഷറഫ് എന്ന പൊന്നാനിക്കാരനും എം.ടിയുമൊക്കെ കൂടി പൊന്നാനി വലിയ ജുമാ‍ാത്ത് പള്ളിയില്‍ നിന്ന് മലക്ക് പോകാന്‍ ഇരുമുടികെട്ട് അവിടെ (അഷറഫിന്റെ )വെച്ച് തലയിലേറ്റാന്‍ ശ്രമം നടത്തി അവരുടെ ആഗ്രഹം ശരിക്കും നടന്നില്ല ആള് കൂടി അടിവാങ്ങുന്നതിന് മുന്‍പ് തന്നെ എം.ടിയും കൂട്ടരും സ്ഥലം വിട്ടു... എം.ടി, രാമനുണ്ണിയെ പോലെ അസ്സല്‍ പൊന്നാനിക്കാരനാണെങ്കിലും അദ്ദേഹത്തിന്റെ ഒരു കഥയിലും വ്യക്തമായ പൊന്നാനി ചിത്രങ്ങള്‍ കാണില്ല കാരണം അദ്ദേഹത്തിനറിയാം വല്ല സത്യവും എഴുതിയാല്‍ പിന്നെ എം.ടിയാണ് വലിയ സാഹിത്യക്കാരനാണ് എന്നൊന്നും പൊന്നാനി മേത്തന്മാര്‍ നോക്കില്ലാന്ന് , രാമനുണ്ണിയ്ക്കും ഇതൊക്കെ നന്നായി അറിയ്ം ഓടുന്ന നായക്ക് ഒരു മുഴം മുന്‍പേ കുരുക്ക് എറിയുകയ്‍ാണ് രാമനുണ്ണി, പാവം വിഢികളായ മാപ്പിളമാര് അദ്ദേഹത്തിന്റെ ആസന്നം താങ്ങുന്നു കഷ്ടം

സുശീല്‍ കുമാര്‍ said...

കുരുത്തം കെട്ടവന്‍ പറഞ്ഞു:

പറഞ്ഞുവന്നത്‌ ജോസഫിണ്റ്റെ തെറ്റിനെ വിമര്‍ശിച്ചതിലും രൂക്ഷമായി തന്നെ കൈവെട്ട്‌ എന്ന കിരാത നടപടിയെ എതിര്‍ത്തുണ്ട്‌. പക്ഷേ, അതിണ്റ്റെ മറവില്‍ 'ചിലര്‍' വ്യക്ത്മായ ചില അജണ്ടകളോടെ കുളം കലക്കി മീന്‍ പിടിക്കാന്‍ വലയുമായി വന്നു. അത്തരക്കാരെയാണു രാമനുണ്ണിയെ പോലുള്ള സാക്ഷാല്‍ മതേതരര്‍ (അല്ലാതെ എതെങ്കിലും ഒരു വിഷയത്തില്‍ മാത്രം 'മതേതരനാകുകയും' മറ്റുള്ളവയില്‍ തനി പക്ഷപാതിയാകുകയും ചെയ്യുന്ന 'മതേതരനല്ല') എതിര്‍ക്കുന്നത്‌. അതിഷ്ടപെടാത്തവര്‍ അദ്ദേഹത്തെയും പതിവു പല്ലവിയില്‍ 'കൂലി എഴുത്തുകാരന്‍' 'ഭീകരവാദി' എന്നൊക്കെ വിളിച്ചെന്നിരിക്കും. പക്ഷേ, മതാന്ധത ബാധിക്കാത്ത, ഇസ്‌ലാമിനോടും മുസ്ളീങ്ങളോടും 'അന്ധമായ' എതിര്‍പ്പ്‌ പ്രകടിപ്പിക്കാത്തവരൊക്കെ അദ്ദേഹത്തെ പിന്തുണക്കുകയേ ചെയ്യു.


>>> ജോസഫിന്റെ തെറ്റ്, ജോസഫിന്റെ തെറ്റ് എന്ന് നൂറ്റൊന്നാവര്‍ത്തിക്കും മുമ്പ് ആ മനുഷ്യന്‌ പറയാനുള്ളതെന്തെന്ന് കേള്‍ക്കാന്‍ മനസ്സില്ലാതെ രാമനുണ്ണിയെ പിന്താങ്ങാന്‍ നടക്കുന്നത് എന്ത് ന്യായം?

ജോസഫ് സാറിന്റെ വാക്കുകള്‍:
"ആക്രമണത്തിനിരയായപ്പോഴത്തേക്കാള്‍ ഞാന്‍ മനോവേദനയനുഭവിച്ചത് ഒളിവില്‍ പോയ ദിവസങ്ങളിലാണ്‌. മാധ്യമങ്ങളും സമൂഹം മുഴുവനും എന്നെ കുറ്റവാളിയായി കണ്ട് ഒറ്റപ്പെടുത്തിയപ്പോള്‍. എങ്കിലും അന്നും ധൈര്യം ചോര്‍ന്നുപോയില്ല. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം തന്നെയായിരുന്നു കാരണം."

>>> ഇനിയും ആ മനുഷ്യനെ കുറ്റവാളിയാക്കാന്‍ നടക്കുന്ന നീചന്മാര്‍ തന്നെയാണ്‌ കൈവെട്ട് നാടകത്തിന്‌ അറിഞ്ഞോ അറിയാതെയോ കാരണക്കാരായത്. ആ പാപഭാരം രക്തദാനം കൊണ്ട് കഴുകിക്കളഞ്ഞെങ്കില്‍ നല്ലത്. പക്ഷേ തങ്ങള്‍ ചെയ്ത തെറ്റിന്റെ ആഴം ഇനിയും അവര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയും സമൂഹത്തില്‍ കൈവെട്ടുകളും തലവെട്ടുകളും ആവര്‍ത്തിക്കപ്പെടും.

ശ്രീജിത് കൊണ്ടോട്ടി. said...

കെ.പി സുകുമാരന്‍ സാറിന്റെ ശിധിലചിന്തകള്‍ എന്ന ബ്ലോഗിലെ ചര്‍ച്ചയില്‍ ജബ്ബാര്‍ മാഷ്‌ നല്‍കിയ ലിങ്ക വഴിയാണ് ഇവിടെ എത്തിയത്. താങ്കളുടെ അഭിപ്രായങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു, ആരും തങ്ങളെ ശ്രധിക്കാനില്ലാതെ വരുകയും തങ്ങളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് രാമനുണ്ണിമാരില്‍ ഇത്തരം ചിന്തകള്‍ ഉടലെടുക്കുന്നത്‌. യുക്തിപരമായി ചിന്തിക്കുന്ന ആര്‍ക്കും "ജമാ-അത്തെ-ഇസ്ലാമിയെ" പോലുള്ള ഒരു സംഖടനയെ ഇത്രയൊന്നും വാഴ്ത്തിപ്പടന്‍ കഴിയില്ല. ഇത്തരം യുക്തിവാദികളുടെ ഏകപക്ഷീയ "യുക്തി" ഇന്ന് പൊതു ജനങ്ങാല്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു... ഭൂരിപക്ഷം മതവാദികളും, തീവ്ര വര്‍ഗീയ വാദികളും, അവസര യുക്തിവാദികളും കയ്യേറ്റം നടുതുന്ന ബ്ലോഗ് എന്ന മാധ്യമത്തില്‍ ഒരു മത ഇതര കൂട്ടായ്മ ഉടലെടുക്കെണ്ടാതായുണ്ട്....
എല്ലാ ആശംസകളും...

ea jabbar said...

മുഹമ്മദ് എന്ന് ആ ഭ്രാന്തന്‍ കഥാപത്രത്തിനു പേരു നല്‍കിയത് പ്രവാചകന്‍ എന്നു തെറ്റിദ്ധരിക്കാനിടയാക്കുമെന്നു ചിന്തിച്ചില്ല എന്നതു മാത്രമാണു ജോസഫ് മാഷ് ചെയ്ത കുറ്റം. [അബദ്ധം]
നമ്മുടെ രാഷ്ട്രീയക്കാര്‍ പോലും പ്രസംഗിക്കുമ്പോള്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്നതിനു പകരം മുഹമ്മദ്,രാമന്‍, ജോസഫ് എന്നാണു പറയാറ്.
കാരണം ഏറ്റവും കോമണ്‍ ആയി അറിയപ്പെടുന്ന പേരുകളാണവ. ജോസഫ് മാഷ് എന്നോടു പറഞ്ഞത് 10% മുസ്ലിം പുരുഷന്മാരെങ്കിലും മുഹമ്മദ് എന്നു പേരുള്ളവരായിരിക്കും എന്നാണ്. ഞാന്‍ അടുത്ത രണ്ടാഴ്ച്ചയായി ഒരു സര്‍വേ നടത്തുന്നുണ്ട്.
പത്രത്തിലെ ചര‍മവാര്‍ത്തകളെ അവലംബിച്ചാണു നിരീക്ഷണം.
ഓരോ ദിവസവും മരിക്കുന്ന മുസ്ലിം പുരുഷന്മാരുടെ എണ്ണവും അതില്‍ മുഹമ്മദ് എന്ന പേരും മുഹമ്മദ് ചേര്‍ന്ന ഇരട്ടപ്പേരും ഉള്ളവര്‍ എത്ര എന്നുമാണു നോക്കുന്നത്. ഇതു വരെയുള്ള നിരീക്ഷണത്തിലെ ശരാശരി 25%ത്തിനു മുകളിലാണ്. ഇന്നത്തെ മാധ്യമം പത്രത്തില്‍ 15 മുസ്ലിം പുരുഷന്മാര്‍ മരിച്ച വാര്‍ത്തയുണ്ട്. അതില്‍ നാലു പേര്‍ മുഹമ്മദ് !
ജോസ്ഫ്മാഷിന്റെ ചോദ്യപ്പേപ്പറിലെ മുഹമ്മദ് പ്രവാചകന്‍ തന്നെ എന്നു ശാഠ്യം പിടിക്കുന്ന രാമനുണ്ണി ഈ കാര്യത്തില്‍ മുന്‍ കൂര്‍ ജാമ്യം എടുത്തിട്ടുമുണ്ട്.

ea jabbar said...

ഇരുമുടികെട്ട് അവിടെ (അഷറഫിന്റെ )വെച്ച് തലയിലേറ്റാന്‍ ശ്രമം നടത്തി അവരുടെ ആഗ്രഹം ശരിക്കും നടന്നില്ല ആള് കൂടി അടിവാങ്ങുന്നതിന് മുന്‍പ് തന്നെ എം.ടിയും കൂട്ടരും സ്ഥലം വിട്ടു...
----------


പ്രവാചകചരിത്രം വായിച്ച് ഹരം കേറിയ എം ടി ഒരിക്കല്‍ ആയിഷയുടെ കഥ നോവലാക്കാന്‍ ആലോചിച്ചു. എന്‍ പി അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. എം ടി ജീവിച്ചിരിക്കണം എന്ന ആഗ്രഹം കൊണ്ടാണു പിന്തിരിപ്പിച്ചതെന്ന് പിന്നീട് എന്‍ പി തന്നെ പറഞ്ഞു !

ചിത്രഭാനു Chithrabhanu said...

ജബ്ബാർമാഷ് പറഞ്ഞതിനോട് യോജിക്കുന്നു. അദ്ധ്യാപകൻ തെറ്റ് ചെയ്തു എന്നതിനേക്കാൾ കാര്യങ്ങൾ മുങ്കൂട്ടി കാണുന്നതി അദ്ധ്യാപകന് വീഴ്ച പറ്റി എന്നു പറയുന്നതാവും ശരി. മറ്റേതു മതകാരനേയും സംബന്ധിച്ചിടത്തോളം മുഹമ്മദ് ഒരു മുസ്ലീൽ നാമം മാത്രം. എന്നാൽ ഒരു ഇസ്ലാം മത വിശ്വാസിക്ക് മുഹമ്മദും ദൈവവും തമ്മിലുള്ള സംസാരം എന്ന് കേട്ടാൽ പ്രവാചകൻ തന്നെയാണ് ആദ്യം മനസ്സിൽ വരിക.അത് അദ്ധ്യാപകൻ ആലോചിക്കണമായിരുന്നു.

..naj said...

വിവാദമായ ഒരു ചോദ്യവും, അതുണ്ടാക്കിയ പുകിലുമാണ് ഈ പോസ്റ്റു വരെ എഴുതാന് താങ്കളെ പ്രേരിപ്പിച്ചത്.
ഇതിനു മുമ്പ് ആരും ഇങ്ങിനെ ഒന്നിന്റെ പേരിലും കയ്യും കാലും വെട്ടിയിട്ടില്ല, നവ ജന രാഷ്ട്രീയ പ്രവാചകര് ആഹ്വാനം ചെയ്യുന്ന ബണ്ടിലും, അവരുടെ അനുയായികളും എടുക്കുന്ന തലകളും കയ്യും അല്ലാതെ. (ഈ കയ്യും, പിന്നെ മാദ്യമത്തില് ഒരു ലേഖനത്തില് പറഞ്ഞ പോലെ ഇന്ത്യയില് ആകെ നടന്ന ഒരു അക്രമ സംഭവം എന്ന് പറയുന്ന പോലെയാണ് ആരും കൊല്ലപെടാത്ത കോയമ്പത്തൂരിലെ ഇപ്പോഴും കത്തി കൊണ്ടിരിക്കുന്ന ഒരു ബസ്സും !)
ഒരു മനുഷ്യന്റെയും കയ്യും, തലയും ആരും എടുക്കരുത്, രാഷ്ട്രീയമായാലും, മതം ആയാലും. ഏതു തന്നെയായാലും അത് ഭീകരതയാണ്.
രാജ്യത്തെ നിയമം അനുസരിപ്പിക്കേണ്ട രാഷ്ട്രീയ പാര്ടികള് പ്രത്യേകിച്ചും. (പക്ഷെ രാഷ്ട്രീയ കൊലപാതകങ്ങള്ക്ക് ഇളവുണ്ട് !, അത് ആരുടെ മുന്നിലിട്ട് ചെയ്താലും, ഭീകരതയോ, രാഷ്ട്രീയ തീവ്ര വാധാമോ അല്ല !)
ഒരു കാര്യം ചോദിക്കട്ടെ,
ഒരു അധ്യപാകാന് കുട്ടികള്ക്ക് കൊടുക്കേണ്ട ചോദ്യമായിരുന്നോ ഇത്, അതോ പ്രകൊപനമോ
ഒരു ചിന്നം ഇടാന് വേണ്ടിയാണ് ഈ തറ ഭാഷ ഇദ്ദേഹം കണ്ടു പിടിച്ചു കൊടുത്തത് (അതോ ഈ തറ സംസ്കാരം മലയാളിക്ക് മാത്രം സ്വന്തമാണോ !), ഒരു അധ്യാപകന് എന്നാ നിലക്ക് ഇത്തരം ഭാഷ തിരസ്കരിക്കേണ്ട അധ്യാപകന്
ചോദ്യപേപ്പര് എന്ന് പറയുന്നത്, പഠിച്ചതിനെ കുറിച്ചുള്ള ടെസ്റ്റ് ആണല്ലോ ! അതിങ്ങനെ
ദൈവം : എന്താടാ നായിന്റെ മോനെ !
എത്ര വട്ടം പറഞ്ജീട്ടുന്ടെട നായിന്റെ മോനെ !
ഹ, ഹ, മക്കളെ ഫീസ് കൊടുത്തു വിടുന്നത് ഈ ഭാഷ പടിചീട്ടു തെരുവിലയച്ചു അടിപിടി ഉണ്ടാക്കാന് ആണല്ലോ !
അതോ നിരീശ്വര വാദത്തിനു ഈ ഭാഷ മാത്രേ വശമുള്ളൂ. അത് കൊണ്ടാണല്ലോ അതിന്റെ നിലവാരത്തെ ന്യായീകരിച്ചു പ്രതികരിക്കുന്നത്. ഒരു പ്രശ്നവുമില്ലാതിരുന്ന സമയത്ത് എങ്ങിനോയൊക്കെ പ്രശനമുണ്ടാക്കം എന്നാ സ്പോണ്സേര്ഡു പരിപാടിയായിരുന്നോ ഇതൊക്കെ എന്ന് തോന്നിപോകുന്നു.

ea jabbar said...

നാജേ താങ്കള്‍ വായനാശീലമുള്ള ആളാണോ എന്നറിയില്ല, ഈ ആഴ്ച്ചത്തെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ആ അധ്യാപകന്റെ നിഷ്കളങ്കമായ വിശദീകരണമുണ്ട്. അതിലപ്പുറം ഇനിയൊന്നും പറയാനില്ല. ഭാഷയും സാഹീത്യവുമായി പുലബന്ധമില്ലാത്ത മരപ്പോത്തുകളോട് അതൊന്നും വിശദീകരിച്ചിട്ടൊരു കാര്യവുമില്ല.

അപ്പൊകലിപ്തോ said...

"എന്താടാ നായിണ്റ്റെ മോനേ ..
മൂന്ന്‌ കഷണമാണെന്ന്‌ എത്രതവണ പറഞ്ഞിട്ടുണ്ടെടാ നായേ ..
"

വായിച്ചപാടേ യുക്തിവാദികള്‍ ഞെട്ടിയില്ലെ .. സുശീലിനെ വിളിക്കുന്നതായെങ്കിലും ആരെങ്കിലും ആദ്യം കരുതിയില്ലെ. ഈ ഒരു യുക്തിതന്നെയാണ്‌ യുക്തിവാദികളേ ആ ചോദ്യപ്പേപ്പറിലുമുള്ളത്‌.

ഒരു അധ്യാപകന്‍ സംസ്കാര സമ്പന്നനാകാതിരിക്കുകയും പൊതുസമൂഹത്തില്‍ നിന്ന്‌ അത്‌ ശക്തിയോടെ പ്രതീക്ഷിക്കുകയും ചെയ്യുന്നത്‌ യുക്തിയുടെ ലക്ഷണമല്ല.

യുക്തിവാദികള്‍ യുക്തികൊണ്ടു പിറുപിറുക്കുകയും ബുദ്ധികൊണ്ട്‌ പകിടകളിക്കുകയും ചെയ്യുമ്പോല്‍ ഇത്തരത്തിലുള്ള വെടി പോസ്റ്റുകള്‍ പിറക്കും. ഇതാണ്‌ യധാര്‍ഥത്തില്‍ തുണിപൊക്കല്‍.

അപ്പൊകലിപ്തോ said...

>>> ea jabbar പറഞ്ഞു : ഭാഷയും സാഹീത്യവുമായി പുലബന്ധമില്ലാത്ത മരപ്പോത്തുകളോട് അതൊന്നും വിശദീകരിച്ചിട്ടൊരു കാര്യവുമില്ല. <<<


ഇതാണ്‌ "ഭാഷയും സാഹിത്യവും അറിയുന്നവരുടെ" ഏറ്റവും എളിയ രീതിയിലുള്ള സംസ്കരവും പൊലയാട്ടും .. !!

ആരെങ്കിലും കരണത്തടിച്ചില്ലങ്കിലല്ലേ അതിശയം .. !!!

Anil said...

സിനിമാനടന്‍ മമ്മൂട്ടിയുടെ (മുഹമ്മദ്‌ കുട്ടി) പടം പൊട്ടിയാല്‍ പ്രവാചക നിന്ദ എന്ന് പറഞ്ഞ് നാളെ ഇവന്മാര്‍ തീയേറ്റര്‍ കത്തിക്കുമോആവോ?

കുരുത്തം കെട്ടവന്‍ said...

ഹ ഹ ഇതില്‍ എനിക്ക്‌ എറ്റവും ഇഷടപെട്ട ചോദ്യം!! ഇതാണൂ. ഇത്തരം 'പുത്തി'യുള്ളവരാണു നമ്മുടെ ബ്ളോഗേഴ്സ്‌ അവരാണു ഇസ്‌ലാം മതത്തെ വിമര്‍ശിക്കുന്നത്‌! കുരുടന്‍ ആനയെ കണ്ടതുപോലെ എന്നു പോലും ഇത്തരം ചോദ്യങ്ങളെ പറയാന്‍ കഴിയില്ല. അനില്‍, നന്നേ ചുരുങ്ങിയത്‌ ജബ്ബാര്‍ മാഷോടൊന്ന് ചോദിക്കയെങ്കിലും ചെയ്യാമായിരുന്നു സിനിമാ നടനായ മമ്മൂട്ടിക്കും സിദ്ദീഖിനുമൊക്കെ മതത്തിലുള്ള സ്ഥാനമെന്തെന്ന്?! ഈ ചോദ്യം എനിക്കിഷ്ടമായി എന്ന് പറഞ്ഞതിണ്റ്റെ കാരണം അപ്പോള്‍ പിടികിട്ടും.

@സുശീല്‍, തെറ്റ്‌ ചെയ്തത്‌ ആരായാലും തെറ്റ്‌ തന്നെ. ഇന്ത്യന്‍ ജിഡീഷ്യറിയില്‍ മതനിന്ദക്ക്‌ ശിക്ഷയുണ്ടായത്‌ പിന്നെങ്ങിനെ? ജോസഫിനെതിരില്‍ കേസ്‌ ചാര്‍ജ്‌ ചെയ്തത്‌ പിന്നെന്തിനു?

Ajith said...

"എന്‍ പി അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. എം ടി ജീവിച്ചിരിക്കണം എന്ന ആഗ്രഹം കൊണ്ടാണു പിന്തിരിപ്പിച്ചതെന്ന് പിന്നീട് എന്‍ പി തന്നെ പറഞ്ഞു!".

'The Jewel of Medina' a novel by Sherry Jones , is based on the life of Aisha bint Abu Bakr , how ever the publication of the book was cancelled.

http://en.wikipedia.org/wiki/The_Jewel_of_Medina

Anil said...

കുരുത്തംകെട്ടവനേ,

മമ്മൂട്ടിക്ക് മതത്തില്‍ സ്ഥാനമുണ്ടോ എന്നതല്ല പ്രശ്നം. മമ്മൂട്ടിയുടെ പേരില്‍ മുഹമ്മദ്‌ ഉണ്ടോ എന്നതാണ്. സമാനമായ പ്രശ്നത്തിനല്ലേ ജോസഫ്‌ സര്‍ന്‍റെ കൈ വെട്ടിയത്?
ഇനി ഇതിന്‍റെ പേരില്‍ എന്റെ കൈ ആരും വെട്ടരുത് പ്ലീസ്.................
ഞാന്‍ ഒരു മമ്മൂട്ടി ഫാന്‍ ആണ്.

യുക്തിവാദികള്‍ പ്രുത്യേകിച്ചു ഏതെങ്കിലും മതത്തെ വിമര്‍ശിക്കുന്നുണ്ടോ? എനിക്ക് തോന്നുന്നത് അവര്‍ വിഡ്ഢിത്തത്തെ ആണ് വിമര്‍ശിക്കുന്നത്. അത് ഇസ്ലാം വിഡ്ഢിത്തം ആണോ, ഹിന്ദു വിഡ്ഢിത്തം ആണോ, ക്രിസ്ത്യന്‍ വിഡ്ഢിത്തം ആണോ എന്ന് നോക്കിയിട്ടല്ല.

ശ്രീജിത് കൊണ്ടോട്ടി. said...

പുതിയ ലക്കം മാതൃഭുമിയിലെ ജോസഫ്‌ സാറിന്റെ വിശദീകരങ്ങള്‍ വായിച്ചു!!

കുരുത്തം കെട്ടവന്‍ said...

അനില്‍, വെറുതേ, മുഹമ്മദ്‌ എന്ന് വിളിച്ചതുകൊണ്ടോ, കഥാ പാത്രത്തിനു മുഹമ്മദ്‌ എന്ന് പേരു നല്‍കിയതുകൊണ്ടോ ഇതിനുമുന്‍പ്‌ (ജോസഫ്‌ എന്ന അധ്യാപകന്‍ ആക്രമിക്കപെടുന്നതിനു മുന്‍പ്‌) അക്രമത്തിനോ മറ്റോ വിധേയരായ എത്ര പേരെ താങ്കള്‍ക്കറിയാം. വെറുതേ കണ്ണടച്ച്‌ ഇരുട്ടാക്കാല്ലേ. വ്യക്ത്മായ സന്ദര്‍ഭവും തെറിയും എഴുതിപിടിപ്പിച്ച ശേഷം പറയുന്നു ഞാന്‍ അങ്ങിനെയല്ല ഉദ്ദേശിച്ചത്‌. ശരിയായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്‌ എന്താണെന്ന് നമുക്ക്‌ അറിയില്ല. പക്ഷേ, അത്‌ വായിച്ചാല്‍ ഓരോരുത്തരും ഉദ്ദേശിക്കുന്നതെന്തെന്ന് അവനവനറിയാം. അടുത്തവീട്ടിലെ മാവിനു കല്ലെറിയുബ്ബോള്‍ എണ്റ്റെ ഉദ്ദേശം മാവിനു കല്ലെറിയുക എന്നതായിരുന്നു. പക്ഷേ, കല്ല് ചെന്ന് മറ്റൊരാളുടെ തലയില്‍ വീഴുബ്ബോള്‍ അയാള്‍ക്ക്‌ അയാളെ എറിഞ്ഞപോലെ തോന്നിയെങ്കില്‍ അയാള്‍ക്ക്‌ വേദനിച്ചതുകൊണ്ടാണത്‌. അപ്പോള്‍ "ഞാന്‍ അയാളൂടെ തലയല്ലായിരുന്നു ഉദ്ദേശിചത്‌ മാവായിരുന്നു എന്ന് പറഞ്ഞാലൊന്നും കല്ലേറ്‍ കൊണ്ടയാള്‍ എന്നെ വിടില്ല" ഈ ഒരു യുക്തി തന്നെയാണു ഇവിടെയും പ്രവര്‍ത്തിച്ചതെന്ന് യുക്തിക്ക്‌ 'വാതം' പിടിക്കാത്തവര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്‌. അതിനു വേറേ ആരുടെയെങ്കിലും നെഞ്ചത്ത്‌ കേറി കാബറെ കളിച്ചതുകൊണ്ട്‌ കാര്യമില്ല.

Anil said...

കുരുത്തംകെട്ടവനേ,

വെറുതേ, മുഹമ്മദ്‌ എന്ന് വിളിച്ചതുകൊണ്ടോ, കഥാ പാത്രത്തിനു മുഹമ്മദ്‌ എന്ന് പേരു നല്‍കിയതുകൊണ്ടോ ഇതിനുമുന്‍പ്‌ (ജോസഫ്‌ എന്ന അധ്യാപകന്‍ ആക്രമിക്കപെടുന്നതിനു മുന്‍പ്‌) അക്രമത്തിനോ മറ്റോ വിധേയരായ എത്ര പേരെ താങ്കള്‍ക്കറിയാം.

എനിക്കറിയില്ല


വ്യക്ത്മായ സന്ദര്‍ഭവും തെറിയും എഴുതിപിടിപ്പിച്ച ശേഷം പറയുന്നു ഞാന്‍ അങ്ങിനെയല്ല ഉദ്ദേശിച്ചത്‌. ശരിയായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്‌ എന്താണെന്ന് നമുക്ക്‌ അറിയില്ല. പക്ഷേ, അത്‌ വായിച്ചാല്‍ ഓരോരുത്തരും ഉദ്ദേശിക്കുന്നതെന്തെന്ന് അവനവനറിയാം.

ജോസഫ്‌ സര്‍ന്‍റെ ചോദ്യത്തില്‍ ഉണ്ടായിരുന്ന തെറി നായ, നായിന്റെ മോന്‍ മുതലായവ ആണ്.

അത് ജോസഫ്‌ സര്‍ സ്വന്തമായി കണ്ടുപിടിച്ചതല്ലല്ലോ

ആ തെറിയും വാചകവും പി ടി കുഞ്ഞുമുഹമ്മദ്‌ന്‍റെ ആണെന്നാണ് എന്റെ അറിവ്

ഒരു കഥാപാത്രത്തിന് മുഹമ്മദ്‌ എന്ന് പേര് നല്‍കി അദ്ദേഹം ആ വാചകം അതേപോലെ ചോദ്യപേപ്പറില്‍ ഉപയോഗിച്ചു. തെറി എഴുതിയതിനു കുഴപ്പമില്ല, മുഹമ്മദ്‌ എന്ന പേര് ഉപയോഗിച്ചതിന് കൈ വെട്ടി!!!!!

അപ്പൊ പേര് തന്നല്ലേ പ്രശ്നം?



അടുത്തവീട്ടിലെ മാവിനു കല്ലെറിയുബ്ബോള്‍ എണ്റ്റെ ഉദ്ദേശം മാവിനു കല്ലെറിയുക എന്നതായിരുന്നു. പക്ഷേ, കല്ല് ചെന്ന് മറ്റൊരാളുടെ തലയില്‍ വീഴുബ്ബോള്‍ അയാള്‍ക്ക്‌ അയാളെ എറിഞ്ഞപോലെ തോന്നിയെങ്കില്‍ അയാള്‍ക്ക്‌ വേദനിച്ചതുകൊണ്ടാണത്‌. അപ്പോള്‍ "ഞാന്‍ അയാളൂടെ തലയല്ലായിരുന്നു ഉദ്ദേശിചത്‌ മാവായിരുന്നു എന്ന് പറഞ്ഞാലൊന്നും കല്ലേറ്‍ കൊണ്ടയാള്‍ എന്നെ വിടില്ല



മാവിനു കല്ലെറിയുമ്പോള്‍ അറിയാതെ തലയില്‍ വന്നു കൊണ്ടാല്‍ ഒരു തവണ ക്ഷമിച്ചുകൂടെ?

ഇനി ഏതൊക്കെ മാവില്‍ കല്ലെറിയുന്നുണ്ട് എന്ന് നോക്കി അതിന്‍റെ ചുവട്ടില്‍ തലയുമായി ചെന്ന് നില്‍ക്കാതിരുന്നാല്‍ അത്രയും ഏറു കുറച്ചുകൊണ്ടാല്‍ മതിയല്ലോ.

noufi said...

നിലവിലുള്ള മതത്തെയും മത ദൈവങ്ങളെയും നിരാകരിച്ചുകൊണ്ടൊ പരിഷ്കരിച്ചുകൊണ്ടോ ആണ്‌ ഓരോ പുതിയ മതവും ജനിച്ചതെന്ന ചരിത്രവസ്തുത ഇവിടെ ബോധപൂര്‍വ്വം നിരാകരിക്കുന്നു.

കുരുത്തം കെട്ടവന്‍ said...

എണ്റ്റെ ആദ്യ ചോദ്യത്തിനു ആരെയും അറിയില്ല (മുഹമ്മദ്‌ എന്ന് എഴുതിയതിനോ പറഞ്ഞതിനോ മുന്‍പ്‌ ആക്രമിക്കപെട്ട ആരെയും) എന്നാണു അനിലിണ്റ്റെ ഉത്തരം. അപ്പോള്‍ അതുതന്നെയാണു എല്ലാറ്റിണ്റ്റെയും ഉത്തരം. വെറെുതേ മുഹമ്മദ്‌ എന്നോ നായിണ്റ്റെ മോനെ എന്നോ പറഞ്ഞാലോന്നും ഒരു പ്രശനവും ഉണ്ടാകില്ല.

പിന്നെയുള്ളത്‌ പി ടിയുടേതാണു ആ സംഭാഷണ ശകലം എന്നുള്ളതാണു. പരിശോധിക്കാം. പി ടി കുഞ്ഞുമുഹമ്മദ്‌ ആ സംഭാഷണം ശകലം അദ്ദേഹത്തിണ്റ്റെ 'ഗര്‍ഷോം' എന്ന സിനിമക്ക്‌ വേണ്ടി കണ്ടെത്തിയതാണു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്‌. അതിലും ഒരു ഭ്രാന്തന്‍ ദൈവത്തോട്‌ (ശ്രദ്ദിക്കുക മുഹമ്മദ്‌ എന്നല്ല) സംസാരിക്കുന്നതായിട്ടാണു എഴുതിയത്‌. അതിണ്റ്റെ സന്ദര്‍ഭം അതില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്‌. അങ്ങാടിയില്‍ അദ്ദേഹം സ്ഥിരമായി കാണുന്ന ഭ്രാന്തനാണതെന്നും ഈ ഭ്രാന്തന്‍ ഇങ്ങനെ സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു (വര്‍ഷങ്ങള്‍ക്കു മുന്‍പാണിത്‌ ഈ 2010 അല്ല). എല്ലാ വിഭാഗം വിശ്വാസികള്‍ക്കും അത്‌ മനസ്സിലായി. ആരും തെറ്റിദ്ദരിച്ചില്ല. തെറ്റിദ്ദരിക്കാനുള്ള ഒന്നും അവിടെ പി ടി കുഞ്ഞുമുഹമ്മദ്‌ അറിഞ്ഞോ അറിയാതെയോ ബാക്കിവെച്ചില്ല. അതാണു ജനങ്ങളോട്‌ ഉത്തരവദിത്വമുള്ളവരുടെ രീതി. ഇനി ഈ ആശയം സിനിമയില്‍ കൊണ്ടുവന്നപ്പോഴോ? 'ഗര്‍ഷോം' എന്ന സിനിമയില്‍ നായക നടനായ മുരളി ദൈവത്തോട്‌ (ഒരശരീരിയോട്‌) സംസാരിക്കുന്ന രംഗമുണ്ട്‌. ആഹാ. എത്ര നല്ല രീതിയില്‍ അവതരിപ്പിച്ചു. ഒരു നായിണ്റ്റെ മോനേ .... എന്നുള്ള അശ്ശീലമോ പദപ്രയോഗങ്ങളോ ഒന്നും തന്നെ ഇല്ല. എതെങ്കിലും മതവിശ്വാസികള്‍ക്ക്‌ എതെങ്കിലും തരത്തിലുള്ള പ്രകോപനവും ഇല്ല. എന്നിട്ടോ ഇവിടെ ഒരാള്‍ നായിണ്റ്റെ മോനേന്ന്... വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യപേപ്പറില്‍ പേരും മാറ്റി ഇട്ടുകൊടുത്തിട്ടു ന്യായീകരിക്കുന്നു. മതനിന്ദ മാറ്റി നിര്‍ത്തിയാല്‍ പോലും അതിണ്റ്റെ നിലവാരം എന്താണു? അതും സിലബസിനു പുറത്ത്‌ നിന്ന് വലിച്ചെടുത്ത്‌ എച്ചുകൂട്ടിയത്‌!

അനിലിണ്റ്റെ ഒരേ ഒരു ചോദ്യമേ പ്രസക്തിയുള്ളു. ക്ഷമിക്കാമായിരുന്നില്ലേ എന്നത്‌. ശരിയാണു ക്ഷമിക്കണം. തീര്‍ച്ചയായും മതവിശ്വാസികള്‍ പ്രതിഷേധത്തിനപ്പുറം മറ്റൊന്നും ചെയ്തിരുന്നില്ല. അദ്ദേഹത്തോട്‌ ക്ഷമിക്കുകയും അത്‌ എല്ലാവരും മറന്നു പോകുകയും ചെയ്തിരുന്നു. അപ്പോഴാണു ഇന്ത്യയിലെ ഹിന്ദുത്വ കാപാലികര്‍ക്ക്‌ മറുപടി എന്ന് പറഞ്ഞ്‌ ആളെ തട്ടികൂട്ടിയ പോപുലറുകാരാന്‍ (ഇപ്പോള്‍ യുക്തിവാദികള്‍ ഈ അവസരം ദുരുപയോഗപ്പെടുത്തുന്നതു പോലെ തന്നെ) സന്ദര്‍ഭം മുതലെടുത്ത്‌ അക്രമം നടപ്പിലാക്കിയത്‌. ഒരു മുസ്ളിം പോലും ഇതിനെ അനുകൂലിക്കുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണു പ്രവാചകനെ നിന്ദിച്ച കേസില്‍ ഉള്‍പെട്ട ആളായിട്ടും അക്രമത്തിനിരയായ ഉടനെ ജോസഫിനു രക്തം നല്‍കാന്‍ മുസ്ളീങ്ങള്‍ തന്നെ തയ്യറായത്‌. (അധ്യാപക്നെ ക്ളാസ്‌ മുറിയില്‍ വെട്ടി കൊന്നപ്പോഴോ , ചവിട്ടി കൊന്നപ്പോഴോ ഒന്നും ഇങ്ങനെ ഒരു നന്‍മ ഉണ്ടായിട്ടില്ല). പക്ഷേ, ഫാസിസ്റ്റ്‌ യുക്തിവാദികള്‍ അതിനെയും വിചിത്രമായ ന്യായങ്ങള്‍ പറഞ്ഞ്‌ നിന്ദിക്കുകയാണുണ്ടായത്‌!

കുരുത്തം കെട്ടവന്‍ said...
This comment has been removed by the author.
കുരുത്തം കെട്ടവന്‍ said...
This comment has been removed by the author.
Anil said...

കുരുത്തംകെട്ടവനേ,

അങ്ങാടിയില്‍ പി ടി കാണാറുണ്ടായിരുന്ന ഭ്രാന്തന് മുഹമ്മദ്‌ എന്ന് പേരിട്ടാല്‍ എന്താണ് ഇത്രവലിയ തെറ്റ്?

മുഹമ്മദ്‌ എന്ന പേരില്‍ ഭ്രാന്തന്‍മാരില്ലേ? കള്ളന്‍മാരില്ലേ?

രക്തം കൊടുത്തത് ആരായാലും അത് വലിയ കാര്യം തന്നെ. അത് മുസ്ലിം മതവിശ്വാസികള്‍ തന്നെ കൊടുത്തത് മാതൃകാപരവും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പക്ഷെ മുസ്ലിം രക്തം, ക്രിസ്ത്യന്‍ രക്തം, ഹിന്ദു രക്തം എന്നിങ്ങനെ രക്തത്തിനും മതമുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അതിനെയാണ് യുക്തിവാദികള്‍ പരിഹസിച്ചത് എന്ന് കരുതുന്നു.

യുക്തിവാദികള്‍ക്ക് കുരുത്തംകെട്ടവനോടോ, മറ്റു ഇതര മത വിശ്വാസികളോടോ വ്യക്തിപരമായി യാതൊരു വിരോധവും ഇല്ല. മറ്റുള്ളവരെ ദ്രോഹിക്കാനല്ലെങ്കില്‍ നിങ്ങളുടെ വിശ്വാസത്തിനോടും ആര്‍ക്കും എതിര്‍പ്പില്ല.

പക്ഷെ ഈ വിശ്വാസത്തിന്റെ അടുത്ത പടിയായി സ്വന്തം മതം മാത്രമാണ് ശരി അതില്‍ വിശ്വസിക്കാതവരെല്ലാം വിഡ്ഢികള്‍ എന്നുള്ള നിങ്ങളുടെ ചിന്താഗതിയോടും, അടുത്ത ഘട്ടമായുള്ള പരസ്പര എട്ടുമുട്ടലിനോടും ആണ് ഞങ്ങളുടെ എതിര്‍പ്പ്.

കുരുത്തം കെട്ടവന്‍ said...

Anil:"അങ്ങാടിയില്‍ പി ടി കാണാറുണ്ടായിരുന്ന ഭ്രാന്തന് മുഹമ്മദ്‌ എന്ന് പേരിട്ടാല്‍ എന്താണ് ഇത്രവലിയ തെറ്റ്?"...

രാമായണം മുഴുവന്‍ വായിച്ചിട്ട്‌ "സീത രാമണ്റ്റെ ആരാ" എന്നുള്ള ഈ ചോദ്യം, ഈ ആഴചയിലെ 'കമണ്റ്റ്‌ ഓഫ്‌ വീക്സ്‌' ആയി തിരഞ്ഞെടുത്തിരിക്കുന്നു. ഇനിയും ഈ വിഷയത്തില്‍ താല്‍പര്യം ഇല്ലാത്തതിനാല്‍ 'യുക്തിയോവാകം'!

സുശീല്‍ കുമാര്‍ said...

കുരുത്തം കെട്ടോനേ, അപ്പോകലിപ്തോ, നാജ്...

ഈ മുന്‍ വിധികളും പുലഭ്യം പറച്ചിലുകളും ഇനിയെങ്കിലും നിര്‍ത്തൂ...
ജോസഫ് എന്ന മനുഷ്യന്‍, ന്യൂമാന്‍ കോളേജ് മാഗസിനില്‍ മുഹമ്മദ് നബിയെക്കുറിച്ച് 'മാനവ സമൂഹത്തിന്‌ വെളിച്ചം കാണിച്ച മഹാനെന്ന് ' ലേഖനമെഴുതിയ കടുത്ത മത വിശ്വാസി, അയാള്‍ നൂറുവട്ടം ആണയിട്ടിട്ടും വീണ്ടും അയാളില്‍ പ്രവാചക നിന്ദ ആരോപിക്കുന്ന മതാന്ധന്മാരേ...

രക്തം കൊടുത്തതിന്റെ മഹത്വം പര‍സ്യം ചെയ്ത് നടക്കുന്നതു കൊള്ളാം..

പക്ഷേ, ഇനിയും ആ മനുഷ്യനെ ഇങ്ങനെ ആക്ഷേപിക്കുന്നതിനേക്കാള്‍ നല്ലത് അയാളുടെ തലകൂടി വെട്ടിയെടുക്കുകയാണ്‌...

ആ മനുഷ്യന്റെ രോദനം കേള്‍ക്കൂ..

" ധാരാളം മുറിവുകളെറ്റെങ്കിലും എനിക്ക് ഇപ്പോള്‍ ‍ആശ്വസമാണ്‌. ഇത്രയും അനുഭവിച്ചുകഴിഞ്ഞപ്പോഴെങ്കിലും എന്റെ മേലുള്ള ദോഷാരോപണം നീങ്ങിയല്ലോ എന്ന ആശ്വാസം. മതനിന്ദ എന്ന ആരൊപണം മനസ്സില്‍ തറച്ച വലിയൊരു ആണിയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ശരീരത്തിനേറ്റ മുറികുകള്‍ നിസ്സാരമാണ്‌."

ഈ വിലാപം കേട്ടിട്ടും വീണ്ടും വീണ്ടും ആ മനസ്സിലേക്ക് ആണികള്‍ അടിച്ചുകയറ്റുന്ന നരാധമന്മാരേ, നിങ്ങള്‍ ചെയ്യുന്നത് കൈവട്ടുകാര്‍ ചെയ്തതിലും പാതകം...

അങ്ങനെയെങ്കിലും നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കുമെങ്കില്‍ ആയിക്കൊള്ളുക....

ഇത്തിരി നന്മ മനസ്സിലെങ്കിലും ബാക്കിവെയ്ക്കുക...

വിചാരം said...

സുശീല്‍ നിനക്കൊരായിരം അഭിനന്ദനങ്ങള്‍, ഇങ്ങനെയൊരു ലേഖനം എഴുതിയത് കൊണ്ട് നാജ്,കുരുത്തം കെട്ടവന്‍, സിക്കെ.ലത്തീഫ്, കാറ്റില്‍ പരുത്തി തുടങ്ങിയ യഥാര്‍ത്ഥ മുസ്ലിംങ്ങളുടെ മനസ്സില്‍ താലിബാന്‍ നയമാണ് ശരിയെന്ന് അവരുടെ ലേഖനങ്ങളിലൂടെ സമര്‍ത്ഥിച്ചിരിക്കുന്നു.

CKLatheef said...

ഒരു കണക്കിന് ബ്ലോഗര്‍മാര്‍ ഭാഗ്യവാന്‍മാര്‍, തങ്ങള്‍ക്ക് ഒരാളോടോ ഒരുവിഭാഗത്തോടോ ഉള്ള എതിര്‍പ്പ് പോസ്റ്റിട്ട് ചീത്ത പറഞ്ഞ് തീര്‍ക്കാമല്ലോ. സുശീലിന് പോസ്റ്റിടുന്നതിന് മുമ്പ് രാമനുണ്ണിയോടുണ്ടായിരുന്ന ദേശ്യം ഇപ്പോഴുണ്ടാകും എന്ന് തോന്നുന്നില്ല. സുശീല്‍ എന്തൊക്കെയാണ് പറഞ്ഞുകൂട്ടിയത്. ഈ അവസ്ഥയില്‍ സൂശീലിന് രാമനുണ്ണിയെ കിട്ടിയാല്‍ കൈമാത്രമല്ല. അധ്യാപകനെ വെട്ടിനുറുക്കിയ പോലെ കഷ്ണിക്കുമായിരുന്നു എന്ന് തോന്നുന്നു. സുഹൃത്തുക്കളെ അതിനുമാത്രം ആ ലേഖനത്തില്‍ എന്തായിരുന്നു ഉള്ളത്. അദ്ദേഹത്തിന് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലേ.

സുശീല്‍ കുമാര്‍ said...

രാമനുണ്ണിക്ക് ഓശാന പാടാന്‍ സി കെ ലത്തീഫ് എത്തിയല്ലോ? ആ ലേഖനത്തില്‍ ഒന്നുമില്ലേ? ജൊസഫ് സാര്‍ മനസ്സറിഞ്ഞുകൊണ്ട് ചെയ്തിട്ടില്ല എന്ന് ആവര്‍ത്തിക്കുന്ന ഒരു കാര്യം അതിന്‌ പോലീസിനെ വിട്ടതും അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് പ്രയൊഗിച്ചതും ശരിയെന്നു സമര്‍ഥിക്കുക മാത്രമല്ല, അതുപോലെ ആരെങ്കിലും ചെയ്തുപോയാല്‍ അവരെയെല്ലാം തേടി പോലീസിനെ വിടണമെന്ന് ആനന്ദിനോട് പറഞ്ഞുകൊടുക്കാന്‍ ജോസഫ് സറിനോട് തന്നെ ഉപദേശിക്കുകയാണ്‌ രാമനുണ്ണിയുടെ നീചബുദ്ധി. ആനന്ദിനെ സാരോപദേശം പഠിപ്പിക്കുന്നതിനിടയില്‍ നെറികെട്ട ഭാഷ പ്രയോഗിക്കുന്നതും ലത്തീഫിന്‌ വിഷയമല്ല. ഒരു കടുത്ത മതവിശ്വാസിയായ ജോസഫ് സാറിനെ വീണ്ടും വീണ്ടും പിച്ചിക്കീറുന്നതിനിടയില്‍ യുക്തിവാദികളെ നോക്കി രാമനുണ്ണി കൊഞ്ഞനം കുത്തുന്നു. എന്തിന്‌? "മറിച്ചുള്ള പ്രചാരണങ്ങളെല്ലാം മതം അറിയാത്തവരും മതത്തെവെച്ച് കളിക്കുന്നവരും തണ്ടു്‌പോപ്പികളുമായ നീചന്മാര്‍ ഉണ്ടാക്കുന്നതാണെന്ന് " പ്രയോഗിക്കുമ്പോള്‍ തനിക്കിഷ്ടമില്ലാത്തവര്‍ക്കൊന്നും മാനിക്കത്തക്ക വികാരങ്ങളില്ല എന്ന് രാമനുണ്ണി കരുതുന്നു. അച്ഛനെന്നും ബാപ്പയെന്നുമുള്ള സങ്കല്പങ്ങള്‍ പരിചയിച്ചിട്ടില്ലാത്ത എന്ന് ആനന്ദിനെപ്പോലെയുള്ള ഒരു വലിയമനുഷ്യനെക്കച്ച് എഴുതുന്നതില്‍ അപാകതയൊന്നും തോന്നാത്ത ലത്തീഫേ, സുശീല്‍ രാമനുണ്ണിയെക്കുരിച്ച് അത്രയ്ക്കൊന്നും പറഞ്ഞില്ലല്ലോ(പാവം)

..naj said...

Br. സുശീല്‍
ജോസഫ്‌ മാഷിന്റെ പ്രവര്‍ത്തിയും അതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെയും നിങ്ങള്‍ തന്നെയല്ലേ വിടാതെ പിടിച്ചിരിക്കുന്നത്. എന്നീട്ടു താങ്കളും, ജബ്ബാര്‍ മാഷുംചാരിത്ര്യ പ്രസംഗം നടത്തി ആളാകുന്നതിന്റെ
ഗുട്ടന്‍സ് പിടുത്തം കിട്ടുന്നില്ല. നിങ്ങളെ പോലുള്ളവര്‍ക്ക് ഇങ്ങിനെ ഒരു ഇരയെ കിട്ടിയാലേ തങ്ങളുടെ കൃഷിയില്‍ വിളവെടുപ്പ് നടത്താന്‍ പറ്റൂ.
അത് കൊണ്ടാണല്ലോ രാമനുണ്ണി എന്ന ഒരു ഇരയെ വ്യാക്യാനിച്ചു എടുത്തത്‌ ! ഒരു പക്ഷെ ഈ ബ്ലോഗ്‌ തന്നെ വിഷയ ദാരിദ്ര്യത്തില്‍ പെട്ട് കരിഞ്ഞു പോയേനെ. ഏതെങ്കിലും മുസ്ലീം നാമധാരികള്‍ ചെയ്യുന്ന അക്രമം ഞങ്ങളൊക്കെ പ്രതിനിധാനം ചെയ്യുന്ന "ഇസ്ലാമെന്ന മാനവിക സമാധാന"വ്യവസ്ഥിതിയില്‍ ആരോപിച്ചു സമൂഹത്തില്‍ വിദ്വേഷവും തെറ്റി ധാരണയും പരത്തി സമൂഹത്തില്‍ മുസ്ലീങ്ങളെ ഭീകരന്മാരാക്കി ചിത്രീകരിക്കുന്ന താങ്കളുടെയും, സുഹൃത്തുക്കളുടെയും യുക്തിയെ അഭിനന്ദിക്കുന്നു.
സുശീല്‍, സത്യസന്ധമായി പറയൂ, താങ്കളുടെ അനുഭവത്തില്‍ എത്രയോ നന്മ നിറഞ്ഞ മുസ്ലീങ്ങള്‍ സമൂഹത്തില്‍ ഉണ്ട്. ഈ കാടടച്ചുള്ള വെടിവെപ്പില്‍ അവരെയും താങ്കളെ പോലുള്ളവര്‍ ലക്‌ഷ്യം വെച്ച് ഇതര മതസ്തര്‍ക്കിടയില്‍ വെറുപ്പ്‌ സൃഷ്ടിക്കുകയല്ലേ ഈ യുക്തി വിചാരം ചെയ്യുന്നത്.
ഇനി..
മാഷ്ടെ കമന്റിനു കൊടുത്ത മറുപടി ഇവിടെ അനുയോജ്യമായത് കൊടുക്കട്ടെ..
""ജബ്ബാര്‍ മാഷ്പറഞ്ഞു"
എന്നെ നായിന്റെ മോനേ എന്നും എടാ പന്നീ എന്നുമൊക്കെ വിളിക്കുന്നവരുണ്ട്. രണ്ടു തരത്തില്പെട്ടവര്‍. ഒന്ന് എന്നോട് കടുത്ത വിരോധമുള്ള ശത്രുക്കള്‍ . രണ്ട് എന്നോട് ഏറ്റവും ഇന്റിമസിയുള്ള ആത്മസുഹൃത്തുക്കള്‍. !
രണ്ടാമത്തെ വിഭാഗമാണു വിളിക്കുന്നതെങ്കില്‍ അതെനിക്കു കൂടുതല്‍ സന്തോഷപ്രദവും ആശ്വാസവുമായാണ് അനുഭവപ്പെടാറ്.""
യുക്തിവാദികളുടെ ഒരു ഗതികേട് ! അതെ പറ്റി ഇനി എന്ത് അഭിപ്രായം പറയാന്‍ മാഷെ ! മാഷ് തന്നെ എല്ലാം പറഞ്ഞില്ലേ
ഇനി അതിന്റെ പ്രതിമ ഉണ്ടാക്കി പൂജിക്കരുതെ! താങ്കള്‍ പറയുന്ന പോലെ മനുഷ്യന് ആശ്വസിക്കാനാണ് പൂര്‍വികര്‍ ദൈവങ്ങളെ കൂട്ട് പിടിച്ചത് !
ഒരു ജീന്‍ വര്‍ക്ക് ചെയ്യുന്നുണ്ടോ !
.
എന്തായാലും അത്തരത്തില്‍ ഒരു ജനിതക സ്വഭാവം പാരമ്പര്യമായി കിട്ടാത്തത് കൊണ്ട് താങ്കള്‍ പറഞ്ഞ ആശ്വാസം എനിക്കോ, ഞാനറിയുന്ന സമൂഹത്തിനോ കിട്ടാറില്ല. മാന്യമായ വിശ്വാസം ഒരു വിശ്വാസം ഉള്ളത് കൊണ്ട് ഞങ്ങള്‍ക്ക് ആശ്വാസം കിട്ടാന്‍ ആ വിശ്വാസം പഠിപ്പിക്കുന്ന മാന്യമായ വാക്കുകള്‍ തന്നെ മതി.
തീര്‍ച്ചയായും താങ്കളെ ആ വിളി ആശ്വസിപ്പിക്കുന്നുവെങ്കില്‍ അതിനെ കുറിച്ച് ഒന്നും പറയാനില്ല.
പക്ഷെ ഇത് കുട്ടികളെ പടിപ്പിചീട്ടു എന്ത് പുരോഗമാനമാണ് താങ്കളെ പോലുള്ള അധ്യാപകര്‍ ലക്ഷ്യമിടുന്നത്. അതോ ഇതിലും പരസ്പരം വിളിച്ചു തല്ലു പിടിക്കാനുള്ള എന്തെങ്കിലും "യുക്തി ഉണ്ടോ ! പക്ക്വതയുള്ള അധ്യപാകാന്‍ ഒരു തലമുറയെ പഠിപ്പിക്കാന്‍ വേണ്ടി ഇങ്ങിനെ ഒരു ഭാഷ തിരഞ്ഞെടുക്കണോ !
.............
ആ സംഭാഷണത്തിലെ ഭ്രാന്തനും അയാളുടെ ഏക ആത്മസുഹൃത്ത് ദൈവവുമായി സംവദിക്കുകയാണ്.
ദൈവമല്ലാതെ മറ്റാരും തുണയായില്ലാത്ത മനുഷ്യന്റെ ഒറ്റപ്പെടല്‍ ഇവിടെ കാണാം. ""മനുഷ്യന്‍ ദൈവത്തോട് എത്ര നിസ്സാരമായ കാര്യങ്ങളാണു പറഞ്ഞുകൊണ്ടിരിക്കുന്നത്""
""എന്ന തിനുദാഹരണമാണ് അയില മുറിക്കുന്ന കാര്യം""!
""അത്തരം നിരര്‍ഥകവും ബാലിശവുമായ കാര്യങ്ങള്‍ മനുഷ്യന്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു എന്നതിന്റെ സൂചനയാണ് അതെത്ര തവണ നിന്നോടു പറഞ്ഞിട്ടുണ്ടെടാ നായേ എന്ന മറുപടി"". ... ടി ജെ ജോസഫ് എഴുതിയത് എല്ലാവരും വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.!!!""
സത്യത്തില്‍ മാഷേ എന്തൊക്കെയാണ് താങ്കളെ പോലുള്ള ബുദ്ധിമാന്മാര്‍ വിശദീകരിക്കുന്നത്. യുക്തിക്കും ബുദ്ധിക്കും, ചിന്തക്കും കാര്യമായി തകരാര് കാണണം. ഇതൊക്കെ വിശദീകരിച്ചു സമയം കളയുന്ന നിങ്ങള്ക്ക് വേറെ പണിയില്ലേ.
ചോദ്യത്തിന്റെ ഉദ്ദേശം പറയുന്നത് അനുയോജ്യമായ ചിഹ്നം ഇടുവാനാണ്, """
ഇവിടെ മാഷ്‌ പറയുന്നത് വേറൊന്നും ! ഇതിന്റെ പിന്നിലെ അജണ്ട മാഷറിയാതെ പുറത്തു വരുന്നുണ്ടോ !""
continued....

..naj said...

>>>>പിന്നെ മാഷ്‌ പറഞ്ഞു ജോസഫ്‌ മാഷിന്റെ ലേഖനം വായിക്കാന്‍, ഒരു സംഭവത്തിന്‌ ശേഷം പല തിരിച്ചറിവുകളും ഒരാള്‍ക്ക് വരും. പക്ഷെ ന്യായീകരിക്കുവാന്‍ പറയുന്ന കാരണം നൂറു ശതമാനവും ശരിയായി കൊള്ളണമെന്നില്ല. സമൂഹത്തിന്റെ മുമ്പില്‍ സത്യം തുറന്നു പറയാനും കഴിയില്ല.
ജോസഫ്‌ മാഷ്‌ "ദൈവ വിശ്വാസി"എന്നാണു പറയുന്നത്. മാഷ്‌ കാണുന്ന പോലെ ദൈവ വിശ്വാസികള്‍ പല തരമുണ്ട്. പ്രശ്നമുണ്ടാക്കുന്നവരും
ആ പ്രശ്നമുണ്ടാക്കുന്ന ആളുകളില്‍ താങ്കളുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന മത വിശ്വാസത്തില്‍ പെടുന്ന ഈ മാഷും തന്റെ ദൈവ വിശ്വാസത്തെ ഉപയോഗിച്ച് ഒരു നാടകം കളിച്ചതാണ് ഈ കണ്ടത്.
ഈ ഗണത്തില്‍ പെടുന്ന ബുദ്ധിമാന്മാര്‍ സമാധാനം എങ്ങിനെ തകര്‍ക്കാം എന്നതിനെ കുറിച്ചാണ് ഗവേഷണം നടത്തുന്നത് !
നല്ലൊരു ഭാഷാ സംസ്കാരവും, അറിവും പകരാന്‍ താങ്കള്‍ ഇനിയെങ്കിലും ശ്രമിക്കുക, ഒരു തിരിച്ചറിവ് ഉണ്ടായെങ്കില്‍.
താങ്കളുടെ ചിന്തയും, അറിവും നേരായ വഴിക്ക് ചലിക്കട്ടെ..താങ്കളുടെ ഭാഷ സംസ്കാരത്തില്‍ ഉപയോഗിക്കുന്ന പോത്തും, മൃഗവും ഒഴിവാക്കുക, ചില സന്ദര്‍ഭത്തില്‍ താങ്കളില്‍ നിന്നും കിട്ടിയ ഈ വാക്ക് ഞാന്‍ തിരിച്ചു പ്രയോഗിക്കാന്‍ വേണ്ടി എഴുതുകയും, എന്റെ സംസ്കാരം അനുവദിക്കാത്തത് കൊണ്ട് പിന്നീട് അത് നീക്കി മാന്യമാക്കുകയും ചെയ്യാറുണ്ട്.
യുക്തിയും, വിശ്വാസവും തമിലുള്ള അന്തരമാണ് ഞാന്‍ പറഞ്ഞത്.
sorry if I hurt you by any word.

വിചാരം said...

തെറ്റിനെ തെറ്റെന്ന് പറയാനുള്ള മനസ്സില്ലാത്ത ലത്തീഫിനെ പോലുള്ളവരാണ് നമ്മുടെ ഭാരതത്തെ മറ്റൊരു താലിബാന്‍ കേന്ദ്രമാക്കാന്‍ ശ്രമിയ്ക്കുന്നത്, താലിബാനെ പരോക്ഷമായി മുസ്ലിംങ്ങളുടെ രക്ഷകനാക്കാന്‍ ലത്തീഫിന്റെ പാര്‍ട്ടിയായ ജമാ‍അത്ത് ഇസ്ലാമിക്കാരാണ് കേരളത്തില്‍ ശ്രമിയ്ക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് കുറ്റിപ്പുറം വനിതാ സമ്മേളനം ഉത്ഘാടക താലിബാന്റെ മഹാമനസ്ക്കത കാരണം ഇസ്ലാമായത് എന്ന് പ്രഖ്യാപിച്ച് നടയ്ക്കുന്ന ലത്തീഫിന് ജോസഫ് മാഷിന്റെ തെറ്റിനെ പര്‍വ്വതീകരിച്ച് എന്‍.ഡി.എഫുക്കാരുടെ പാതകത്തെ നിസ്സാ‍രവത്ക്കരിക്കുന്നു, ഇതില്‍ നിന്ന് തന്നെ നമ്മുക്ക് മനസ്സിലാക്കമല്ലോ ഇവരുടെ മനസ്സിലിരിപ്പ്.

ea jabbar said...

"എന്താടാ നായിണ്റ്റെ മോനേ ..
മൂന്ന്‌ കഷണമാണെന്ന്‌ എത്രതവണ പറഞ്ഞിട്ടുണ്ടെടാ നായേ .."

വായിച്ചപാടേ യുക്തിവാദികള്‍ ഞെട്ടിയില്ലെ ..
--------
ഞാനും ഞെട്ടിയിരുന്നു. ആ അധ്യാപകന്‍ അങ്ങനെയൊരു ശകലം മാത്രം മെനഞ്ഞതാണെങ്കില്‍ അയാള്‍ക്കെന്തോ കുഴപ്പമുണ്ടല്ലോ എന്നും ചിന്തിച്ചിരുന്നു. പക്ഷെ കാര്യം എന്തെന്ന് അദ്ധേഹത്തോടു ചോദിച്ച ശേഷം പ്രതികരിക്കാമെന്നു ചിന്തിക്കുകയും അദ്ധേഹത്തെ വിളിക്കുകയുമാണു ചെയ്തത്.
മുസ്ലിം സമുദായത്തെ ഒന്നടങ്കം തെരുവിലിറക്കി കൊലവിളി നടത്തുന്നതിനു മുമ്പ് പ്രാഥമികമായി ചെയ്യേണ്ട ഈ പണി ചെയ്യാന്‍ ഏതെങ്കിലും മുസ്ലിം നേതാവിനു തോന്നിയോ? അതാണു യുക്തിവാദിയും വിശ്വാസിയും തമ്മിലുള്ള വ്യത്യാസം.
മതം വികാരമാണെന്ന പൊതുബോധം കൃത്രിമമായി നാം ഉണ്ടാക്കി വെച്ചതാണ് ആ ബോധമാണാദ്യം പൊളീച്ചെഴുതേണ്ടത്.
വിവേകമുള്ള ഒരുത്തനെങ്കിലും വേണം ഒരു മത സമുദായത്തില്‍ ! അതില്ലാ എന്ന അവസ്ഥയാണു പലപ്പോഴും മുസ്ലിം സമുദായത്തിന്റെ ഇത്തരം ദുര്യോഗങ്ങള്‍ക്കു കാരണം.

ea jabbar said...

ഒരു സംഭവത്തിന്‌ ശേഷം പല തിരിച്ചറിവുകളും ഒരാള്‍ക്ക് വരും. പക്ഷെ ന്യായീകരിക്കുവാന്‍ പറയുന്ന കാരണം നൂറു ശതമാനവും ശരിയായി കൊള്ളണമെന്നില്ല.

-----
കാള പെറ്റെന്നു കേട്ടപാടേ കയറെടുത്ത മതഭ്രാന്തന്മാര്‍ ചെയ്തതു തെറ്റാണെന്നു ഇനിയും ബോധ്യപ്പെടാത്ത -ഇപ്പോഴും സ്വന്തം തെറ്റിനെ ന്യായിക്കരിച്ചുകൊണ്ടേയിരിക്കുന്ന - ഈ കൂട്ടരോടൊന്നും ഒരു സംവാദവും സാധ്യമല്ല. ഈ ഭ്രാന്തിനു ചികിത്സയില്ല...!

CKLatheef said...

ചോദ്യപ്പേപ്പറുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യത്യസ്ഥ നിലപാടാണ് കേരളീയ സമൂഹം സ്വീകരിച്ചത്. ഒരു മതജാതീയാടിസ്ഥാനത്തിലായിരുന്നു ആ തിരിവെന്ന് ഞാന്‍ കരുതുന്നില്ല. കാരണം എല്ലാറ്റിലും എല്ലാവരുടെയും പ്രാതിനിധ്യം ഉണ്ടായിരുന്നു.

1. ഒന്ന് അധ്യാപകന്‍ അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്തു. ഒരു അധ്യാപകന്‍ കാണിക്കേണ്ട അവതാനതയോ യുക്തിയോ സംസ്‌കാരമോ അദ്ദേഹം കാണിച്ചില്ല. അദ്ദേഹം നല്‍കിയ ചോദ്യത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ബോധപൂര്‍വമോ അല്ലാതെയോ ആകട്ടെ, ഒരു വിഭാഗത്തിന് പ്രായാസമുണ്ടാക്കുന്ന തരത്തിലായിരുന്നു. ഇനി അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സമൂഹത്തിലെ അവിവേകികള്‍ മുതലെടുക്കാനും ഇടയാകുന്ന ഈ കുറ്റത്തിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കേണ്ടതുണ്ട്.

2. മറ്റൊന്ന് അധ്യാപകന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍ അദ്ദേഹത്തെ ശിക്ഷിക്കാനും പാടില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. തെറ്റാണ്, മാനേജ്‌മെന്റും നീതിന്യായവും ഇക്കാര്യത്തില്‍ അധര്‍മം കാണിച്ചു. മന്തി വിഢിയായ അധ്യാപകന്‍ എന്ന് പറഞ്ഞത് അതിലേറെ ഗുരുതരം. തുടങ്ങിയ വാദം ഉന്നയിച്ചവര്‍.

3. അധ്യാപകന്‍ തെറ്റ് ചെയ്തു എന്ന് മാത്രമല്ല. അദ്ദേഹത്തിന് നല്‍കപ്പെട്ട ശിക്ഷ മതിയായില്ല എന്ന് കരുതിയവര്‍. (ഇവര്‍ സംവാദത്തില്‍ കടന്നുവന്നവരല്ല. അവര്‍ ചെയ്ത പ്രവര്‍ത്തനത്തില്‍ നിന്ന് അവരുടെ വാദം ഊഹിച്ചെടുത്തതാണ്.)

ഇതില്‍ മൂന്നാമത്തെ വിഭാഗത്തിന് പ്രേരണയായവര്‍ ആരാണ് എന്നതാണ് ഇപ്പോഴത്തെ ചര്‍ചയുടെ മര്‍മം എന്ന് തോന്നുന്നു. പ്രത്യക്ഷത്തില്‍ തെറ്റ് ചെയ്തു എന്ന് വാദിച്ചവരാണ് അതിന് കാരണം എന്ന് രണ്ടാമത്തെ വിഭാഗത്തിന് വാദിക്കാം. രണ്ടാമത്തെ വിഭാഗമാണ് എന്ന് ആദ്യത്തെ വിഭാഗത്തിനും അവകാശപ്പെടാം. കാരണം തെറ്റല്ല എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസം കൂടാതെ തള്ളാവുന്ന വിധത്തിലായിരുന്ന രണ്ടാമത്തെ വിഭാഗം പ്രതികരിച്ചുകൊണ്ടിരുന്നത്. അധ്യാപകന് ചെയ്തത് ശരിയായി അങ്ങനെത്തന്നെ വേണം എന്നവിധത്തില്‍. തെറ്റാണെങ്കില്‍ ശിക്ഷ അര്‍ഹിക്കുന്നു അത് ആരുടെതായാലും എന്ന ഒരു ധ്വനിയും അതുള്‍കൊണ്ടിരുന്നു. അതുകൊണ്ട് രണ്ടാമത്തെ വിഭാഗത്തിന്റെ വാദം ഉള്‍കൊള്ളാത്തവര്‍ ശിക്ഷ നടപ്പിലാക്കി. മറിച്ചും വാദിക്കാം തെറ്റ് ചെയ്തു എന്ന വാദം അവര്‍ ആദ്യവിഭാഗത്തില്‍ നിന്ന് അംഗീകരിക്കുകയും എന്നാല്‍ അവരുടെ പരിഹാരം അവര്‍ക്ക് മതിയാകാതെ വരികയും ചെയ്തു അത് കൈവെട്ടിലേക്ക് നയിച്ചു.

ഇതില്‍ അല്‍പം ബുദ്ധിയും യുക്തിയും സാമൂഹികവും മതപരവുമായ ബോധ്യമുള്ള ഭൂരിപക്ഷം പേരും. ആദ്യവിഭാഗത്തിലായിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മാനേജ്‌മെന്റും നാട്ടിലെ നിയമവ്യവസ്ഥയും സാസ്‌കാരിക നായകരും വിദ്യാഭ്യാസ മന്തിയും അടക്കം.
മുസ്ലി മുഖ്യധാരാ സംഘടനകളൊക്കെ ആദ്യവിഭാഗത്തിലാണ് ഉണ്ടായിരുന്നത് എന്ന് അവരുടെ നിലപാട് സൂചിപ്പിക്കുന്നു. അതുകൊണ്ട് കൈവെട്ടുന്നതിനും ഇപ്പോള്‍ ജോസഫ് കരഞ്ഞ് കുമ്പസരിക്കുന്നതിന് മുമ്പ് തന്നെ ആ വിഭാഗം അധ്യാപകനോട് ക്ഷമിച്ചിരുന്നു. അതുകൊണ്ടാണ് കൈവെട്ടിയതറിഞ്ഞ ഉടനെ ഒരു ഇസ്‌ലാമിക സംഘടന അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ട് വന്നത്. കൈവെട്ടിയ കുറ്റവാളികളെ പിടിക്കുന്നതില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാത്തത്. അവര്‍ കുറ്റവാളികളാണ് എന്ന് സര്‍വസമ്മതമായി മാറിയത്.

ആദ്യഘട്ടത്തില്‍ തീര്‍ത്തും യുക്തിവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ നിലപാടെടുത്തവര്‍. ഇപ്പോള്‍ ജോസഫിന്റെ ലേഖനം ആദ്യവിഭാഗത്തോട് വായിക്കാന്‍ പറയുന്നതില്‍ ഒരു കാര്യവുമില്ല. അതിലൂലെ അദ്ദേഹത്തിന്റെ പദവി ഉയരുന്നു എന്ന് അവര്‍ വെറുതെ തെറ്റിദ്ധരിക്കുകയാണ്. പക്ഷെ '...ചോരതന്നെ കൗതുകമായി' കരുതുന്നവരോട് എന്ത് പറഞ്ഞിട്ടെന്ത്.

CKLatheef said...

>>> തെറ്റിനെ തെറ്റെന്ന് പറയാനുള്ള മനസ്സില്ലാത്ത ലത്തീഫിനെ പോലുള്ളവരാണ് നമ്മുടെ ഭാരതത്തെ മറ്റൊരു താലിബാന്‍ കേന്ദ്രമാക്കാന്‍ ശ്രമിയ്ക്കുന്നത് <<<

പ്രിയ വിചാരമെന്ന ഫാറൂഖ് ബക്കര്‍,

അവിവേകം അലങ്കാരമായി കൊണ്ടുനടക്കുന്നവനാണ് താങ്കള്‍, എന്താണ് പറയുന്നതെന്നോ, എന്ത് പറയരുതെന്നോ താങ്കള്‍ക്കറിയില്ല. താങ്കളുന്നയിക്കുന്ന ആരോപണങ്ങളുടെ വസ്തുതയും താങ്കള്‍ക്ക് വിഷയമല്ല. പ്രവാചകനായ മുഹമ്മദ് നബിയെ താങ്കളെ പോലെ അപഹസിക്കാന്‍ മനസ്സുറപ്പുള്ളവര്‍ ബൂലോകത്ത് അപൂര്‍വമാണല്ലോ. മാന്യതയുള്ള ബ്ലോഗര്‍മാര്‍ അവ ഡീലീറ്റുന്നത് കൊണ്ട് മാത്രമാണ് നിങ്ങള്‍ക്കിപ്പോവും സ്വന്തം ഐഡി ഉപയോഗിക്കുന്നതില്‍ ജാള്യത തോന്നാത്തത്. അതുകൊണ്ടുതന്നെ നിങ്ങളുടെ അവിവേക സംസാരത്തെ ക്ഷമിക്കാനും. നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും എനിക്ക് കഴിയും. നിങ്ങള്‍ക്ക് അത് ആവശ്യമില്ല എന്ന് താങ്കള്‍ കരുതുന്നുവെങ്കിലും.

സര്‍വശക്തന്‍ താങ്കളുടെ അവിവേകം പൊറുത്ത് വിചാരത്തോടു കൂടി പെരുമാറാന്‍ ഉതവി നല്‍കുമാറാകട്ടേ.

CKLatheef said...

>>> രാമനുണ്ണിക്ക് ഓശാന പാടാന്‍ സി കെ ലത്തീഫ് എത്തിയല്ലോ? <<<

ആര്‍ക്കും ഓശാന പാടാന്‍ വന്നതല്ല. എന്റെ അഭിപ്രായം പറയാന്‍. അതില്‍ എന്റെ അഭിപ്രായം ആരുടെയെങ്കിലും അഭിപ്രായത്തോട് യോജിച്ചുവെങ്കില്‍ ഞാന്‍ കുറ്റക്കാരനല്ല. നിങ്ങളും ആര്‍ക്കും ഓശാനപാടുകയാണ് എന്ന ഞാന്‍ ചിന്തിച്ചിട്ടുമില്ല. തല്‍കാലം നിങ്ങളോട് ഒന്നും മറുപടി പറയുന്നില്ല. ഞാന്‍ പ്രതീക്ഷിച്ച വിധം വിരേചനം സാധിച്ചിട്ടില്ലെന്ന് മനസ്സിലായി അതുകൊണ്ട് തുടരുക. തുടര്‍ന്ന് വരുന്നതില്‍ എന്നെയും ചേര്‍ത്ത് പറയുക. അല്‍പം ആശ്വാസം ലഭിക്കാതിരിക്കില്ല. അതാണ് മനശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. കൈവെട്ടാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്ക് ഇങ്ങനെ ഒരു പരിഹാരം സാധ്യമായിരുന്നെങ്കിലും ഒരു പക്ഷെ കൈവെട്ട് സംഭവിക്കുമായിരുന്നില്ല. നന്മ നേര്‍ന്ന് കൊണ്ട്.

ea jabbar said...

ചോദ്യപ്പേപ്പറുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യത്യസ്ഥ നിലപാടാണ് കേരളീയ സമൂഹം സ്വീകരിച്ചത്.
--------
കാര്യമെന്ത് എന്ന് ആ അധ്യാപകനോട് അന്യേഷിക്കാനോ അദ്ദേഹം പറഞ്ഞ്ത് ജനങ്ങളെ അറിയിക്കാനോ ആരും തയ്യാറായില്ല എന്നതുകൊണ്ടാണിങ്ങനെ പല നിലപാടുകളും വന്നത്.
ആ ചോദ്യപ്പേപ്പര്‍ ഒരു തെറ്റിദ്ധാരണയും സൃഷ്ടിച്ചിട്ടില്ല. കാരണം ആ ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ആ സംഭാഷണ ശകലത്തിന്റെ പശ്ചാതലം അറിയാമായിരുന്നു. അതു മുഹമ്മദ് നബിയാണെന്നവരാരും ധരിച്ചിട്ടുമില്ല. ചോദ്യപ്പേപ്പര്‍ തെരുവിലെത്തിച്ച് ഹാലിളക്കം സൃഷ്ടിച്ച തെമ്മാടികളാണീ കാര്യത്തില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍. കാള പെറ്റു എന്നു കേട്ട പാടെ ഹാലിളകിയ മത ഭ്രാന്തന്മാരും ! ഇപ്പോള്‍ ആ ഭ്രാന്തിനു ന്യായീകരണം ചമയ്ക്കാന്‍ പെടാപ്പാടു പെടുന്നവരും !!

ea jabbar said...

തെറ്റിദ്ധരിപ്പിക്കപ്പെട്ട ആ സംഭാഷണ ശകലം ഭാഷാക്ലാസില്‍ ഏതുവിധമാണു ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് എന്ന് ജോസഫ് മാഷ് മാതൃഭൂമിയില്‍ വിശദമാക്കുന്നുണ്ട്. ഒരു ദാര്‍ശനിക മാനം ഉള്ള സംഭാഷണമായി അതിനെ ക്ലാസില്‍ വ്യാഖ്യാനിച്ചിരുന്നു. അതാണു വിശദീകരിച്ചത്. സാമാന്യഭാഷാബോധമുള്ളവര്‍ക്കേ അതൊക്കെ മനസ്സിലാകൂ., നമ്മുടെ നാജ് നിലവാരക്കാര്‍ക്കതൊന്നും തിരിയാനിടയില്ല.
വളരെയധികം ആത്മബന്ധമുള്ള കൂട്ടുകാര്‍ പരസ്പരം “നായേ , പന്നീ, നായിന്റെ മോനേ...” എന്നൊക്കെ വിളിച്ച് തമാശിക്കുന്നതും കളിക്കുന്നതും നാമൊക്കെ സാധാരണ കാണുന്നതാണ്. ആ പ്രയോഗങ്ങള്‍ ശത്രുക്കളായ രണ്ടു പേര്‍ തമ്മിലാണു കൈമാറുന്നതെങ്കില്‍ അവിടെ അടി നടക്കും. ഭാഷാ പ്രയോഗങ്ങള്‍ക്ക് കോണ്ടെക്സ്റ്റ് അനുസരിച്ച് അര്ത്ഥതലം മാറുന്നതിനുദാഹരണമാണിത്. ഇവിടെ ഒറ്റപ്പെടലിന്റെ വ്യഥ ആത്മസുഹൃത്തായ ദൈവവുമായി പങ്കു വെക്കുകയാണു ഭ്രാന്തന്‍. ദൈവമാകട്ടെ തിരിച്ചും ആ സൌഹൃദം അതേ ഇന്റിമസിയോടെ തിരിച്ചു നല്‍കുന്നു. ...ഇങ്ങനെ പോകുന്നു ആ സംഭാഷണത്തിന്റെ ദാര്‍ശനിക വ്യാഖ്യാനം. ഇതൊക്കെ ആ ക്ലാസില്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞതാണെങ്കില്‍ പിന്നെ ചോദ്യപ്പേപ്പര്‍ എന്തു തെറ്റിദ്ധാരണയാണു കുട്ടികളില്‍ സൃഷ്ടിക്കുന്നത്? കുട്ടികളെ മാത്രം മനസ്സില്‍ കണ്ടല്ലേ അധ്യാപകന്‍ ചോദ്യം തയ്യാറാക്കുക. തെരുവിലെ ഭ്രാന്തന്മാര്‍ക്കു തെറ്റിദ്ധാരണയുണ്ടാകും എന്ന് അദ്ദേഹം എന്തിനു ചിന്തിക്കണം ?

ea jabbar said...

മുഹമ്മദ് എന്നു പേരുള്ളവര്‍ എത്ര ശതമാനം വരുമെന്നു കണ്ടെത്താനുള്ള എന്റെ സര്‍വ്വെ തുടരുന്നു.
ഇന്നത്തെ മാധ്യമം ചരമപ്പേജില്‍ 18 മുസ്ലിം പുരുഷന്മാര്‍ അതില്‍ 4 മുഹമ്മദ് - 20 % ത്തിനു മേല്‍ !

ea jabbar said...

ശരാശരി 25 % “പ്രവാചകന്മാര്‍” ഓരോ ദിവസവും മരിക്കുന്നു !

ea jabbar said...

അതുകൊണ്ടാണ് കൈവെട്ടിയതറിഞ്ഞ ഉടനെ ഒരു ഇസ്‌ലാമിക സംഘടന അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ട് വന്നത്.
------
ഇവരുടെ ഉദ്ദേശ്യം മനസ്സിലായതുകൊണ്ടായിരിക്കാം രക്തദാതാക്കളെ കുറിച്ച് ജോസഫ് മാഷ് ഒന്നും പരാമര്‍ശിച്ചു കാണുന്നില്ല. എന്നാല്‍ താന്‍ ഒളിവിലായിരുന്നപ്പോള്‍ വിളിച്ച് കാര്യം അന്യേഷിക്കാനും ആശ്വസിപ്പിക്കാനും യുക്തിവാദികള്‍ മാത്രമേ ഉണ്ടായുള്ളു എന്നദ്ദേഹം നന്ദിയോടെ സ്മരിക്കുന്നുണ്ട്. !

..naj said...

Jabbar Mash quoted one and explained another as
""മനുഷ്യന്‍ ദൈവത്തോട് എത്ര നിസ്സാരമായ കാര്യങ്ങളാണു പറഞ്ഞുകൊണ്ടിരിക്കുന്നത്""
""എന്ന തിനുദാഹരണമാണ് അയില മുറിക്കുന്ന കാര്യം""!
""അത്തരം നിരര്‍ഥകവും ബാലിശവുമായ കാര്യങ്ങള്‍ മനുഷ്യന്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു എന്നതിന്റെ സൂചനയാണ് അതെത്ര തവണ നിന്നോടു പറഞ്ഞിട്ടുണ്ടെടാ നായേ എന്ന മറുപടി"". ... ടി ജെ ജോസഫ് എഴുതിയത് എല്ലാവരും വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു""

his explanation as
ഒറ്റപ്പെടലിന്റെ വ്യഥ ആത്മസുഹൃത്തായ ദൈവവുമായി പങ്കു വെക്കുകയാണു ഭ്രാന്തന്‍. ദൈവമാകട്ടെ തിരിച്ചും ""ആ സൌഹൃദം"" അതേ "ഇന്റിമസിയോടെ"
തിരിച്ചു നല്‍കുന്നു. ...
ഇങ്ങനെ പോകുന്നു ആ സംഭാഷണത്തിന്റെ ദാര്‍ശനിക വ്യാഖ്യാനം.

read the both and see this agree with the above.

..naj said...

ജബ്ബാര്‍ മാഷ്ടെ യുക്തികള്‍ പാളം തെറ്റി ഇങ്ങിനെ പോകുന്നു.....

""മുഹമ്മദ് എന്നു പേരുള്ളവര്‍ എത്ര ശതമാനം വരുമെന്നു കണ്ടെത്താനുള്ള എന്റെ സര്‍വ്വെ തുടരുന്നു.
ഇന്നത്തെ മാധ്യമം ചരമപ്പേജില്‍ 18 മുസ്ലിം പുരുഷന്മാര്‍ അതില്‍ 4 മുഹമ്മദ് - 20 % ത്തിനു മേല്‍ !""

മറ്റൊരു കമന്റു

""ശരാശരി 25 % “പ്രവാചകന്മാര്‍” ഓരോ ദിവസവും മരിക്കുന്നു !""

മാഷ്‌ എന്തോക്കെയാന്‍ വിളിച്ചു പറയുന്നത്. സര്‍വേ നടത്തുന്നു. അതും പേര് കണ്ടെത്താന്‍.!!

ഈ ബ്ലോഗില്‍ ഇതൊക്കെ എഴുതിക്കോ. പക്ഷെ ഇതൊന്നും പബ്ലിക്കില്‍ വിളിച്ചു പറയണ്ട.
മാഷ്ക്കിതെന്തു പറ്റി. വേറെ പണിയൊന്നുമില്ലേ. ഈ വട്ടു സര്‍വേ നടത്തി സമയം കലയുന്നതിനേക്കാള്‍ നല്ലത്
തെരുവ് കുട്ടികളുടെ ദയനീയ സ്ഥിതി അറിയാന്‍, തെരുവില്‍ അലയുന്ന അവരുടെ എണ്ണം എടുത്തു അതിനു പരിഹാരം നിര്‍ദേശിച്ചു കൂടെ,
എത്രയോ മാനസിക നില തെറ്റി തെരുവില്‍ അലയുന്ന മനുഷ്യര്‍, അവരെ കുറിച്ച്, പട്ടിണി മൂലം ഹോട്ടലിന്റെ വേസ്റ്റ് ബോക്സില്‍ നിന്നും വിഷപടക്കുന്ന ബാല്യങ്ങള്‍, വിദ്യാഭ്യാസം നേടാന്‍ കഴിയാതെ തെരുവില്‍ അലയേണ്ടി വരുന്ന ബാല്യങ്ങള്‍..അവരെ കുറിച്ചൊരു സര്‍വ്വേ,, പരിഹാരം..!
താങ്കളെ ഒബ്സേര്‍വ് ചെയ്യുമ്പോള്‍ എനിക്ക് തോന്നുന്നത്..
താന്‍ ജീവിച്ച സാഹചര്യങ്ങളില്‍ നിന്നും ബാല്യത്തില്‍ നേരിട്ട ചില കയ്പേറിയ അനുഭവങ്ങള്‍, അവഗനകള്‍, അപകര്‍ഷതാ ബോധം ഇങ്ങിനെ പല ഘടകങ്ങളും താങ്കളുടെ ഇപ്പോഴത്തെ വ്യക്തിത്വത്തെ ഈ നിലയിലാക്കുന്നതില്‍ സ്വാധീനിചീട്ടുണ്ട്.
സ്വന്ത ചിന്തയെ ഫ്രീ യായി പോകുന്നതില്‍ നിന്നും തടയുകയും, തന്റെ അഭിപ്രായത്തില്‍ നിന്ന് കൊണ്ട് മാത്രം കാര്യങ്ങളെ നോക്കി കാണുകയും, സ്വന്തം വ്യക്തിത്വത്തെ മറ്റുള്ളവരുടെ മുമ്പില്‍ ഉയര്തികാനിക്കാന്‍ വ്യത്യസ്തമായ കാഴ്ചപാടുകള്‍ അവതരിപ്പിച്ചു ശ്രദ്ധ നെടുന്നതിലെക്കും അങ്ങിനെ പോകുന്നു താങ്കള്‍ ഫീല്‍ ചെയ്യുന്ന അതിന്റെ ഫലങ്ങള്‍.
അല്ലെങ്കില്‍..
താങ്കള്‍ ഒന്നുകില്‍ നിഷ്കളങ്കന്‍, ഒന്നുമറിയാതെ അത് മിതുമൊക്കെ വിളിച്ചു പറഞ്ഞു തന്റെ നിരാശ ബോധാതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സമയം കളഞ്ഞു കൊണ്ടിരിക്കുന്ന വ്യക്തി..
സത്യം താങ്കള്‍ക്ക് അറിയാം. ഒന്ന് സ്വയം അപഗ്രധിക്കുക..
താങ്കള്‍ക്കു നല്ലത് വരട്ടെ !

വിചാരം said...

പ്രിയ സുശീല്‍ ഈ വിഷയത്തിന് ഇവിടെ താല്‍‌ക്കാലിക പരിസമാപ്തിയ്ക്കുള്ള സമയമായെന്ന് തോന്നുന്നു കാരണം ലത്തീഫ്,നാജ്,കുരുത്തം കെട്ടവന്‍ തുടങ്ങിയ നമ്മുടെ നാടിന് തന്നെ ആപത്തായ വിഘടന വര്‍ഗ്ഗീയ വാദികള്‍ ന്യായീകരിച്ച് ന്യായീകരിച്ച് കമന്റ് മത്സരിച്ച് എഴുതി തുടങ്ങിയിരിക്കുന്നു.
പ്രിയ വര്‍ഗ്ഗീയ കോമരമായ വിഘടന ചിന്തകനായ മൌദൂദി (രാജ്യദ്രോഹിയായ മൌദൂദി)വാദിയായ താങ്കള്‍ ഏത് ഇല്ലാത്തവനോടാണ് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത്?

വിചാരം said...

ലത്തീഫ് ഒരു കാര്യം വിട്ടുപോയി.. 8 വര്‍ഷമായി ഞാനീ ബൂലോകത്ത് എന്റെ വിചാരം എന്ന ഐ.ഡിയിലല്ലാതെ മറ്റൊരു അനോണി ഐ.ഡിയിലും ഞാനൊരു കമന്റും എഴുതിയിട്ടില്ല എഴുതുകയും ചെയ്യില്ല, മിനിയാന്ന് എന്റെ വീട്ടില്‍ മഹല്ല് കമറ്റിയംഗം വന്ന് ഉമ്മയോടും അനുജനോടും മാസവരി കൃത്യമായി അടയ്ക്കുന്നില്ലാന്ന് പറഞ്ഞ് ബഹളം വെച്ചു, ആ പന്നിന്റെ മോനെ അപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ പറാഞ്ഞ് ഓടിച്ചു, ലത്തീഫേ.. ഏത് നായിന്റെ മോനോടും എന്റെ വ്യക്തമായ മുഖത്തോട് സംവദിക്കാനുള്ള ധൈര്യം എനിക്കുണ്ട് അതിനൊരു അനോണി മുഖം ആവശ്യമില്ല.

സുശീല്‍ കുമാര്‍ said...

Naj said:

"മാഷ്ക്കിതെന്തു പറ്റി. വേറെ പണിയൊന്നുമില്ലേ. ഈ വട്ടു സര്‍വേ നടത്തി സമയം കലയുന്നതിനേക്കാള്‍ നല്ലത്
തെരുവ് കുട്ടികളുടെ ദയനീയ സ്ഥിതി അറിയാന്‍, തെരുവില്‍ അലയുന്ന അവരുടെ എണ്ണം എടുത്തു അതിനു പരിഹാരം നിര്‍ദേശിച്ചു കൂടെ,
എത്രയോ മാനസിക നില തെറ്റി തെരുവില്‍ അലയുന്ന മനുഷ്യര്‍, അവരെ കുറിച്ച്, പട്ടിണി മൂലം ഹോട്ടലിന്റെ വേസ്റ്റ് ബോക്സില്‍ നിന്നും വിഷപടക്കുന്ന ബാല്യങ്ങള്‍, വിദ്യാഭ്യാസം നേടാന്‍ കഴിയാതെ തെരുവില്‍ അലയേണ്ടി വരുന്ന ബാല്യങ്ങള്‍..അവരെ കുറിച്ചൊരു സര്‍വ്വേ,, പരിഹാരം..!
താങ്കളെ ഒബ്സേര്‍വ് ചെയ്യുമ്പോള്‍ എനിക്ക് തോന്നുന്നത്..
താന്‍ ജീവിച്ച സാഹചര്യങ്ങളില്‍ നിന്നും ബാല്യത്തില്‍ നേരിട്ട ചില കയ്പേറിയ അനുഭവങ്ങള്‍, അവഗനകള്‍, അപകര്‍ഷതാ ബോധം ഇങ്ങിനെ പല ഘടകങ്ങളും താങ്കളുടെ ഇപ്പോഴത്തെ വ്യക്തിത്വത്തെ ഈ നിലയിലാക്കുന്നതില്‍ സ്വാധീനിചീട്ടുണ്ട്."

പ്രിയപ്പെട്ട നാജ് ഉപദേശീ,

വിഷയം മാറ്റി കാടു കയറി പോകണ്ട. ജോസഫ് മാഷിന്റെ കൈ വെട്ടിയ സംഭവത്തിന്‌ ഹേതുവായ ഒരു നാമം എത്ര മാത്രം സാധാരണമായ ഒന്നാണ്‌ എന്ന കാര്യം വ്യക്തമാക്കാനാണ്‌ മാഷ് പേര് സര്‍വ്വേ നടത്തിയത്. ഏതായാലും അസ്ഥാനത്തെങ്കിലുംതാങ്കള്‍ ഉപദേശിച്ച സ്ഥിതിക്ക് അക്കാര്യം കൂടി പരാമര്‍ശിക്കാതെ തരമില്ല. 'എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്നവനും ഓരോ അണു ചലിക്കുന്നതും' നിയന്ത്രിക്കുന്നവനുമായ' താങ്കളുടെ ദൈവം സൃഷ്ടിച്ച് പരിപാലിക്കുന്ന -"എത്രയോ മാനസിക നില തെറ്റി തെരുവില്‍ അലയുന്ന മനുഷ്യര്‍, അവരെ കുറിച്ച്, പട്ടിണി മൂലം ഹോട്ടലിന്റെ വേസ്റ്റ് ബോക്സില്‍ നിന്നും വിഷപടക്കുന്ന ബാല്യങ്ങള്‍, വിദ്യാഭ്യാസം നേടാന്‍ കഴിയാതെ തെരുവില്‍ അലയേണ്ടി വരുന്ന ബാല്യങ്ങള്‍" ---- നിര്‍ത്തുന്നു.

kaalidaasan said...

സുശില്‍ കുമാര്‍,

ഈ പോസ്റ്റ് നേരത്തെ കണ്ടിരുന്നു. അഭിപ്രായം മനപ്പുര്‍വം എഴുതാതിരുന്നതാണ്. കട്ടയും പടവും മടക്കലുകാര്‍ അത് നേരത്തെ ചെയ്യേണ്ട എന്നു കരുതി.

ഇവിടെ കണ്ട ഒരു കന്റിനേക്കുറിച്ചു മാത്രം.

ഒരു മനുഷ്യന്റെയും കയ്യും, തലയും ആരും എടുക്കരുത്, രാഷ്ട്രീയമായാലും, മതം ആയാലും. ഏതു തന്നെയായാലും അത് ഭീകരതയാണ്.

ഇതെഴുതിയ ആള്‍ മുസ്ലിമാണെന്നു ഞാന്‍ കരുതുന്നു. എങ്കില്‍ ഇതൊരു തിരിച്ചറിവാണ്.

ഈ ഭീരത ദൈവ നിര്‍ദ്ദേശമെന്ന പേരില്‍ ഒരു മതം നടപ്പിലാക്കുന്നത് ഇസ്ലാമില്‍ മാത്രമേ ഉള്ളു. ദൈവ നിന്ദക്കും പ്രവാചക നിന്ദക്കും ഇസ്ലാമിലെ ശിക്ഷ കഴുത്തു വെട്ടല്‍ ആണ്. ജോസഫ് സര്‍ ചെയ്തത് നിന്ദയാണെന്നു വിളിച്ചു കൂവുന്ന ഇസ്ലാമിക ഭീകര്‍ എന്തുകൊണ്ട് അത് ജോസഫ് സാര്‍ അര്‍ഹിക്കുന്ന ശിക്ഷയാണെന്നു പറയാനുള്ള അര്‍ജവമില്ല? അതിന്റെ കാരണം ഒന്നേ ഉള്ളൂ. മുസ്ലിം സ്ത്രീകളേപ്പോലെ ഇവരൊക്കെ മുഖം മൂടി ഓരോ പര്‍ദ്ദ ഇട്ടിരിക്കുന്നു.

ബിജു ചന്ദ്രന്‍ said...

tracking

..naj said...

"Kalidasan said,
""ഈ ഭീരത ദൈവ നിര്‍ദ്ദേശമെന്ന പേരില്‍ ഒരു മതം നടപ്പിലാക്കുന്നത് ഇസ്ലാമില്‍ മാത്രമേ ഉള്ളു. ദൈവ നിന്ദക്കും പ്രവാചക നിന്ദക്കും ഇസ്ലാമിലെ ശിക്ഷ കഴുത്തു വെട്ടല്‍ ആണ""

ചുരുക്കി പറയാം,
ഇത് തിരിച്ചരിവില്ല,ഇസ്ലാം. ഒരു ഇസ്ലാമിക ഭരണകൂടത്തിന്റെ ശിക്ഷയാണ് മേല്‍ പറഞ്ഞത്. വ്യക്തികളല്ല നിയമം നടപ്പിലാക്കേണ്ടത്. രാജ്യത്തെ നിയമ അനുസരിക്കുക മാത്രമാണ് വ്യക്തികള്‍ ചെയ്യേണ്ടത്.
ഇവിടത്തെ രാഷ്ട്രീയമായാലും അങ്ങിനെ തന്നെ. പക്ഷെ....!
ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിക്കുന്നത് മനുഷ്യരാശിയെ മുഴുവന്‍ രക്ഷിച്ചതിന് തുല്യം, ഒരു മനുഷ്യനെ കൊല്ലുന്നത് മുഴുവന്‍ മനുഷ്യരെയും കൊല്ലുന്നതിനു തുല്യം (ഖുറാന്‍). കൂടുതല്‍ വിശദീകരണം അവ്വശ്യമില്ലല്ലോ.
.....
എന്ത് വിചിത്രമാണ് ഈ യുക്തി-സുഹൃക്കളുടെ കമന്റുകള്‍.
ജബ്ബാര്‍ മാഷിനെ പോലുള്ളവര്‍ എന്ത് കൃത്യമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. പ്രവാചകനെ വാഴ്തുകയാണോ !
അപ്പോള്‍ അതൊന്നുമല്ല, ഈ ഖുറാന്‍ വാഖ്യമെന്നു ജബ്ബാര്‍ മാഷ്ക്ക് വരെ അറിയാം. പിന്നെ കൈവെട്ടല്‍. കേരളത്തില്‍ രാഷ്ട്രീയ കൃഷിക്ക് പറ്റിയ കാലാവസ്ഥ ഓരോരുത്തരും സൃഷ്ടിക്കുന്നുണ്ട്. പിന്നെ ക്വോട്ടേഷന്‍ സംഘങ്ങള്‍ക്കും , രാഷ്ട്രീയ ഘുണ്ടാകള്‍ക്കും കേരളം സമ്മാനിച്ച്‌ കൊടുത്ത മേഖല എപ്പോ, എന്ത്, ആര്‍ക്കു വേണ്ടി എന്നത് മാത്രമേ ആവശ്യപെടുന്നുള്ളൂ.
സുഹൃത്തേ ഈ പറഞ്ഞതൊന്നും ഇസ്ലാമിന്റെ ആരോപിച്ചു സമാധാനത്തിന്റെ മലാഘമാര്‍ ആകല്ലേ. ഒരു നിലക്ക് വിശ്വാസിയെന്ന മുഖം മൂടി അണിഞ്ഞു തരാം കിട്ടുമ്പോള്‍ ദൈവ നിഷേദം പുറത്തു കാണിക്കുന്ന വിക്രിയകലാണ് ഈ പറയുന്ന ""മതത്തിന്റെ പേരില്‍ ചാര്‍ത്തി പ്രശ്നം സൃഷ്ടിക്കുന്ന കൈവെട്ടും, രാഷ്ട്രീയ കൊലകളും"അതിനു നൈതികമായ യാതൊരു അടിതരയുമില്ല. എങ്ങിനെ വ്യക്ക്യാനിചാലും, പ്രതികളുടെ മതം നോക്കി ആരോപിച്ചാലും.

hope it is clear for those who have sense

ea jabbar said...

ഇന്നത്തെ സര്‍വെ ഫലം: 20ല്‍ 8 മുഹമ്മദ് 40%

ea jabbar said...

നാജ് .. അദ്ദേഹത്തെ വെറുതെ വിട്ടേക്കൂ സുശീല്‍ !

kaalidaasan said...

ഇത് തിരിച്ചരിവില്ല,ഇസ്ലാം. ഒരു ഇസ്ലാമിക ഭരണകൂടത്തിന്റെ ശിക്ഷയാണ് മേല്‍ പറഞ്ഞത്. വ്യക്തികളല്ല നിയമം നടപ്പിലാക്കേണ്ടത്.

ഭരണ കൂടം എന്നു പറയുന്നത് വ്യക്തികള്‍ ഉള്‍പ്പെടുന്ന ഒരു സംവിധാനമാണ്. ഇസ്ലാമിക ഭരണകൂടത്തില്‍ അള്ളാ നേരിട്ടു വന്ന് വിചാരണ ചെയ്ത് വിധി നടപ്പാക്കുകയല്ല ചെയ്യുന്നത്.

ഇറാന്‍ ഭരണകൂടത്തിലെ അയത്തൊള്ള ഖൊമേനി എന്ന താടി വച സത്വമാണ്, ദൈവ നിന്ദ നടത്തി എന്നു തീരുമാനിച്ച് സാല്‍മന്‍ റുഷ്ദിയെ വധിക്കാന്‍ വിധി പ്രസ്താവിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ദാറുല്‍ ഖുദ എന്ന സമാന്തര ഇസ്ലാമിക കോടതി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ആ കോടതിയിലാണ്‌ അധ്യാപകന്റെ കൈ വെട്ടാനുള്ള തീരുമാനമെടുത്തത്. ഒരു വ്യക്തിയല്ല ഒരു പറ്റം വ്യക്തികള്‍ പ്രവാചക നിന്ദ നടത്തി എന്നു തീരുമാനിച്ചാണാ വിധി പ്രസ്താവിച്ചതും. ബ്ളോഗില്‍ എഴുതുന്ന എല്ലാ മുസ്ലിങ്ങളും അധ്യാപകന്‍ പ്രവാചക നിന്ദ നടത്തി എന്നാണു വിധിച്ചതും.

ഇസ്ലാമിക ഭരണമില്ലെങ്കില്‍ പ്രവാചക നിന്ദയും ദൈവനിന്ദയും നടത്തുന്നവരെ എന്തു ചെയ്യണം?

kaalidaasan said...

""മതത്തിന്റെ പേരില്‍ ചാര്‍ത്തി പ്രശ്നം സൃഷ്ടിക്കുന്ന കൈവെട്ടും, രാഷ്ട്രീയ കൊലകളും"അതിനു നൈതികമായ യാതൊരു അടിതരയുമില്ല. എങ്ങിനെ വ്യക്ക്യാനിചാലും, പ്രതികളുടെ മതം നോക്കി ആരോപിച്ചാലും.

മത വിശ്വാസികള്‍ മതത്തിന്റെ പേരില്‍ കൈ വെട്ടു നടത്തുമ്പോള്‍ അത് മതത്തിന്റെ പേരില്‍ ചാര്‍ത്തും. ഈ കൈ വെട്ടിയ ആളുകളില്‍ ചിലരെ അറസ്റ്റ് ചെതിട്ടുണ്ട്. അത് രാഷ്ട്രീയമാണെന്ന് അവരാരും പറഞ്ഞിട്ടില്ല. അയല വില്‍ക്കുന്ന ഒരു മമ്മദിനേക്കുറിച്ച് എഴുതിയപ്പോള്‍ അത് പ്രവാചകന്‍ മൊഹമ്മദാണെന്ന് കണ്ടുപിടിച്ചത് രാഷ്ട്രീയക്കാരൊന്നുമല്ല. താങ്കളേപ്പോലുള്ള സത്യ വിശ്വസികളാണ്. അതില്‍ ചില സത്യവിശ്വാസികള്‍ അതിനുള്ള ശിക്ഷ വിധിച്ചു. അത് നടപ്പിലാക്കി. അത് താങ്കള്‍ വിശ്വസിക്കുന്ന ഇസ്ലാമിലേതല്ലെങ്കില്‍ എന്തിനു ബേജാറാകുന്നു. മറ്റ് ചിലര്‍ വിശ്വസിക്കുന്ന ഇസ്ലാമിലേതാണതെന്ന് അവരൊക്കെ പരസ്യമായി തന്നെ ഈ വേദികളില്‍ പറഞ്ഞിട്ടുണ്ട്.

ഇതൊന്നും ആരും മതം നോക്കി ആരോപിച്ചതല്ല. മൊഹമ്മദിന്റെ കാലം മുതല്‍ ഖൊമേനിയുടെ കാലം വരെ ചരിത്രത്തില്‍ നടന്ന സംഭവങ്ങളാണ്. പ്രവാചക നിന്ദയും ദൈവ നിന്ദയും ആരോപിച്ച് അനേകായിരങ്ങളുടെ കഴുത്തു വെട്ടിയിട്ടുണ്ട് ഇസ്ലാം. അതിലെ ഒരു ചെറിയ പതിപ്പാണിപ്പോള്‍ അരങ്ങേറിയത്. പ്രവാചക നിന്ദ നടത്തി എന്നതില്‍ ഒരു മുസ്ലിമിനും എതിരഭിപ്രയമില്ല. അതിനു ശിക്ഷിക്കണം എന്ന് ഒരു പറ്റം മുസ്ലിങ്ങള്‍ പ്രവാചക ചര്യയുടെയും ഇസ്ലാമിക ചരിത്രത്തിന്റെയും വെളിച്ചത്തില്‍ തീരുമാനിച്ചു. നടപ്പിലാക്കി. അത് താങ്കളുടെ ഇസ്ലാമല്ലെങ്കില്‍ വെറുതെ ഒച്ചപ്പാടൊക്കെ ഉണ്ടാക്കിയിട്ട് കാര്യമില്ല. മുസ്ലിം ലീഗ് പിന്തുടരുന്ന രാഷ്ട്രീയ ഇസ്ലാമല്ല ജമയത്തേ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും പിന്തുടരുന്നത്. ഏതാണു ശരിയായ രാഷ്ട്രീയ ഇസ്ലാം എന്ന് മുസ്ലിങ്ങള്‍ തീരുമാനിക്കുക.

അല്‍ ഖയിദ മുതല്‍ പോപ്പുലര്‍ ഫ്രണ്ടു വരെ അവകാശപ്പെടുന്നത് അവരാണു യഥാര്‍ത്ഥ ഇസ്ലാമെന്നാണ്. അത് ശരിയാണു താനും. അല്ലെങ്കില്‍ എന്തു കൊണ്ട് മറ്റ് മുസ്ലിങ്ങള്‍ക്ക് ഇവരെ മുസ്ലിങ്ങളല്ല എന്നു പറഞ്ഞ് മുസ്ലിം വേദികളില്‍ നിന്നും മാറ്റി നിറുത്തിക്കൂട?

ഹീറ ഗുഹയുടെ അടുത്ത് പോപ്പുലര്‍ ഫ്രണ്ട് എന്ന എഴുത്തു കണ്ട് അവര്‍ക്ക് ഹീറ ഗുഹയില്‍ എന്തു കാര്യമെന്നു ചോദിക്കുന്നതു കണ്ടു, ഒരു മുസ്ലിം. കേരളത്തിലെ പൊതു വികാരം പോപ്പുലര്‍ ഫ്രണ്ടിനെതിരായതുകൊണ്ട് വെറുതെ ഒരത്ഭുതം കൂറി എന്നതിനപ്പുറം ആ ചോദ്യത്തില്‍ യാതൊരു കഴമ്പുമില്ല. അവര്‍ക്ക് ഒരു കര്യവുമില്ലെങ്കില്‍ അത് മുസ്ലിങ്ങള്‍ തുറന്നു പറയണം. പോപ്പുലര്‍ ഫ്രണ്ടുകാരെ ഹീറ ഗുഹയില്‍ നിന്നും മറ്റ് മുസ്ലിം പുണ്യസ്ഥലങ്ങളില്‍ നിന്നും മാറ്റി നിറുത്തണം. അതിനു ചങ്കൂറ്റമുള്ള ഒറ്റ മുസ്ലിമും ലോകത്തില്ല എന്നു പറയുന്നതിലും ശരി, ഒരു മുസ്ലിമും ആതാഗ്രഹിക്കുന്നില്ല എന്നതാണ്. പകല്‍ മുലിം ലീഗെന്ന മുഖം മൂടി. രാത്രി അത് വലിച്ചു മാറ്റി പോപ്പുലര്‍ ഫ്രണ്ടും ജമായത്തേ ഇസ്ലാമിയും ഒക്കെ.

..naj said...

കാളിദാസ സുഹൃത്തേ,
താങ്കളെ പോലെയുള്ളവരുടെ മണ്ട തരങ്ങള്‍ക്ക് മറുപടി എഴുതാന്‍ സമയമില്ല, ഒന്ന്.
രണ്ടു ഇതൊക്കെ മനസിലാക്കി തന്നത് കൊണ്ട് നിങ്ങളുടെ അസുഖം മാറുമെന്നും തോന്നുന്നില്ല, ജബ്ബാര്‍ മാഷ് ഉദാഹരണം !
പിന്നെ താങ്കളെ പോലുള്ളവരുടെ അസുഗത്തിന് ജബ്ബാര്‍ മാഷ്ടെ യുക്തി ക്ലിനിക്കില്‍ പോകുക, അവിടെ പരിഹാരം കിട്ടും !

kaalidaasan said...

നാജ് കട്ടയും പടവും മടക്കേണ്ട. പൊട്ടത്തരങ്ങള്‍ ഇനിയും എഴുതുക. കൂടുതല്‍ പൊട്ടത്തരങ്ങള്‍ എഴുതുമ്പോള്‍ ഞാന്‍ അതേപ്പറ്റി അഭിപ്രായം പറയാം.

എന്നെ എന്തോ മനസിലാക്കിക്കാനാണു മുകളില്‍ ചില പിച്ചും പേയും പറഞ്ഞതെന്ന് എനിക്കും പിടികിട്ടിയിരുന്നില്ല. ഇപ്പോള്‍ അറിഞ്ഞതില്‍ സന്തോഷം.

താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ എഴുതി വിടുന്ന പൊട്ടത്തരങ്ങളെ ചോദ്യം ചെയ്യുന്നവരെ രോഗികള്‍ എന്നു മുദ്ര കുത്തലാണല്ലോ സമകാലീന ഇസ്ലാമിന്റെ മുഖ മുദ്ര. അതു കൊണ്ട് താങ്കള്‍ കണ്ടു പിടിച്ച ചികിത്സയില്ല എന്നു പറയുന്ന അസുഖത്തേയും ഈ മുദ്രയായി കണ്ടോളാം.. ഇസ്ലാം അതാണ്‌ ഇതാണ്‌ ചക്കയാണ്‌ മാങ്ങയാണ്‌ തേങ്ങയാണെന്നൊക്കെ ഏത് അണ്ടനും അടകോടനും എഴുതാം. പ്രവാചകനെ നിന്ദിച്ചതു മനസിലാക്കാനുള്ള കോപ്പുള്ളവന്‍ അതിനു ചില മുസ്ലിങ്ങള്‍ നല്‍കിയ ശിക്ഷയും മനസിലാക്കണം. അല്ലെങ്കില്‍ ആ മനസിലാക്കലിനെ മറ്റുള്ളവര്‍ വലിയ അസുഖമെന്നു തിരിച്ചറിയും. അതൊക്കെ ആദ്യം മനസിലാക്കുക.

ഇസ്ലാമിക ഭരണത്തിലേ പ്രവാചക നിന്ദക്കു ശിക്ഷയുള്ളൂ എന്ന പൊട്ടത്തരങ്ങള്‍ പര്‍ദ്ദ ഇട്ടു മൂടി വെക്കുന്ന വീട്ടിലെ പെണ്ണുങ്ങളോട് പറയുക. പെണ്ണുങ്ങളുടെ അത്ര നട്ടെല്ലില്ലാത്ത വേറെ ചില ജന്തുക്കളോടും പറയുക.


പ്രവാചക നിന്ദ നടത്തി എന്നു പറഞ്ഞ ചില മുസ്ലിങ്ങള്‍ നടപ്പിലാക്കിയ ഇസ്ലാമിക ശിക്ഷയായിരുന്നു കൈ വെട്ടല്‍ എന്നു മനസിലാക്കാനുള്ള സാമാന്യ വിവരം കേരളത്തിലെ ഭൂരിഭാഗം പേര്‍ക്കുമുണ്ട്. പ്രവാചക നിന്ദക്ക് ഇതു വരെ ഒരു ശിക്ഷയും നല്‍കിയിട്ടില്ല എങ്കിലേ ഈ മനസിലാക്കല്‍ മാറ്റേണ്ട ആവശ്യമുള്ളു. ചരിത്രം പഠിച്ചവരൊക്കെ ഇതേ മനസിലാക്കുന്നുമുള്ളു.

krishnadas said...

കൈവെട്ടലിനെ ആരും
പരസ്യമായി ന്യായീകരിചിട്ടില്ലെങ്കിലും എല്ലാ മതക്കാരുടെയും
ഉള്ളിലിരുപ്പു ഇപ്പൊൾ
മനസ്സിലായില്ലെ !

അപ്പൊകലിപ്തോ said...

>> ea jabbar : ഇന്നത്തെ സര്വെ/ ഫലം: 20ല്‍ 8 മുഹമ്മദ് 40% <<

"മനോരമ"യില്‍ എത്ര മത്തായിമാര്‍ മരിച്ചെന്നു നോക്കിയോ ? ഏതായാലും തൊടുപുഴയില്‍ മുഹമ്മദുമാരെക്കാള്‍ കൂടുതല്‍ മത്തായിമാരായിരിക്കും ടി.ജെ ജോസഫ്‌ അറിയുന്നവരില്‍ കൂടുതല്‍...

നിരര്‍ഥകമായ ഒരു ജോലി (ഇവിടെ മരണക്കണക്കെടുക്കുന്ന രീതിപോലെ) ചെയ്യുന്ന ഒരാളെ നോക്കി പറയുന്ന സംഭാശകലമാണു "മൂന്ന്‌ കഷണമാണെന്ന്‌ 'എത്രതവണ' പറഞ്ഞിട്ടുണ്ടെടാ നായേ" ഇതെങ്കില്‍, ഇതില്‍ ദാര്‍ശനികതകാണുന്ന നിങ്ങള്‍ ആ വാക്കുകളെ സ്വയം ഹാരമായി അണിയുന്നു എന്നു ആരെങ്കിലും കരുതിയാല്‍ യുക്തിഭംഗമാവില്ലെന്നു കരുതാമോ ...?

സുശീല്‍ കുമാര്‍ said...

അപ്പോകലിപ്തോ,

താങ്കളിട്ട ഒടുവിലെ കമന്റ് ഞാന്‍ നീക്കിയിടുണ്ട്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ? കാരണം ഇത് മറ്റ് പലരും വായിക്കുന്നുണ്ട്.

അപ്പൊകലിപ്തോ said...

>> സുശീല് കുമാര് പി പി said :
അപ്പോകലിപ്തോ,
താങ്കളിട്ട ഒടുവിലെ കമന്റ് ഞാന്‍ നീക്കിയിടുണ്ട്. സഭ്യതയുടെ അതിര്വറരമ്പുകള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ? കാരണം ഇത് മറ്റ് പലരും വായിക്കുന്നുണ്ട്. <<<



വെരി ഗൂഡ്‌..
സഭ്യതക്ക്‌ അതിര്‍ വരമ്പുകള്‍ ഉണ്ടെന്നു സമ്മതിച്ചല്ലോ.

ശ്രീ ടി.ജെ ജോസഫ്‌ ഉപയോഗിച്ചത്‌ ഒരു metaphor ആയിരുന്നെന്നു ശക്തിയുക്തം വായടിച്ച ഒരാളുടെ കമണ്റ്റിനാണ്‌ ഞാന്‍ അങ്ങനെ ഒരു പ്രയോഗം നടത്തിയതു. അതേ metaphor നിങ്ങളുടെ വിമര്‍ഷനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതു പോലും നിങ്ങള്‍ക്ക്‌ വേദനിക്കുന്നെങ്കില്‍, സഹോദരാ അതു തന്നെയാണു വിശ്വാസികള്‍ നിങ്ങളോട്‌ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതു.

പക്ഷേ ഞാന്‍ ഉപയോഗിച്ച മെറ്റഫര്‍ തികച്ചും വ്യക്തിയധിഷ്ടിതമല്ലാത്തതും സമൂഹ്യ നന്‍മയെ ഹനിക്കാത്തതുമായ ഒരു പ്രയോഗമായിരുന്നു എന്നു കൂട്ടത്തില്‍ പറയട്ടെ..

സുശീല്‍ കുമാര്‍ said...

അപ്പോകലിപ്തോ,

താങ്കളുടെ ഭാഷയും പ്രയോഗങ്ങളും ബ്ലോഗര്‍മാര്‍ക്കിടയില്‍ മുന്‍പരിചയമുള്ളതാകയാല്‍ അതിനെക്കുറിച്ച് ഞാന്‍ മറ്റൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല.

ടി ജെ ജോസഫ് ചോദ്യപ്പേപ്പറില്‍ ഇട്ട ചോദ്യം താങ്കളുടേ പ്രവചകനെക്കുറിച്ചാണെന്ന് താങ്കള്‍ ഇപ്പോഴും വാദിക്കുന്നു; അങ്ങനെയല്ല എന്ന്‌ അദ്ദേഹം തന്റെ ദൈവത്തെപ്പിടിച്ച്‌ ആണയിട്ടിട്ടും. അദ്ദേഹം തന്നെവിളിച്ച്‌ ആശ്വസിപ്പിച്ച യുക്തിവാദികളെ അനുസ്മരിച്ചതിനെപ്പോലും "എച്ചിലുകള്‍ കാണുമ്പോല്‍ പട്ടികള്‍ കൂട്ടമായിവന്നു ഓരിയിട്ടു അതു പങ്കുവയ്ക്കുന്നതിനെ ആ പാവം ടി. ജെ ജോസഫ്‌ സാര്‍ കാവല്‍ നായ്ക്കളായി തെറ്റിദ്ധരിച്ചുവോ ?? " എന്ന് പറഞ്ഞാക്ഷേപിക്കുന്ന താങ്കളുടെ ദീനി ബോധത്തെ അഭിനന്ദിക്കുന്നു.

Salim PM said...

കാളിദാസന്‍ പറഞ്ഞു:

ദൈവ നിന്ദക്കും പ്രവാചക നിന്ദക്കും ഇസ്ലാമിലെ ശിക്ഷ കഴുത്തു വെട്ടല്‍ ആണ്.

തികച്ചും അടിസ്ഥാന രഹിതമായ ഒരാരോപണമാണിത്. യാഥാര്‍ത്ഥ്യമറിയാന്‍ ഇവിട ക്ലിക്കുക

..naj said...

Noted this now,
"ജബ്ബാര്‍ മാഷ് പറഞ്ഞു
"".....മതം വികാരമാണെന്ന പൊതുബോധം കൃത്രിമമായി നാം ഉണ്ടാക്കി വെച്ചതാണ് ആ ബോധമാണാദ്യം പൊളീച്ചെഴുതേണ്ടത്.
വിവേകമുള്ള ഒരുത്തനെങ്കിലും വേണം ഒരു മത സമുദായത്തില്‍ ! അതില്ലാ എന്ന അവസ്ഥയാണു പലപ്പോഴും മുസ്ലിം സമുദായത്തിന്റെ ഇത്തരം ദുര്യോഗങ്ങള്‍ക്കു കാരണം.""
മുസ്ലീം സമൂഹത്തില്‍ വിവേകമുള്ള ഒരാളെയും കാണുന്നില്ല എന്ന്. മാഷ്ക്ക് ഉണ്ട് എന്ന് കരുതുന്ന ആ വിവേകം തീര്‍ച്ചയായും മുസ്ലീങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനു പകരം കിട്ടുന്ന അവസരങ്ങളൊക്കെ അവര്‍ക്കെതിരെ തിരിയാനും, ശരിയായി അപഗ്രതിക്കേണ്ട ഇസ്ലാമിക അധ്യാപനങ്ങളെ വളച്ചൊടിച്ചു പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു അവര്‍ക്കിടയില്‍ മുസ്ലീങ്ങലോദ് വെറുപ്പ്‌ സൃഷ്ടിക്കുക എന്നാ കൃത്യമാണ് താങ്കള്‍ ചെയ്യുന്നത്.
വെറും ശാസ്ത്ര കാര്യങ്ങളില്‍ മാത്രം യുക്തി കണ്ടെത്തുമ്പോള്‍ സാമൂഹ്യ ജീവിതത്തിന്റെ മേഖലകളില്‍ യുക്തി അന്യമാകുന്ന ചിത്രമാണ് ഈ ബ്ലോഗുകള്‍ മുഴുവനും.
വെറും വാദ പ്രതിവാധങ്ങള്‍ ! പ്രകോപനം സൃഷ്ടിക്കുന്നതിലൂടെ കമന്റ്സ് കേട്ട് ഹരം കൊള്ളാന്‍ വേണ്ടി എഴുതുന്ന പോസ്റ്റുകള്‍ കപ്പുരം യുക്തിയില്‍ മറ്റൊന്നുമില്ല !
നിഷ്പക്ഷാമാകേണ്ട യുക്തി ഇവിടെ ഫാസിസമാകുന്നതാണ് കാണുന്നത്.

അപ്പൊകലിപ്തോ said...

>> സുശീല് കുമാര് പി പി said :

അപ്പോകലിപ്തോ,
ടി ജെ ജോസഫ് ചോദ്യപ്പേപ്പറില്‍ ഇട്ട ചോദ്യം താങ്കളുടേ പ്രവചകനെക്കുറിച്ചാണെന്ന് താങ്കള്‍ ഇപ്പോഴും വാദിക്കുന്നു; അങ്ങനെയല്ല എന്ന്‌ അദ്ദേഹം തന്റെ ദൈവത്തെപ്പിടിച്ച്‌ ആണയിട്ടിട്ടും. <<<

പ്രിയ സുശീല്‍..

ശരി സമ്മതിക്കുന്നു. അതു മൊഹമ്മദ്‌ നബിയെ കുറിച്ചല്ലാതാവാം അദ്ധേഹം പറഞ്ഞത്‌.
പക്ഷേ അങ്ങനെയാണെന്ന്‌ (മുഹമ്മദ്‌ നബിയെ കുറിച്ചാണെന്ന്‌) ആ കോളേജിലെ അധികൃതര്‍ക്ക്‌ അന്നു തോന്നിയിരുന്നു. അങ്ങനെ മറ്റുള്ളവര്‍ക്ക്‌ തോന്നുമെന്നു ടി.ജെ ജോസഫിനെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ഇപ്പോല്‍ ദൈവത്തെകുറിച്ച്‌ ആണയിട്ട്‌ പരിതപിക്കുന്നതിനേക്കാല്‍ എളുപ്പമായിരുന്നു, അന്ന്‌ അതൊഴിവാക്കാമായിരുന്ന ആ പ്രയോഗം. പിന്നെയും അതിലുറച്ചുനിന്നു ചോദ്യപ്പേപ്പറാക്കിയ നടപടിയെ ഇന്നു എങ്ങനെ വിശ്വാസത്തിലെടുക്കാന്‍ കഴിയും. എന്നാലും വിശ്വസിക്കാം. പോരെ ..

>> സുശീല് കുമാര് പി പി said : അദ്ദേഹം തന്നെവിളിച്ച്‌ ആശ്വസിപ്പിച്ച യുക്തിവാദികളെ അനുസ്മരിച്ചതിനെപ്പോലും "എച്ചിലുകള്‍ കാണുമ്പോല്‍ പട്ടികള്‍ കൂട്ടമായിവന്നു ഓരിയിട്ടു അതു പങ്കുവയ്ക്കുന്നതിനെ ആ പാവം ടി. ജെ ജോസഫ്‌ സാര്‍ കാവല്‍ നായ്ക്കളായി തെറ്റിദ്ധരിച്ചുവോ ?? " എന്ന് പറഞ്ഞാക്ഷേപിക്കുന്ന താങ്കളുടെ ദീനി ബോധത്തെ അഭിനന്ദിക്കുന്നു. <<<


ടി.ജെ ജോസാഫിനു രക്തം നല്‍കിയ സോളിദാരിറ്റിക്കാരെ നോക്കി ഇതേ പ്രയോഗം ശ്രീ ജബ്ബര്‍ നടത്തിയിരുന്നു. എണ്റ്റെ ദീനീബോധത്തിണ്റ്റെ അളവുകോല്‍ വാക്കുളില്‍ വായിച്ചേടുക്കുന്ന Mr. സുശീല്‍, താങ്കള്‍ യുക്തിവാദികളുടെ ഏതു ബോധത്തെയാണ്‌ അപ്പോല്‍ അളക്കുന്നത്‌. ? അല്ലെങ്കില്‍ ഞാന്‍ അളന്ന് അഭിനന്ദിക്കേണ്ടത്‌ നിങ്ങളുടെ ഏതു നന്‍മയെ .. ? ‌
അങ്ങനെ വല്ലതും നിങ്ങള്‍ക്കുണ്ടൊ ?

kaalidaasan said...

തികച്ചും അടിസ്ഥാന രഹിതമായ ഒരാരോപണമാണിത്. യാഥാര്‍ത്ഥ്യമറിയാന്‍ ഇവിട ക്ലിക്കുക

അങ്ങനെ എത്രയധികം ലേഖനങ്ങള്‍ ഇതു പോലെ വായിക്കാന്‍ കിട്ടും. പക്ഷെ മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ചാല്‍ ഇല്ലാതാക്കാന്‍ ആകില്ല. അയത്തൊള്ള ഖൊമേനി എന്ന ഷിയ മുസ്ലിങ്ങളുടെ ആദ്ധ്യാത്മിക നേതാവും മുസ്ലിം പണ്ഡിതനും സാല്‍മാന്‍ റുഷ്ദി എന്ന എഴുത്തുകരനെതിരെ പുറപ്പെടുവിച്ച കഴുത്തു വെട്ടാനുള്ള ഫത്വ ഇന്നും നിലനല്‍ക്കുന്നുണ്ട്. ഈ ഫത്വയെ ന്യായീകരിച്ചു കൊണ്ട് കുറെയധികം ഇസ്ലാമിക പണ്ഡിതര്‍ എഴുതിയ ലേഖനങ്ങള്‍ ഇപ്പോഴും ലഭ്യമാണ്.

ഇതിവിടെ വിശദമായി ചര്‍ച്ച ചെയ്യേണ്ടതല്ല എങ്കിലും കുര്‍ആനില്‍ പ്രവാചകനെ നിന്ദിച്ച ഒരാള്‍ക്കുള്ള ശിക്ഷ വിശദീകരിച്ചിട്ടുണ്ട്. ഒരു വ്യക്തിയെ പേരെടുത്തു പറഞ്ഞ് ഭര്‍സിക്കുന്ന ആയത്താണത്. അത് കല്‍ക്കിക്കു വേണ്ടി ഇവിടെ ഞാന്‍ പകര്‍ത്താം.

Qur'an 111:

1."Destroyed will be the hands of Abu Lahab, and he himself will perish."
2."Of no avail shall be his wealth, nor what he has acquired."
3. "He will be roasted in the fire,"
4. "And his wife, the portress of fire wood,"
5."Will have a strap of coir rope around her neck."


അബുലഹബ് മൊഹമ്മദിനെ നിന്ദിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ മകനെ പട്ടിയെ വിട്ട് കടിപ്പിക്കണമേ എന്നാണു മൊഹമ്മദ് അള്ളായോട് പ്രാര്‍ത്ഥിച്ചത്. പട്ടിക്കു പകരം കടുവയെ വിട്ടു കടിപ്പിച്ചു അള്ളാ.

തന്നെ നിന്ദിച്ചവ്ന്റെ കൈകള്‍ നശിക്കട്ടേ. അവന്റെ മകനെ പട്ടി കടിക്കട്ടേ. അവന്റെ ഭാര്യയുടെ കഴുത്തില്‍ മരണക്കയര്‍ മുറുകട്ടേ എന്നൊക്കെ പറഞ്ഞ മൊഹമ്മദിന്റെ അതേ വാക്കുകള്‍ പ്രാവര്‍ത്തികമാക്കിയാണ്‌ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അധ്യാപകന്റെ കൈ വെട്ടി എടുത്തത്.

മൊഹമ്മദിനെ നിന്ദിച്ചവരെ വധിക്കുന്നതിന്റെ പല ഉദാഹരണങ്ങളും ഹദീസുകളില്‍ ഉണ്ട്.

Aakash :: ആകാശ് said...

രാമനുണ്ണിയുടെ ലേഖനം ഇന്നാണ് വായിച്ചത്....ആനന്ദിനെ ഇസ്ലാമിക ചരിത്രം പഠിപ്പിക്കുന്ന രാമനുണ്ണി.!!!!!! എന്ത് പറയാന്‍.. വിരോധാഭാസം എന്ന വാക്കിനും ഇല്ലേ ഒരു ലിമിറ്റ്..

കുരുത്തം കെട്ടവന്‍ said...

യുക്തിക്ക്‌ 'വാതം' പിടിച്ചവര്‍ക്ക്‌ കാര്യം മനസ്സിലായില്ലെങ്കിലും ക്രിസ്ത്യന്‍ മാനേജ്മെണ്റ്റിനു കീഴിലുള്ള കോളേജ്‌ അധിക്രിതര്‍ക്ക്‌ കാര്യം പിടികിട്ടി. ഇനി 'വാത'ക്കാര്‍ പുതിയ വല്ല വാദവുമായി വരുമായിരിക്കും അതോ കോളേജ്‌ അധിക്രിതരെയും മൌദൂദിയുമായി ചേര്‍ത്ത്‌ നാലു തെറി പറഞ്ഞ്‌ ആത്മ നിര്‍വ്രതി കൊള്ളൂമോ?!

കുരുത്തം കെട്ടവന്‍ said...

Aakash :: ആകാശ്: ആനന്ദിനെ ഇസ്ലാമിക ചരിത്രം പഠിപ്പിക്കുന്ന രാമനുണ്ണി.!!!

അതെന്താ ആകാശേ..... ആനന്ദ്‌ ഇസ്‌ലാമിക പടനത്തില്‍ പടിപ്പൊക്കെ തികഞ്ഞ്‌ നില്‍ക്കുകയാണോ?! രാമനുണ്ണീക്ക്‌ മനസ്സിലായ ഇസ്‌ലാം അദ്ദേഹം പറഞ്ഞുകൊടുത്തതിനു എന്തിനീ കോമരം തുള്ളല്‍?! ആനന്ദിനും ഹമീദ്‌ മൌലവിക്കും കാരശ്ശേരി മൊയ്‌ല്യാര്‍ക്കും മനസ്സിലായ ഇസ്‌ലാം മാത്രമേ പറയാന്‍ പാടുള്ളൂ?!!! എതായാലും നല്ല സാമ്യമുണ്ട്‌ സംഘ്പരിവാരവുമായി. എല്ലാ വിഷയത്തിലും യുക്തിവാതക്കാര്‍ക്കും സംഘ്പരിവാരത്തിനും എങ്ങിനേ 'ഒരേ സ്വരം'?! എക സിവില്‍ കോഡായാലും ശരി, പര്‍ദ്ദയായാലും ശരി, തീവ്രവാദമായാലും ശരി എല്ലാറ്റിലും ഒരേ അഭിപ്രായം! നിങ്ങള്‍ ഇങ്ങനെ 'രണ്ടായി' നില്‍ക്കേണ്ടവരല്ല. അതോ രണ്ടിലും പ്രവര്‍ത്തിക്കുന്നത്‌ ഒരേ കൂട്ടരാണോ? അല്ല സംശയം കൊണ്ട്‌ ചോദിച്ചു പോയതാണേ!!

Aakash :: ആകാശ് said...

എന്‍റെ വിശുദ്ധ ഗ്രന്ഥങ്ങളായ ജൈവമനുഷ്യന്‍, വേട്ടക്കാരനും വിരുന്നുകാരനും മുതലായവ രചിച്ച എഴുത്തുക്കാരനെ രാമനുണ്ണി നിന്ദിച്ചതിലുള്ള (എഴുത്തുക്കാരനിന്ദ എന്ന് പറയും) എന്‍റെ സ്വാഭാവിക പ്രതികരണമായിരുന്നു. ക്ഷമിച്ചുകള...

പിന്നെ..അമേരിക്ക, ഇസ്രയേല്‍ കൂടാതെ നാഗ്പൂരില്‍ നിന്നും ചെക്ക് വരുന്നുണ്ട്...ഈ മാസം ഈ കമന്റിന്റെ അടക്കം നാല് രൂപ മുപ്പത്തിയഞ്ചു പൈസ ആയിട്ടുണ്ട്‌...

Unknown said...

ഇവിടെ ചോദ്യപ്പേര്‍ വിവാദത്തിനു കാരണക്കാരനായ ജോസഫ് മാഷും, ആ പേരില്‍ അദേഹത്തിന്റെ കൈ വെട്ടിയവരും ഒരൊറ്റ ശത്രുവിന്റെ വെറും ഉപകരണങ്ങള്‍ മാത്രമായിരുന്നു വെന്ന് അതേ ശത്രുവിന്റെ പബ്ലിക് റിലേഷന്‍ ഏറ്റെടുത്ത ഉപകരങ്ങള്‍ക്കും അറിയാതെ പോകുന്നു

Unknown said...

കൈവെട്ടിയത് ഇസ്‌ലാമികമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് യുക്തിവാദികള്‍ മാത്രമമാണ്. രക്തം നല്‍കിയത് പ്രശസ്തിക്ക് വേണ്ടിയും അവര്‍ ജല്‍പിക്കുന്നു. എന്നാല്‍ രക്തം നല്‍കിയത് ഇസ്‌ലാമികവും കൈവെട്ടിയത് അനിസ്ലാമികവും ജനശ്രദ്ധ ആകര്‍ഷിക്കാനും എന്ന നിലപാട് പങ്കുവെക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനുള്ളത്.
തൊടുപുഴയിലെ കൈവെട്ടു സംഭവം ഇസ്‌ലാമിനെ പ്രതിചേര്‍ത്ത് ആഘോഷിക്കുന്നതില്‍ യുക്തിവാദി ബ്ലോഗര്‍മാര്‍ അലംഭാവം കാണിച്ചിട്ടില്ല. എന്നാല്‍ ആ ആഘോഷം വേണ്ടത്ര പൊലിപ്പിക്കുന്നതിന് തടസ്സമായത്, മുസ്‌ലിം സമൂഹം മൊത്തത്തില്‍ അതിനെ തള്ളിപ്പറഞ്ഞതും അപലപിച്ചതുമാണ്.
തൊടുപുഴ അധ്യാപകന്റെ കൈവെട്ടിയ ദിവസം തന്നെ ഒരു വിഭാഗം ആ അധ്യാപകന്റെ ശസ്ത്രക്രിയക്ക് വേണ്ടി 9 കുപ്പി രക്തം നല്‍കുകയുണ്ടായി . ഇസ്‌ലാമിനെയും പ്രവാചകനെയും താറടിപ്പിക്കുന്ന വിധം ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനമുണ്ടായപ്പോള്‍ അതിനെതിരെ പ്രാവര്‍ത്തികമായി യഥാര്‍ഥ ഇസ്‌ലാമിന്റെ വശം കാണിച്ചുകൊടുക്കുകയായിരുന്നു അതുകൊണ്ട് അവര്‍ ലക്ഷ്യം വെച്ചത്.

Unknown said...

ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ജോസഫ് ചെയ്ത തെറ്റ് പ്രവാചകന്റെ കാലത്തായിരുന്നുവെങ്കില്‍ പ്രവാചകന്റെ പ്രതികരണം എന്താകുമായിരുന്നു? പ്രവാചകജീവിതത്തില്‍ നിന്നുതന്നെ ഇതിനുത്തരം ലഭിക്കും. ഹിജ്‌റ അഞ്ചാംവര്‍ഷം മക്ക കടുത്ത ക്ഷാമത്തിനടിപ്പെട്ടു. പണക്കാര്‍ പോലും പട്ടിണിയുടെ പിടിയിലമര്‍ന്നു. ആഹാര സാധനങ്ങള്‍ കിട്ടാതായി. അപ്പോള്‍ മക്കയിലുണ്ടായിരുന്നവരെല്ലാം പ്രവാചകന്റെ കഠിനശത്രുക്കളായിരുന്നു. പ്രവാചകന്റെ ശരീരത്തില്‍ ഒട്ടകത്തിന്റെ അളിഞ്ഞ അവശിഷ്ടം കൊണ്ടിട്ടവര്‍, സാമൂഹിക ബഹിഷ്‌കരണത്തിലൂടെ ഒറ്റപ്പെടുത്തി പട്ടിണിക്കിട്ടവര്‍, നാട്ടില്‍നിന്ന് ആട്ടിയോടിച്ചവര്‍, നാടുവിട്ടിട്ടും സൈ്വരം കൊടുക്കാതെ ബദ്ര്‍-ഉഹുദ്-അഹ്‌സാബ്....... യുദ്ധങ്ങള്‍ നടത്തിയവര്‍, പ്രവാചകന്റെ പല്ല് അമ്പെയ്ത് പൊട്ടിച്ചവര്‍, അദ്ദേഹത്തിന്റെ പിതൃവ്യന്‍ ഉള്‍പ്പെടെ ഒട്ടേറെ ബന്ധുക്കളെയും അനുയായികളെയും കൊന്നൊടുക്കിയവര്‍. എന്നിട്ടും മക്കയിലെ എതിരാളികള്‍ ദാരിദ്ര്യത്താല്‍ ദുരിതത്തിലകപ്പെട്ടപ്പോള്‍ പ്രവാചകന്റെ മനസ്സലിഞ്ഞു. അവരുടെ പ്രയാസം അദ്ദേഹത്തെ ഒട്ടും സന്തോഷിപ്പിച്ചില്ല. നബി(സ) തന്റെ അനുയായികളോട് വീടുകളിലുള്ള ധാന്യം കൊണ്ടുവരാന്‍ കല്‍പിച്ചു. അവിടുന്ന് അതൊക്കെയും ശേഖരിച്ച് അംറുബ്‌നു ഉമയ്യ വശം മക്കയിലേക്ക് കൊടുത്തയച്ചു. അദ്ദേഹം അത് കൈമാറിയത് ശത്രുക്കളുടെ നേതാവായിരുന്ന അബൂസുഫ്‌യാനാണ്. അബൂസുഫ്‌യാന്‍ അത് വാങ്ങി വിതരണം ചെയ്തു.

മുഹമ്മദ് നബിയുടെ എതിരാളികളുടെ നേതാവായിരുന്നു അബൂ സുഫ്‌യാന്‍. മക്കയില്‍ പ്രവാചകനും അനുയായികള്‍ക്കുമെതിരെ നടന്ന അക്രമമര്‍ദനങ്ങളില്‍ മിക്കതിനും നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ അദ്ദേഹമാണ്. നബി(സ)ക്ക് നാടുവിടേണ്ടിവന്നതിലും അദ്ദേഹത്തിന് പങ്കുണ്ട്. മദീനയിലെത്തിയശേഷം പ്രവാചകനെതിരെ നടന്ന യുദ്ധങ്ങളിലേറെയും സംഘടിപ്പിച്ചത് അദ്ദേഹവും കൂട്ടാളികളുമാണ്. അബൂസുഫ്‌യാനെപ്പോലെത്തന്നെ പ്രവാചകനെ കഠിനമായി ദ്രോഹിച്ചയാളാണ് അബ്ദുല്ലാഹിബ്‌നു ഉമയ്യ. അവരെ സംബന്ധിച്ച് നബി(സ) പറഞ്ഞു: ''അബൂസുഫ്‌യാനില്‍നിന്ന് ഞാന്‍ വളരെയേറെ ദ്രോഹം സഹിച്ചു. അബ്ദുല്ലാഹിബ്‌നു ഉമയ്യ എനിക്കെതിരെ മക്കയിലുടനീളം അപവാദം പ്രചരിപ്പിക്കുകയും ചെയ്തു.'' എന്നിട്ടും നബി(സ) ഇരുവര്‍ക്കും മാപ്പുനല്‍കി.

മക്കാനിവാസികള്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് മുഖ്യമായി ആശ്രയിച്ചിരുന്നത് യമാമ ദേശക്കാരെയാണ്. അവരുടെ നേതാവായ സുമാമതു ബ്‌നു ആഥാല്‍ ഇസ്‌ലാം സ്വീകരിച്ചു. അതോടെ അദ്ദേഹം, പ്രവാചകനെയും അനുചരന്മാരെയും കഠിനമായി പ്രയാസപ്പെടുത്തിക്കൊണ്ടിരുന്ന മക്കാ നിവാസികള്‍ക്ക് ഒരു മണിധാന്യവും നല്‍കരുതെന്ന് നാട്ടുകാരോട് നിര്‍ദേശിച്ചു. അതോടെ പ്രയാസത്തിലകപ്പെട്ട മക്കക്കാര്‍ സുമാമയുടെ നിലപാട് മാറ്റാന്‍ പല ശ്രമങ്ങളും നടത്തി. ഒന്നും വിജയിച്ചില്ല. മുഹമ്മദ് നബി(സ) ആവശ്യപ്പെട്ടാലല്ലാതെ അദ്ദേഹം വഴങ്ങുകയില്ലെന്ന് ബോധ്യമായ മക്കക്കാര്‍ പ്രവാചകന് കത്തെഴുതി: ''ഞങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നത് നിരോധിച്ചു കൊണ്ട് യമാമക്കാരോട് സുമാമ നല്‍കിയ നിര്‍ദേശം പിന്‍വലിക്കാനാവശ്യപ്പെട്ടാലും. ഈ പ്രയാസത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കണം.'' കത്ത് വായിച്ച നബി(സ) സുമാമക്ക് അയച്ച കത്തിലിങ്ങനെ കുറിച്ചിട്ടു: ''ദൈവം തന്നെ തള്ളിപ്പറയുന്നവരോടും തന്നില്‍ പങ്കുചേര്‍ക്കുന്നവരോടും കരുണകാണിക്കുന്നവനാണ്. നാമും ഉള്‍ക്കൊള്ളേണ്ടത് അതാണ്. അതിനാല്‍ മക്കയിലേക്കുള്ള ധാന്യക്കടത്ത് നിര്‍ത്തരുത്.''

സ്വഫ്‌വാനുബ്‌നു ഉമയ്യ, ഉമൈറുബ്‌നു വഹബ് തുടങ്ങി ഇരുപതു വര്‍ഷത്തോളം തന്നെ ദ്രോഹിച്ച കൊടിയ ശത്രുക്കള്‍ക്കു പോലും മാപ്പു നല്‍കിയ പ്രവാചകന്‍ മക്കാ വിജയവേളയില്‍ സ്വീകരിച്ച ഉദാരമായ സമീപനത്തിന് ചരിത്രത്തില്‍ തുല്യതയില്ല. പ്രവാചകത്വ ലബ്ധി മുതല്‍ അന്നോളം തന്നെ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരുന്ന തീരെ സൈ്വരം തരാതെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന, മുഴുവന്‍ എതിരാളികളെയും അദ്ദേഹത്തിന്റെ മുമ്പില്‍ ബന്ദികളാക്കി കൊണ്ടുവന്നു. വിവരണാതീതമായ അതിക്രമങ്ങളും കൊലകളും യുദ്ധങ്ങളും നടത്തിയവരായിരുന്നു അവര്‍. എന്നിട്ടും നബി(സ) അവര്‍ക്ക് മാപ്പേകി. പ്രവാചകന്‍ പ്രഖ്യാപിച്ചു: ''ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല. നിങ്ങള്‍ക്കു പോകാം. നിങ്ങളെല്ലാം സ്വതന്ത്രരാണ്.''

പ്രതികാരത്തേക്കാള്‍ മാപ്പിനു ഊന്നല്‍ നല്‍കിയ ഖുര്‍ആന്‍ പറയുന്നു: ''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെ ആയിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.'' (41:34,35).
പ്രബോധനം-2010 ജൂലൈ 17

Unknown said...

ന്യൂമാന്സ് കോളേജ് അധ്യാപകന് ജോസഫ് ചെയ്ത തെറ്റ് പ്രവാചകന്റെ കാലത്തായിരുന്നുവെങ്കില് പ്രവാചകന്റെ പ്രതികരണം എന്താകുമായിരുന്നു? പ്രവാചകജീവിതത്തില് നിന്നുതന്നെ ഇതിനുത്തരം ലഭിക്കും. ഹിജ്റ അഞ്ചാംവര്ഷം മക്ക കടുത്ത ക്ഷാമത്തിനടിപ്പെട്ടു. പണക്കാര് പോലും പട്ടിണിയുടെ പിടിയിലമര്ന്നു. ആഹാര സാധനങ്ങള് കിട്ടാതായി. അപ്പോള് മക്കയിലുണ്ടായിരുന്നവരെല്ലാം പ്രവാചകന്റെ കഠിനശത്രുക്കളായിരുന്നു. പ്രവാചകന്റെ ശരീരത്തില് ഒട്ടകത്തിന്റെ അളിഞ്ഞ അവശിഷ്ടം കൊണ്ടിട്ടവര്, സാമൂഹിക ബഹിഷ്കരണത്തിലൂടെ ഒറ്റപ്പെടുത്തി പട്ടിണിക്കിട്ടവര്, നാട്ടില്നിന്ന് ആട്ടിയോടിച്ചവര്, നാടുവിട്ടിട്ടും സൈ്വരം കൊടുക്കാതെ ബദ്ര്-ഉഹുദ്-അഹ്സാബ്....... യുദ്ധങ്ങള് നടത്തിയവര്, പ്രവാചകന്റെ പല്ല് അമ്പെയ്ത് പൊട്ടിച്ചവര്, അദ്ദേഹത്തിന്റെ പിതൃവ്യന് ഉള്പ്പെടെ ഒട്ടേറെ ബന്ധുക്കളെയും അനുയായികളെയും കൊന്നൊടുക്കിയവര്. എന്നിട്ടും മക്കയിലെ എതിരാളികള് ദാരിദ്ര്യത്താല് ദുരിതത്തിലകപ്പെട്ടപ്പോള് പ്രവാചകന്റെ മനസ്സലിഞ്ഞു. അവരുടെ പ്രയാസം അദ്ദേഹത്തെ ഒട്ടും സന്തോഷിപ്പിച്ചില്ല. നബി(സ) തന്റെ അനുയായികളോട് വീടുകളിലുള്ള ധാന്യം കൊണ്ടുവരാന് കല്പിച്ചു. അവിടുന്ന് അതൊക്കെയും ശേഖരിച്ച് അംറുബ്നു ഉമയ്യ വശം മക്കയിലേക്ക് കൊടുത്തയച്ചു. അദ്ദേഹം അത് കൈമാറിയത് ശത്രുക്കളുടെ നേതാവായിരുന്ന അബൂസുഫ്യാനാണ്. അബൂസുഫ്യാന് അത് വാങ്ങി വിതരണം ചെയ്തു.
മുഹമ്മദ് നബിയുടെ എതിരാളികളുടെ നേതാവായിരുന്നു അബൂ സുഫ്യാന്. മക്കയില് പ്രവാചകനും അനുയായികള്ക്കുമെതിരെ നടന്ന അക്രമമര്ദനങ്ങളില് മിക്കതിനും നേതൃത്വം നല്കിയവരില് ഒരാള് അദ്ദേഹമാണ്. നബി(സ)ക്ക് നാടുവിടേണ്ടിവന്നതിലും അദ്ദേഹത്തിന് പങ്കുണ്ട്. മദീനയിലെത്തിയശേഷം പ്രവാചകനെതിരെ നടന്ന യുദ്ധങ്ങളിലേറെയും സംഘടിപ്പിച്ചത് അദ്ദേഹവും കൂട്ടാളികളുമാണ്. അബൂസുഫ്യാനെപ്പോലെത്തന്നെ പ്രവാചകനെ കഠിനമായി ദ്രോഹിച്ചയാളാണ് അബ്ദുല്ലാഹിബ്നു ഉമയ്യ. അവരെ സംബന്ധിച്ച് നബി(സ) പറഞ്ഞു: ''അബൂസുഫ്യാനില്നിന്ന് ഞാന് വളരെയേറെ ദ്രോഹം സഹിച്ചു. അബ്ദുല്ലാഹിബ്നു ഉമയ്യ എനിക്കെതിരെ മക്കയിലുടനീളം അപവാദം പ്രചരിപ്പിക്കുകയും ചെയ്തു.'' എന്നിട്ടും നബി(സ) ഇരുവര്ക്കും മാപ്പുനല്കി.
മക്കാനിവാസികള് ഭക്ഷ്യധാന്യങ്ങള്ക്ക് മുഖ്യമായി ആശ്രയിച്ചിരുന്നത് യമാമ ദേശക്കാരെയാണ്. അവരുടെ നേതാവായ സുമാമതു ബ്നു ആഥാല് ഇസ്ലാം സ്വീകരിച്ചു. അതോടെ അദ്ദേഹം, പ്രവാചകനെയും അനുചരന്മാരെയും കഠിനമായി പ്രയാസപ്പെടുത്തിക്കൊണ്ടിരുന്ന മക്കാ നിവാസികള്ക്ക് ഒരു മണിധാന്യവും നല്കരുതെന്ന് നാട്ടുകാരോട് നിര്ദേശിച്ചു. അതോടെ പ്രയാസത്തിലകപ്പെട്ട മക്കക്കാര് സുമാമയുടെ നിലപാട് മാറ്റാന് പല ശ്രമങ്ങളും നടത്തി. ഒന്നും വിജയിച്ചില്ല. മുഹമ്മദ് നബി(സ) ആവശ്യപ്പെട്ടാലല്ലാതെ അദ്ദേഹം വഴങ്ങുകയില്ലെന്ന് ബോധ്യമായ മക്കക്കാര് പ്രവാചകന് കത്തെഴുതി: ''ഞങ്ങള്ക്ക് ഭക്ഷ്യധാന്യം നല്കുന്നത് നിരോധിച്ചു കൊണ്ട് യമാമക്കാരോട് സുമാമ നല്കിയ നിര്ദേശം പിന്വലിക്കാനാവശ്യപ്പെട്ടാലും. ഈ പ്രയാസത്തില്നിന്ന് ഞങ്ങളെ രക്ഷിക്കണം.'' കത്ത് വായിച്ച നബി(സ) സുമാമക്ക് അയച്ച കത്തിലിങ്ങനെ കുറിച്ചിട്ടു: ''ദൈവം തന്നെ തള്ളിപ്പറയുന്നവരോടും തന്നില് പങ്കുചേര്ക്കുന്നവരോടും കരുണകാണിക്കുന്നവനാണ്. നാമും ഉള്ക്കൊള്ളേണ്ടത് അതാണ്. അതിനാല് മക്കയിലേക്കുള്ള ധാന്യക്കടത്ത് നിര്ത്തരുത്.''
പ്രതികാരത്തേക്കാള് മാപ്പിനു ഊന്നല് നല്കിയ ഖുര്ആന് പറയുന്നു: ''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള് നിന്നോട് ശത്രുതയില് കഴിയുന്നവന് ആത്മമിത്രത്തെപ്പോലെ ആയിത്തീരും. ക്ഷമ പാലിക്കുന്നവര്ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.'' (41:34,35).
പ്രബോധനം-2010 ജൂലൈ 17

Unknown said...

ന്യൂമാന്സ് കോളേജ് അധ്യാപകന് ജോസഫ് ചെയ്ത തെറ്റ് പ്രവാചകന്റെ കാലത്തായിരുന്നുവെങ്കില് പ്രവാചകന്റെ പ്രതികരണം എന്താകുമായിരുന്നു? പ്രവാചകജീവിതത്തില് നിന്നുതന്നെ ഇതിനുത്തരം ലഭിക്കും. ഹിജ്റ അഞ്ചാംവര്ഷം മക്ക കടുത്ത ക്ഷാമത്തിനടിപ്പെട്ടു. പണക്കാര് പോലും പട്ടിണിയുടെ പിടിയിലമര്ന്നു. ആഹാര സാധനങ്ങള് കിട്ടാതായി. അപ്പോള് മക്കയിലുണ്ടായിരുന്നവരെല്ലാം പ്രവാചകന്റെ കഠിനശത്രുക്കളായിരുന്നു. പ്രവാചകന്റെ ശരീരത്തില് ഒട്ടകത്തിന്റെ അളിഞ്ഞ അവശിഷ്ടം കൊണ്ടിട്ടവര്, സാമൂഹിക ബഹിഷ്കരണത്തിലൂടെ ഒറ്റപ്പെടുത്തി പട്ടിണിക്കിട്ടവര്, നാട്ടില്നിന്ന് ആട്ടിയോടിച്ചവര്, നാടുവിട്ടിട്ടും സൈ്വരം കൊടുക്കാതെ ബദ്ര്-ഉഹുദ്-അഹ്സാബ്....... യുദ്ധങ്ങള് നടത്തിയവര്, പ്രവാചകന്റെ പല്ല് അമ്പെയ്ത് പൊട്ടിച്ചവര്, അദ്ദേഹത്തിന്റെ പിതൃവ്യന് ഉള്പ്പെടെ ഒട്ടേറെ ബന്ധുക്കളെയും അനുയായികളെയും കൊന്നൊടുക്കിയവര്. എന്നിട്ടും മക്കയിലെ എതിരാളികള് ദാരിദ്ര്യത്താല് ദുരിതത്തിലകപ്പെട്ടപ്പോള് പ്രവാചകന്റെ മനസ്സലിഞ്ഞു. അവരുടെ പ്രയാസം അദ്ദേഹത്തെ ഒട്ടും സന്തോഷിപ്പിച്ചില്ല. നബി(സ) തന്റെ അനുയായികളോട് വീടുകളിലുള്ള ധാന്യം കൊണ്ടുവരാന് കല്പിച്ചു. അവിടുന്ന് അതൊക്കെയും ശേഖരിച്ച് അംറുബ്നു ഉമയ്യ വശം മക്കയിലേക്ക് കൊടുത്തയച്ചു. അദ്ദേഹം അത് കൈമാറിയത് ശത്രുക്കളുടെ നേതാവായിരുന്ന അബൂസുഫ്യാനാണ്. അബൂസുഫ്യാന് അത് വാങ്ങി വിതരണം ചെയ്തു.
മുഹമ്മദ് നബിയുടെ എതിരാളികളുടെ നേതാവായിരുന്നു അബൂ സുഫ്യാന്. മക്കയില് പ്രവാചകനും അനുയായികള്ക്കുമെതിരെ നടന്ന അക്രമമര്ദനങ്ങളില് മിക്കതിനും നേതൃത്വം നല്കിയവരില് ഒരാള് അദ്ദേഹമാണ്. നബി(സ)ക്ക് നാടുവിടേണ്ടിവന്നതിലും അദ്ദേഹത്തിന് പങ്കുണ്ട്. മദീനയിലെത്തിയശേഷം പ്രവാചകനെതിരെ നടന്ന യുദ്ധങ്ങളിലേറെയും സംഘടിപ്പിച്ചത് അദ്ദേഹവും കൂട്ടാളികളുമാണ്. അബൂസുഫ്യാനെപ്പോലെത്തന്നെ പ്രവാചകനെ കഠിനമായി ദ്രോഹിച്ചയാളാണ് അബ്ദുല്ലാഹിബ്നു ഉമയ്യ. അവരെ സംബന്ധിച്ച് നബി(സ) പറഞ്ഞു: ''അബൂസുഫ്യാനില്നിന്ന് ഞാന് വളരെയേറെ ദ്രോഹം സഹിച്ചു. അബ്ദുല്ലാഹിബ്നു ഉമയ്യ എനിക്കെതിരെ മക്കയിലുടനീളം അപവാദം പ്രചരിപ്പിക്കുകയും ചെയ്തു.'' എന്നിട്ടും നബി(സ) ഇരുവര്ക്കും മാപ്പുനല്കി.

സുശീല്‍ കുമാര്‍ said...

മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ഇന്ത്യയിലെ തന്നെ ഭീകരര്‍ക്കും ഇതോന്നുമറിയില്ലേ സുഹൈര്‍?

ഈ പോസ്റ്റില്‍ ചര്‍ച്ചക്കിട്ട വിഷയം അതൊന്നുമല്ല. ഇനി ചര്‍ച്ചയാകുന്നെങ്കില്‍ അത് കാളിദാസന്റെ ചോദ്യങ്ങള്‍ക്കും ലിങ്കുകള്‍ക്കുമുള്ള പ്രതികരണത്തിനുശേഷമാകുന്നതല്ലേ മാന്യത?

കൈവെട്ടലിനെ മുസ്ലിം സമൂഹം അപലപ്പിച്ചിട്ടുണ്ട് എന്നത് ശരിയാണ്‌. എന്നാല്‍ കൈവെട്ടലിലേക്ക് കാര്യങ്ങള്‍ എത്തിച്ച വര്‍ഗ്ഗീയ പ്രചരണത്തില്‍ നിന്ന് ഇപ്പറഞ്ഞ എത്ര സംഘടനകള്‍ക്ക് ഒഴിഞ്ഞുമാറാനാകും? ഇപ്പോഴും അധ്യാപകനെതിരെ നീച പ്രചരണം നടത്തുന്നവര്‍ക്ക് കൈ വെട്ടലിന്റെ ധാര്‍മ്മിക ഉത്തരവാദത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

മുസ്ലിം സമൂഹം കൈവെട്ടല്‍ എന്ന പൈശാചികതയെ അപലപിച്ചത് അവരുടെ മത ബോധം കൊണ്ടാണെന്ന് കരുതാന്‍ ന്യായമില്ല. കാരണം ഒരു മുസ്ലിം രാജ്യത്ത് ജീവിക്കുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ച് പ്രവാചകനിന്ദ ആരൊപിക്കപ്പെട്ട ഒരാളുടെ കൈയെന്നല്ല തലതന്നെ വെട്ടി എന്നു കേട്ടാലും അസ്വാഭാവികമായിട്ടൊന്നും തോന്നുക പോലുമില്ല. കാരണം അവിടങ്ങളിലെ മത നിയമ പ്രകാരം കൈ വെട്ടല്‍ കളവിനുള്ള ശിക്ഷയാണ്‌, തല വെട്ടല്‍ പ്രവാചക നിന്ദയ്ക്കുള്ള ശിക്ഷയും. ഉദാഹരണങ്ങളായി സല്‍മാന്‍ റുഷ്ദിയും, തലീമ നസ്രീനും നമുക്കു മുന്നിലുണ്ട്. തസ്ലീമയ്ക്കു നേരെ ഹൈദരാബാദില്‍ ജനപ്രതിനിധികളടക്കമുള്ളവരില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന അക്രമം താങ്കള്‍ മറന്നാലും എല്ലാവരും മറക്കണമെന്നില്ല.

ഇനി പറയുന്ന കാര്യം താങ്കള്‍ക്കിഷ്ടപ്പെട്ടാലും അല്ലെങ്കിലും സത്യസന്ധം മാത്രമാണ്‌. ഇവിടുത്തെ മതേതര സമൂഹത്തില്‍ ജീവിക്കുന്ന മുസ്ലിമിന്റെ മാത്രമല്ല ഹിന്ദുവിന്റെയും കൃസ്ത്യാനിയുടെയും എല്ലാം ബോധം ഇവിടുത്തെ സമൂഹത്തിന്റെ നീതിബോധത്തില്‍നിന്നും ഉരുത്തിരിഞ്ഞതാണ്‌. അതുകൊണ്ടാണ് എല്ലാ മനുഷ്യസ്നേഹികളും ഈ ക്രൂരതയെ എതിര്‍ത്തത്. അല്ലാതെ അത് അവരുടെ മതബോധത്തിന്റെ പ്രതിഫലനമൊന്നുമല്ല; അങ്ങനെയെങ്കില്‍ പാകിസ്ഥാനിലെ മതവിശ്വാസിക്കും തലവെട്ടെന്നും കൈവെട്ടെന്നും ഒക്കെ കേള്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാകേണ്ടാതാണ്‌.

സുഹൈര്‍,

സത്യം എപ്പോഴും അത്ര സുഖകരമാകണമെന്നില്ല. നമുക്കിഷ്ടപ്പെട്ടാഅലുമില്ലെങ്കിലും സത്യം സത്യം തെന്നെയാണ്‌.

kaalidaasan said...

Hadith of Bukhari

Volume 4, Book 52, Number 270:
Narrated Jabir bin 'Abdullah:

The Prophet said, "Who is ready to kill Ka'b bin Al-Ashraf who has really hurt Allah and His Apostle?" Muhammad bin Maslama said, "O Allah's Apostle! Do you like me to kill him?" He replied in the affirmative. So, Muhammad bin Maslama went to him (i.e. Ka'b) and said, "This person (i.e. the Prophet) has put us to task and asked us for charity." Ka'b replied, "By Allah, you will get tired of him." Muhammad said to him, "We have followed him, so we dislike to leave him till we see the end of his affair." Muhammad bin Maslama went on talking to him in this way till he got the chance to kill him.

kaalidaasan said...

Kitab al-Tabaqat al-Kabir, by Ibn Sa'd,
Volume 2, page 32:



Then occurred the "sariyyah" [raid] of Salim Ibn Umayr al-Amri against Abu Afak, the Jew, in [the month of] Shawwal in the beginning of the twentieth month from the hijrah [immigration from Mecca to Medina in 622 AD], of the Apostle of Allah. Abu Afak, was from Banu Amr Ibn Awf, and was an old man who had attained the age of one hundred and twenty years. He was a Jew, and used to instigate the people against the Apostle of Allah, and composed (satirical) verses [about Muhammad].



Salim Ibn Umayr who was one of the great weepers and who had participated in Badr, said, "I take a vow that I shall either kill Abu Afak or die before him. He waited for an opportunity until a hot night came, and Abu Afak slept in an open place. Salim Ibn Umayr knew it, so he placed the sword on his liver and pressed it till it reached his bed. The enemy of Allah screamed and the people who were his followers, rushed to him, took him to his house and interred him.

kaalidaasan said...

Kitab Al-Tabaqat Al-Kabir"
volume 2, page 31.


"SARIYYAH OF UMAYR IBN ADI"



Then (occurred) the sariyyah of Umayr ibn adi Ibn Kharashah al-Khatmi against Asma Bint Marwan, of Banu Umayyah Ibn Zayd, when five nights had remained from the month of Ramadan, in the beginning of the nineteenth month from the hijrah of the apostle of Allah. Asma was the wife of Yazid Ibn Zayd Ibn Hisn al-Khatmi. She used to revile Islam, offend the prophet and instigate the (people) against him. She composed verses. Umayr Ibn Adi came to her in the night and entered her house. Her children were sleeping around her. There was one whom she was suckling. He searched her with his hand because he was blind, and separated the child from her. He thrust his sword in her chest till it pierced up to her back. Then he offered the morning prayers with the prophet at al-Medina. The apostle of Allah said to him: "Have you slain the daughter of Marwan?" He said: "Yes. Is there something more for me to do?" He [Muhammad] said: "No two goats will butt together about her. This was the word that was first heard from the apostle of Allah. The apostle of Allah called him Umayr, "basir" (the seeing).

kaalidaasan said...

Hadith of Abu Dawud

Book 38, Number 4348:

Narrated Abdullah Ibn Abbas:

A blind man had a slave-mother who used to abuse the Prophet and disparage him. He forbade her but she did not stop. He rebuked her but she did not give up her habit. One night she began to slander the Prophet and abuse him. So he took a dagger, placed it on her belly, pressed it, and killed her. A child who came between her legs was smeared with the blood that was there. When the morning came, the Prophet was informed about it.

He assembled the people and said: I adjure by Allah the man who has done this action and I adjure him by my right to him that he should stand up. Jumping over the necks of the people and trembling the man stood up.

He sat before the Prophet and said: Apostle of Allah! I am her master; she used to abuse you and disparage you. I forbade her, but she did not stop, and I rebuked her, but she did not abandon her habit. I have two sons like pearls from her, and she was my companion. Last night she began to abuse and disparage you. So I took a dagger, put it on her belly and pressed it till I killed her.

Thereupon the Prophet said: Oh be witness, no retaliation is payable for her blood.

Unknown said...

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകൾനിമിത്തം ഭയപ്പെടേണ്ടാ.
ഞാൻ അവന്നു ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാള്‍കൊണ്ടു വീഴുമാറാക്കും. - (രാജാക്കനമാർ : രണ്ടാം പുസ്തകം., 19 : 6-7)


ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ. - (എബ്രായര്ക്കു എഴുതിയ ലേഖനം, അദ്ധ്യായം 10 : 29)


എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു. - (ലൂക്കോസ് സുവിശേഷം 19:27)


അവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ കർത്താവിന്റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.- (അപ്പൊസ്തല പ്രവൃത്തികൾ, 12:23)


ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ
നിങ്ങളെ പീഡിപ്പിക്കുന്നവർക്കും പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നലക്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ. - (2 Thessalonians 1 : 7-8)

വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്കും രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ. - (യോഹന്നാന്നു ഉണ്ടായ വെളിപ്പാടു 16 : 6)

നാം കർത്താവിനെ പരീക്ഷിക്കരുതു , പരീക്ഷിച്ചാല്‍ സർപ്പങ്ങളാൽ കടിയേറ്റ്‌ മരിച്ചുപോകും - (1 Corinthians 10:9 )

<-----> said...

<< "ഒരാള്‍ അക്രമം പ്രവര്‍ത്തിക്കുമ്പോള്‍ സ്വന്തത്തോട്‌ തന്നെ ആണ് അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നത് എന്ന് കുര്‍ആന്‍ പറയുന്നു"..>>
ഈ പറയുന്നത് പ്രവാചകന് ബാധകമല്ലേ? എണ്ണിയാല്‍ ഒടുങ്ങാത്ത അക്രമ പരമ്പര തന്നെ ഇസ്ലാമിക ചരിത്രത്തില്‍ പ്രവാചകന്റെ വക ഉണ്ടല്ലോ? അതിനെയൊക്കെ വ്യാഖ്യാനിച്ചു മഹത്വവല്ക്കരിച്ചാല്‍ നമ്മള്‍ സംശയം കൂടാതെ വിഴുങ്ങണോ? കൊലപാതക പരമ്പര തന്നെ നടത്തിയിട്ടും തൃപ്തി വരാഞ്ഞിട്ടാണല്ലോ അമുസ്ലീങ്ങള്‍ക്ക് നരകം വിധിച്ചതും. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന് പഠിപ്പിക്കുന്നവര്‍ ആരായാലും അവര്‍ക്ക് മറുപടി കൊടുക്കേണ്ടതില്ല. ഈ ലോകം സൃഷ്ട്ടിച്ചത് "X" എന്ന ഒരാളാണ്. ആരും അതിന്‍റെ പൈതൃകം ഏറ്റെടുക്കണ്ട. ഈ ലോകത്ത് കാണുന്നതെല്ലാം അങ്ങേരുടെതാണ്. ഇനി ആര്‍ക്കും ഒന്നും പറയാനുണ്ടോ?
സുശീലിനോടു ഒരു അഭ്യര്‍ത്ഥന. ദയവായി മത മൌലികവാദികളുടെ പൊട്ട ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാതിരിക്കുക. അവര്ര്ക് കയ്യും കാലും വെട്ടാനെ അറിയൂ.. പോത്തിന്റെയും മനുഷ്യന്റെയും കയ്യും കാലും വെട്ടുന്നവരോട് ഇതൊക്കെ പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല.

Wash'Allan JK | വഷളന്‍ ജേക്കെ said...

Tracking... Congrats Susheel. Keep writing.

..naj said...
This comment has been removed by the author.
..naj said...

ആവര്തിക്കപെടുന്ന വിഷ മദ്യ ദുരന്തം , ഇപ്പോള്‍ മലപ്പുറം, മരിച്ചത് ഒരാളല്ല...., മദ്യത്തിനു അടിമകലാക്കപെട്ട ഈ പാവങ്ങളുടെ ജീവന് ഒരു വിലയുമില്ലേ.. ! 23 പേര്‍ ഇതിനകം മരിച്ചു..ബലിയാടുകള്‍ വേറെയും...
പതിവ് പോലെ അന്വേഷണം..പിന്നെ തിരശീലക്കു പിന്നിലേക്ക്‌...
വീണ്ടും ആവര്‍ത്തിക്കും..
ഈ സാമൂഹിക പ്രശ്നങ്ങളോ, അതുണ്ടാക്കി കാശ് വാരുന്ന കാപലികര്‍ക്കെതിരെയൊന്നും ഈ യുക്തിവാധക്കാര്‍ ഒരു പോസ്റ്റും എഴുതില്ല.
സമൂഹത്തെ നശിപ്പിക്കുന്ന, ചൂഷണം ചെയ്യുന്ന പലിശയ്ക്കും, പലിശക്കാര്‍ക്കെതിരെയും ഈ യുക്തിവാദം ശബ്ദിക്കില്ല..
തലമുറകളെ നശിപ്പിക്കുന്ന മയക്കു മരുന്ന് മാഫിയക്കെതിരെയും ഒരു പോസ്റ്റും കാണില്ല..
എന്നിരുന്നാലും..നിങ്ങള്‍ അവക്കെതിരെയും ശബ്ദമുയര്തിയെന്കിലെന്നു ആഗ്രഹിച്ചു പോകുന്നു...

സുശീല്‍ കുമാര്‍ said...

നാജ്,

വിഷമദ്യദുരന്തത്തെക്കുറിച്ച് എനിക്കും നിങ്ങല്‍ക്കും അഭിപ്രായവ്യത്യാസമുണ്ടോ എന്നന്വേഷിക്കാതെ എന്തിനാണ്‌ ഈ ദുഷിപ്പു പറച്ചില്‍?

<-----> said...

മദ്യത്തെക്കാള്‍ വിഷമാണ് മതം. മദ്യം കാരണം വല്ലപ്പോഴുമേ ആരെങ്കിലും മരിക്കുന്നുള്ളൂ. എന്നാല്‍ മതം കാരണം എത്രയോ നിരപരാധികള്‍ നരകിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടെയിരിക്കുന്നു. മതത്തിന്റെ പേരില്‍ കൈകാല്‍ വെട്ട്, അക്രമം, തീവ്രവാദം, ബലാല്‍സംഗം, കൊലപാതകം അങ്ങനെ പലതും. എന്തൊക്കെ പറഞ്ഞാലും ഇതിന്റെയൊക്കെ ഇന്ധനം മതം തന്നെയാണ്. ആരൊക്കെ വ്യാഖ്യാനിച്ചു മഹത്വവല്ക്കരിച്ചാലും സത്യം സത്യമാല്ലാതാവുന്നില്ല. മദ്യം എത്രയോ ഭേദം.

Anil said...

മദ്യം പാലാണ് എന്ന് പറഞ്ഞു വില്‍ക്കുന്നില്ലല്ലോ? ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതിയിട്ടുമുണ്ട്.
ലഹരിക്കുവേണ്ടിയാണ് മദ്യപിക്കുന്നത്. മദ്യം അത് നല്‍കുന്നുമുണ്ട്.

പക്ഷെ മതം അങ്ങിനെ അല്ലല്ലോ.
ജീവിച്ചിരിക്കുമ്പോള്‍ സമാധാനവും മരിച്ചു കഴിയുമ്പോള്‍ സ്വര്‍ഗ്ഗവും ആണ് ഓരോ ബ്രാന്റ് മതവും വാഗ്ദാനം ചെയ്യുന്നത്.
എന്നിട്ട് പരസ്പ്പരം കൊല്ലാനും, ചൂഷണം ചെയ്യാനും ഉപയോഗിക്കുന്നു. ഇതാണോ സമാധാനം.
ഈ വാഗ്ദാനം ചെയ്ത സ്വര്‍ഗം ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന് ആര്‍ക്കറിയാം?

താഴെ കാണുന്നത് ഒരു ബ്ലോഗില്‍നിന്നും കോപ്പി ചെയ്തതാണ്.

Top Ten Reasons Why Beer is Better Than Religion

10. No one will kill you for not drinking Beer.

9. Beer doesn't tell you how to have sex.

8. Beer has never caused a major war.

7. They don't force Beer on minors who can't think for themselves.

6. When you have a Beer, you don't knock on people's doors trying to give it away.

5. Nobody's ever been burned at the stake, hanged, or tortured over his brand of Beer.

4. You don't have to wait 2000+ years for a second Beer.

3. There are laws saying Beer labels can't lie to you.

2. You can prove you have a Beer.

1. If you've devoted your life to Beer, there are groups to help you stop.

..naj said...
This comment has been removed by the author.
..naj said...

Dear Br. Anil, Sai Kiran, Susheel and others,

ഒരു കാര്യം വ്യക്തമാക്കി കൊള്ളട്ടെ.
ഞാന്‍ മാനവികമായ ഒരു വ്യവസ്ഥിതിയിലാണ് നിലകൊള്ളുന്നത്. അത് സമാധാനമാണ് (ഇസ്ലാം). നിങ്ങള്ക്ക് ഇസ്ലാമിനെ തെറ്റി ധരിച്ചത് ഇസ്ലാമിന്റെയോ എന്നെ പോലുല്ലവരുടെയോ കുഴപ്പമല്ല.
ഇസ്ലാമില്‍ ജനിച്ചത്‌ കൊണ്ട് എല്ലാവരെയും മുസ്ലീമായി കാണുന്നത് കൊണ്ടുള്ള കുഴപ്പമാണ് ഇത്. അവര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ഇസ്ലാമിന്റെ പേരില്‍ വരവ് വെക്കുന്നതാണ് നിങ്ങള്ക്ക് പറ്റുന്ന കുഴപ്പവും . ഈ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ രാഷ്ട്രീയ നില നില്‍പ്പിന്റെ കറുത്ത കൈകള്‍ ഇന്ത്യയിലും, ലോകത്തില്‍ തന്നെയും കാണാന്‍ കഴിയും. ഇതേ കുറിച്ച് മനസ്സിലാകണമെങ്കില്‍ അഫ്ഘാനിലെ റഷ്യന്‍ ചെമ്പടയെ ഓടിക്കാന്‍ യു ഏസ് എങ്ങിനെ അഫ്ഗാന്‍ യുവാകളെ ആ കാലത്ത് ഉപയോഗിച്ച് എന്ന് മനസ്സിലാക്കണം. അഫ്ഗ്ഗാനിലെ ഊര്‍ജ്ജ സ്രോതസ് എങ്ങിനെ ചൂഷണം ചെയ്യാമെന്നതിന്റെ ബാക്കി പത്രത്തിലാണ് അഫ്ഘാനും, പിന്നീട് ഇറാക്കും, ഇനി വരാനിരിക്കുന്ന യുദ്ധങ്ങളും നമ്മോടു പറയുന്നത്. അധികാരത്തെ നിലനിര്‍ത്തുന്ന ചില സമവാക്ക്യങ്ങളുണ്ട്. ഒന്നല്ലെങ്കില്‍ മറ്റൊന്ന് അതിന്റെ സംവിധായകര്‍ കണ്ടെത്തും. അവിടെ മനുഷ്യരല്ല, കോടികള്‍ മറയുന്ന ആയുധ കമ്പോള ബിസിനസ്‌ സാമ്രാജ്യത്തെ നിലനിര്‍ത്തുന്ന കാരണങ്ങളില്‍ ഈ തീവ്രവാദമെന്ന മനുഷ്യത്വ രഹിത പ്രവര്‍ത്തി എന്ത് റോള്‍ നിര്‍വഹിക്കുന്നു എന്ന് കാണാന്‍ കഴിയും.
ആയുധ കമ്പോള ബിസിനസ്‌ ഭാഷ്യങ്ങളില്‍ ക്രിമികള്‍ക്കെന്തു കാര്യം !
ഒരു മുസ്ലിമും, ഒരു മനുഷ്യനെയും വേദനിപ്പിക്കില്ല, അവന്‍ 'മുസ്ലിം' ആണെങ്കില്‍ ! അങ്ങിനെ ചെയ്യുന്നവര്‍ ഇസ്ലാമിനെ അപകീര്തിപെടുതാന്‍ തന്റെ മുസ്ലീം പേരിനെ ഉപയോഗിക്കുന്ന അവിശ്വാസി മാത്രമാണ്.
""ആരെങ്കിലും ഒരു മനുഷ്യനെ കൊലപെടുതുകയാനെങ്കില്‍, അത് എല്ലാ മനുഷ്യരെയും കൊലപെടുതുന്നതിനു തുല്യമാണ്. അതെ സമയം ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിക്കുകയാനെങ്കില്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചതിന് തുല്യമാണെന്ന് വിശുദ്ധ കുര്‍ ആന്‍-"" (അദ്ധ്യായം-അല്‍ ബക്കറ). മനുഷ്യന്റെ ബോധ മണ്ഡലത്തിലേക്ക് ഉദ്ബോധനം ചെയ്യുന്ന ഈ വചനതെക്കാള്‍ ശക്തമായ ഒരു വചനം ആര്‍ക്കാണ് മനുഷ്യ സമൂഹത്തിന്റെ മുമ്പില്‍ വെക്കാന്‍ കഴിയുക.
"" ഒരു വിഭാഗത്തോടുള്ള വെറുപ്പ്‌ അവരോടു അനീതി പ്രവര്‍ത്തിക്കാന്‍ കാരനമാകരുത് എന്ന് കുര്‍ആന്‍ താക്കീത് ചെയ്യുന്നു.""
സമാധാനം (ഇസ്ലാം) എന്ന് പേരുള്ള ഒരു വ്യവസ്ഥിതിക്കു, ഭീകരത ചാര്‍ത്തുന്നത് അതിന്റെ ശത്രുക്കള്‍ തന്നെയാണ്, അവര്‍ തന്നെയാണ് അതിന്റെ അണിയറ പ്രവര്‍ത്തകരും എന്നതാണ് പുറത്തു വരുന്ന വര്‍ത്തമാനം.

Whether you agree or not, this is the fact.

Anil said...

വിശ്വാസം കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കൊണ്ടോ സമാധാനം കിട്ടുന്നെങ്കില്‍ അതൊരു നല്ല കാര്യം ആണ്. പക്ഷെ ഇത് മറ്റുള്ളവരുടെ സമാധാനം നശിപ്പിചിട്ടാവരുത്.

നിങ്ങളുടെ ദൈവത്തെക്കാള്‍ ശക്തരാണോ ഈ യു എസും ആയുധ കമ്പോള ബിസിനസ്‌ സാമ്രാജ്യവും?

..naj said...

!!
""നിങ്ങളുടെ ദൈവത്തെക്കാള്‍ ശക്തരാണോ ഈ യു എസും ആയുധ കമ്പോള ബിസിനസ്‌ സാമ്രാജ്യവും?""
ഇതെന്തു ചോദ്യം, അരുണ്‍ ! ദൈവത്തെ കുറിച്ച് താങ്കളുടെ കാഴ്ച്ചപാടിലുള്ള വിത്യാസം ചോദ്യം പറയുന്നുണ്ട്.
ഞാന്‍ താങ്കളോടും, സുഹൃത്തുക്കളോടും എന്താണ് പറയേണ്ടത്. അരുണ്‍ !
നിങ്ങളുടെ ചോദ്യങ്ങള്‍ രസകരമാണ്. ,ഇതിനൊക്കെ മറുപടി എഴുതി താങ്കളെ ബോദ്യപെടുതാന്‍ പരിമിതിയുണ്ട്.
എനിക്ക് നിങ്ങളെ കുറിച്ച് മനസ്സിലാകുന്നത്‌. യുക്തി എന്നത് കൊണ്ടാലും, കണ്ടാലും മാത്രമേ അംഗീകരിക്കൂ എന്നതാണ്.
അതായത് ബോംബു അമേരിക്ക ഉണ്ടാക്കി, അത് ആരുമില്ലാതെ നമ്മുടെ തലയില്‍ വന്നു വീഴും എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല, തലയില്‍ വന്നു വീണാലേ വിശ്വസിക്കൂ എന്നതാണ് യുക്തിയുടെ ന്യൂനതാ എന്ന് നിങ്ങള്‍ തന്നെ തെളിയിക്കുന്നു.

താങ്കള്‍ ഇട്ടാവട്ടത്തിലിരുന്നു കാണുന്നതാണ് ലോകവും, അറിഞ്ഞത് മാത്രമാണ് സത്യവും എന്നാ ധാരണയില്‍ നിന്നാണ് ഈ ചോദ്യങ്ങള്‍ വരുന്നത്.
അതില്‍ നിന്നെത്രെയോ അകലയാണ് കാര്യങ്ങള്‍.

Anil said...

""നിങ്ങളുടെ ദൈവത്തെക്കാള്‍ ശക്തരാണോ ഈ യു എസും ആയുധ കമ്പോള ബിസിനസ്‌ സാമ്രാജ്യവും?""
ഇതെന്തു ചോദ്യം, അരുണ്‍ ! ദൈവത്തെ കുറിച്ച് താങ്കളുടെ കാഴ്ച്ചപാടിലുള്ള വിത്യാസം ചോദ്യം പറയുന്നുണ്ട്.
ഞാന്‍ താങ്കളോടും, സുഹൃത്തുക്കളോടും എന്താണ് പറയേണ്ടത്. അരുണ്‍ !


ചോദ്യം വളരെ സിമ്പിള്‍ അല്ലേ? യു എസും ആയുധ കമ്പോള ബിസിനസ്‌ സാമ്രാജ്യവും മുസ്ലിങ്ങള്‍ക്ക് എതിരെ ദ്രോഹം ചെയ്യുന്നുണ്ടെങ്കില്‍ സര്‍വശക്തനായ നിങ്ങളുടെ ദൈവത്തിന് അവരെ അങ്ങിനെ ചെയ്യാന്‍ തോന്നിക്കാതിരുന്നാല്‍ പോരെ?

നിങ്ങളുടെ ചോദ്യങ്ങള്‍ രസകരമാണ്. ,ഇതിനൊക്കെ മറുപടി എഴുതി താങ്കളെ ബോദ്യപെടുതാന്‍ പരിമിതിയുണ്ട്.
എനിക്ക് നിങ്ങളെ കുറിച്ച് മനസ്സിലാകുന്നത്‌. യുക്തി എന്നത് കൊണ്ടാലും, കണ്ടാലും മാത്രമേ അംഗീകരിക്കൂ എന്നതാണ്.
അതായത് ബോംബു അമേരിക്ക ഉണ്ടാക്കി, അത് ആരുമില്ലാതെ നമ്മുടെ തലയില്‍ വന്നു വീഴും എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല, തലയില്‍ വന്നു വീണാലേ വിശ്വസിക്കൂ എന്നതാണ് യുക്തിയുടെ ന്യൂനതാ എന്ന് നിങ്ങള്‍ തന്നെ തെളിയിക്കുന്നു.


ഞാന്‍ ചുറ്റും കാണുന്നത് പരന്ന ഭൂമി ആണെങ്കിലും വിശ്വസനീയമായ തെളിവുകള്‍ ഉള്ളത് കൊണ്ട് ഭൂമി ഉരുണ്ടതാണ് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. എന്റെ യുക്തി ഈ വിധം ആണ്. അത് ഞാന്‍ പഠിച്ചത് മതഗ്രന്ഥങ്ങളില്‍നിന്നല്ല (സ്വര്‍ഗം-ഭൂമി-പാതാളം) . എല്‍ പി സ്കൂളിലെ ശാസ്ത്ര പാഠപുസ്തകത്തില്‍ നിന്നും ആണ്.

താങ്കള്‍ ഇട്ടാവട്ടത്തിലിരുന്നു കാണുന്നതാണ് ലോകവും, അറിഞ്ഞത് മാത്രമാണ് സത്യവും എന്നാ ധാരണയില്‍ നിന്നാണ് ഈ ചോദ്യങ്ങള്‍ വരുന്നത്.
അതില്‍ നിന്നെത്രെയോ അകലയാണ് കാര്യങ്ങള്‍.


എന്റെ ചുറ്റുപാടില്‍ നിന്നുമാണ് ഞാന്‍ കാര്യങ്ങള്‍ മനസിലാക്കുന്നത്. പക്ഷെ അതുമാത്രമാണ് ശരി എന്ന് ഞാന്‍ കരുതുന്നില്ല. ചില ഭക്തര്‍ക്ക്‌ സമ്പത്തും സുഖസൌകര്യങ്ങളും ദൈവം വാരിക്കോരി കൊടുക്കുമ്പോള്‍ ചിലര്‍ മണ്ണ് തിന്നു വിശപ്പടക്കുന്നു. ഒരു തെറ്റും ചെയ്യാത്ത കൊച്ചുകുട്ടികള്‍ പോലും ക്രൂരമായി കൊല്ലപ്പെടുന്നു. മഹാരോഗങ്ങള്‍ വന്നു മരിക്കുന്നു. പരസ്പര വിരുദ്ധവും അബദ്ധങ്ങളും നിറഞ്ഞ വ്യത്യസ്ത മത ഗ്രന്ഥങ്ങളുമായി വിശ്വാസികള്‍ പോരടിക്കുന്നു. ചിലര്‍ കൊല്ലപ്പെടുന്നു. ചിലര്‍ക്ക് അവയവങ്ങള്‍ നഷ്ട്ടപ്പെടുന്നു . വിശ്വാസികളെ ചൂഷണം ചെയ്തു മാത്രം ജീവിക്കുന്ന വേറെ ചിലര്‍. ഞാന്‍ ഇട്ടാവട്ടത്തില്‍ കാണുന്ന ഈ സത്യങ്ങളില്‍ നിന്ന് തന്നെ ആണ് എന്റെ ചോദ്യങ്ങള്‍ വരുന്നത്. അല്ലാതെ ഞാന്‍ ഏതെന്കിലും പുസ്തകങ്ങള്‍ കാണാതെ പഠിച്ചു പറയുന്നതല്ല.

സുശീല്‍ കുമാര്‍ said...

1. തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരും അനാവശ്യകാര്യത്തില്‍ നിന്നു തിരിഞ്ഞു കളയുന്നവരും, സകാത്ത് നിര്‍ വ്വഹിക്കുന്നവരുമായ വിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ ഗുഹ്യഅവയവങ്ങളെ കാത്തു സൂക്ഷിക്കുന്നവരെത്രെ അവര്‍. തങ്ങളുടെ ഭര്യമാരുമായോ, തങ്ങളുടെ അധീനതയിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിനപ്പുറം അവര്‍ ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അതിക്രമകാരികള്‍. (23-1,2,3,4,5,6,7)

2. അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്കുവെച്ചുകൊടുക്കുന്നത്? നാമാണ്‌ ഐഹികജീവിതത്തില്‍ അവര്‍ക്കിയില്‍ അവരുടെ ജീവിതമാര്‍ഗ്ഗം പങ്കുവെച്ച്കൊടുക്കുന്നത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാലരാക്കി വെയ്ക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റുചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിരാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചുവെയ്ക്കുന്നതിനെക്കാള്‍ ഉത്തമം.(43-32)

3. സത്യവിശ്വാസികളേ, ബഹുദൈവ വിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു.(9-28)
4. സത്യവിശ്വാസികളെ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തെക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുന്നുവെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്. നിങ്ങളില്‍ നിന്ന് ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തെന്നെയാണ്‌ അക്രമികള്‍.( 9-23)
5. പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന്‌ മറുവിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവുനല്‍കിയതുകൊണ്ടും അവരുടെ ധനം ചെലവഴിച്ചറ്ഋഉകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണ ശീലമുള്ളവരും, അല്ലഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടാതെല്ലം)സംരക്ഷിക്കേണ്ടതുമാണ്‌. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്തുകൊള്ളുക.(4-34)

OpenThoughts said...
This comment has been removed by the author.
OpenThoughts said...

മതങ്ങളെ രൂക്ഷമായ വിമര്‍ശിക്കുന്നവരുടെ വിമര്‍ശന ശൈലി പലപ്പോഴും വ്യക്തിഹത്യകളിലേക്ക് വരെ നീങ്ങുമ്പോള്‍, അത് പ്രതിഫലിപ്പിക്കുന്ന ചിന്താധാരയുടെ ഉദ്ദേശ ശുദ്ധി സംശയിക്കാന്‍ ഇടവരുന്നു ...

(ചുരുക്കത്തില്‍ നമ്മുടെ രക്ഷിതാവിനോടുള്ള അനുസരണ, അതനുസരിച്ചുള്ള ഒരു ജീവിത വ്യവസ്ഥ, അതാണ്‌ മതത്തിന്‍റെ കാതല്‍ ... അതിലെവിടെയാണ് അപകടം നിറഞ്ഞു നില്‍ക്കുന്നത് ..!!!

എന്‍റെ വീക്ഷണം ഇവിടെ,

http://my-open-thoughts.blogspot.com/2010/09/1.html)
സസ്നേഹം,
ഓപണ്‍ തോട്സ്

സുശീല്‍ കുമാര്‍ said...

open thoughts,

"നല്ല ഒരു കുടുംബം, അച്ഛനും അമ്മയും മൂന്നു മക്കളും ..എല്ലാ കാര്യങ്ങളിലും നല്ല ചിട്ട, നല്ല പെരുമാറ്റം, ജാതി മത ഭേദമന്യ എല്ലാവരോടും നല്ല ബന്ധം, അനുസരണയുള്ള മക്കള്‍. അയല്‍പക്കക്കാരും അടുത്തരിയുന്നവരും എപ്പോഴും പറയും ...അയാളെ കണ്ടേ പഠിക്കണം... ആ സ്ത്രീയെ കണ്ട് പഠിക്കണം .. ആ മക്കളെ കണ്ട് പഠിക്കണം"

>>> വളരെ നല്ല കുടുംബം, പൂര്‍ണമായും യോജിക്കുന്നു.

"അവരോട് അടുത്തറിഞ്ഞാല്‍ അറിയാം, അവരുടെ കുടുംബ ജീവിതത്തില്‍ ഒരു വ്യവസ്ഥയുണ്ട്. എല്ലാ കാര്യങ്ങളും കുടുംബ നാഥനെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. അദ്ദേഹം എല്ലാ കാര്യങ്ങളും കണ്ടറിയുന്നു, ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നു, നിയന്ത്രങ്ങള്‍ വേണ്ട സ്ഥലങ്ങളില്‍ അത് പാലിക്കുന്നു, കുടുംബ യോഗങ്ങളില്‍ പരസ്പരം തുറന്നു സംസാരിക്കുന്നു. നന്മ ആര്ജ്ജിക്കെണ്ടതിനെ കുറിച്ച്, തിന്മ വര്‍ജ്ജിക്കെണ്ടതിനെ കുറിച്ച് ..സഹജീവികളുമായുള്ള ബന്ധത്തെ കുറിച്ച്, അയല്പക്കത്തുള്ളവരെ സ്നേഹിക്കെണ്ടതിനെ കുറിച്ച് ...ടെലിവിഷനില്‍ ഹെയ്തിയിലെ ഭൂകമ്പം കണ്ട്കൊണ്ടിരിക്കെ, അടുത്ത ചാനലില്‍ അതേ സമയത്തുള്ള റിയാലിറ്റി ഷോ കാണണമെന്ന് പറഞ്ഞ മകളോട്, അവളെ സമീപത്തേക്ക് വിളിച്ചു വ്യക്തമായ കാരണങ്ങള്‍ സഹിതം നിരുത്സാഹപ്പെടുത്തിയപ്പോള്‍ വലിയ ഒരു സന്ദേശമാണ് നല്‍കിയത്...സഹജീവികളോടുള്ള ആര്‍ദ്രതയുടെ, സാമൂഹിക സേവനത്തിന്റെ ഫലങ്ങള്‍ ...അല്ലാതെ ഭൌതികതയുടെ നൈമിഷിക സുഖങ്ങള്‍ അല്ല നാം ആഗ്രഹിക്കെണ്ടത്. "

>>>> ഇതിനോടും യോജിക്കുന്നു, പക്ഷേ എല്ലാ കാര്യങ്ങളും കുടുംബ നാഥനെ കേന്ദ്രീകരിച്ചുതന്നെ നടക്കണമെന്ന് വാശിപിടിക്കേണ്ടതില്ല. പരസ്പരം കാര്യങ്ങള്‍ പറയുകയും അത് ചര്‍ച്ചചെയ്യുകയുമാകും കുറെകൂടി നന്നാകുക.
continued..

സുശീല്‍ കുമാര്‍ said...

"അപ്പോള്‍ സര്‍വലോക രക്ഷിതാവായ ഒരു നാഥനില്‍ നാം വിശ്വസിക്കുന്നുവെങ്കില്‍, അവനെ അനുസരിച്ച് ജീവിക്കുമ്പോള്‍ സംജാതമാകുന്ന ഒരു ജീവിത വ്യവസ്ഥ, മതത്തെ നമുക്ക് അങ്ങനെ നിര്‍വചിക്കാം. പ്രപഞ്ച സൃഷ്ടികളില്‍ ശ്രേഷ്ടരായ മനുഷ്യര്‍ പോലും പരാശ്രയരാകുമ്പോള്‍ സകല ചരാചരങ്ങളെയും നിയന്ത്രിക്കുന്ന ശക്തി ...അതല്ലേ നമ്മെ നിയന്ത്രിക്കുന്നത്. ഒരു കേന്ദ്രീകൃത ശക്തിയുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള ഒരു പ്രപഞ്ച വ്യവസ്ഥ. ഇവിടെ ചിട്ട, വ്യവസ്ഥ എല്ലാം അനുസരണയുടെ ഫലമായി ഉണ്ടാകുന്നതാണ്."

>>>> ഇവിടെയെത്തിയപ്പോഴാണ്‌ പശു വാലുപൊക്കിയത് എന്തിനാണെന്ന് മനസ്സിലായത്. 'സര്‍വലോക രക്ഷിതായ ഒരു നാഥനില്‍' വിശ്വസിക്കാതെ മേല്‍ പറഞ്ഞതൊന്നും നടക്കില്ല എന്നതാണ്‌ ഇപ്പറഞ്ഞതിന്റെ പൊരുള്‍. മനുഷ്യന്‌ സന്മാര്‍ഗിയായി ജീവിക്കാന്‍ മതം കൂടിയേ തീരൂ എന്നും ഇത് ധ്വനിപ്പിക്കുന്നു. എന്നുവെച്ചാല്‍ മതവിശ്വാസമില്ലാത്തവരെല്ലാം അസന്മാര്‍ഗികളാണെന്ന്. ഇത് ചരിത്രത്തെയും സത്യത്തെയും വളച്ചൊടിക്കലാണ്. കൂടാതെ മതവിശ്വാസമുണ്ടായാല്‍ മറ്റെന്തില്ലെങ്കിലും കുഴപ്പമില്ലെന്ന ധ്വനിയുമുണ്ട്. അത് പരിശോധിക്കാന്‍ കൂടുതല്‍ ഒന്നും നടന്ന് ബുദ്ധിമുട്ടേണ്ടതില്ല. ജയിലില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന കുറ്റവാളികളുടെ മാത്രം കണക്കെടുത്താല്‍ മതിയാകും. സഹിഷ്ണുത എന്ന ഒരു നല്ല ശീലത്തെക്കുറിച്ച് ഇതിലൊന്നും പറഞ്ഞുകാണുന്നില്ല.
continued..

സുശീല്‍ കുമാര്‍ said...

"ചുരുക്കത്തില്‍ നമ്മുടെ രക്ഷിതാവിനോടുള്ള അനുസരണ, അതനുസരിച്ചുള്ള ഒരു ജീവിത വ്യവസ്ഥ, അതാണ്‌ മതത്തിന്‍റെ കാതല്‍ ... അതിലെവിടെയാണ് അപകടം നിറഞ്ഞു നില്‍ക്കുന്നത് ..!!!"

>>>> താങ്കള്‍ ഏത് 'രക്ഷിതാവിന്റെ' കാര്യമാണ്‌ പറയുന്നതെന്ന് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. അത് ഖുര്‍ ആനിലെ അല്ലാഹുവാണല്ലോ? ഏത് ജീവിതവ്യവസ്ഥയെക്കുറിച്ചെന്നും നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. അത് ഇസ്ലാമിക ജീവിത വ്യവസ്ഥയാണല്ലോ? ഇതില്‍ രണ്ടിലും വിശ്വസിക്കാത്തവരെല്ലാം അസന്മാര്‍ഗികളാണൊ? അതല്ല, ഏത് മതത്തിലെ ദൈവമായാലും, ഏത് മതവ്യവസ്ഥയായാലും കുഴപ്പമില്ലെന്ന് പറയാമോ? എങ്കിലും പ്രശ്നമുണ്ട്. ഓരോ മതവ്യവസ്ഥയും പല കാര്യങ്ങളിലും പരസ്പര വിരുദ്ധവുമാണ്‌. അപ്പോള്‍ ഏത് അനുസരിക്കും? ഓരോ മത ദൈവവും മറ്റൊരു മത ദൈവത്തെയും അംഗീകരിക്കുന്നുമില്ല. സത്യവും വഴിയും ജീവനും ഞാനാകുന്നു എന്നാണ്‌ ബൈബളിലെ യഹോവ പറയുന്നത്. മോക്ഷം എന്നിലൂടെ മാത്രമാണെന്ന് ശ്രീകൃഷ്ണന്‍ ഭഗവല്‍ഗീതയില്‍ പറയുന്നു. അല്ലാഹുവല്ലാതെ മറ്റേതെങ്കിലും ദൈവത്തെ ആരെങ്കിലും ആരാധിച്ചുപോയാല്‍ അവരെ മാത്രമല്ല അവര്‍ ആരധിക്കുന്ന ദൈവങ്ങളെയും നരകത്തിലെ വിറകാക്കിക്കളയുമെന്ന് ഖുര്‍ ആനിലെ ദൈവം ഭീഷണിപ്പെടുത്തുന്നു.

അങ്ങനെ വരുമ്പോള്‍ മതസൗഹാര്‍ദ്ദം എന്നു പറയുന്നത് സത്യസന്ധമല്ലാത്തതും സ്വയം വഞ്ചിക്കുന്നതുമായ ഒരു പദമാണെന്ന് വരുന്നു. പരസ്പരം നിന്ദിക്കുന്ന മതങ്ങള്‍ തമ്മില്‍ ഒരിക്കലും സൗഹൃദമുണ്ടാകാനിടയില്ല. എന്നാല്‍ വ്യത്യസ്ത മത വിശ്വാസികള്‍ തമ്മിലും ഒരു മതത്തിലും വിശ്വസിക്കാത്തവരും തമ്മിലും സൗഹൃദമില്ലേ? ഉണ്ട്. എന്നാല്‍ അത് മത സൗഹാര്‍ദ്ദമല്ല മനുഷ്യ സൗഹാര്‍ദ്ദമാണ്‌.

മത വിശ്വാസത്തെ വ്യക്തിപരമായ കാര്യമായി അംഗീകരിക്കുക എന്നത് മാത്രമാണ്‌ പരിഹാരം. എല്ലാ നന്മകളും തന്റെ മത ദൈവത്തിന്റെ തലയില്‍ കെട്ടിവെയ്ക്കാതെ മനുഷ്യനിലെ നന്മകളെ പരസ്പരം അംഗീകരിക്കാനും സഹവര്‍ത്തിത്തത്തോടെ ജീവിക്കാനും പഠിക്കുകയാണ്‌ വേണ്ടത്. കാരണം സ്നേഹം, ദയ, അനുകമ്പ തുടങ്ങിയ ഗുണങ്ങളെല്ലാം എല്ലാ മനുഷ്യര്‍ക്കും സഹജ ഗുണങ്ങളാണ്‌. അത് ഏതെങ്കിലും മത ദൈവത്തിന്റെ ദാനമൊന്നുമല്ല. അതിനെ അംഗീകരിക്കുക; അപ്പോള്‍ സമൂഹം നന്നാകും.

Unknown said...

അല്ലാഹുവല്ലാതെ മറ്റേതെങ്കിലും ദൈവത്തെ ആരെങ്കിലും ആരാധിച്ചുപോയാല്‍ അവരെ മാത്രമല്ല അവര്‍ ആരധിക്കുന്ന ദൈവങ്ങളെയും നരകത്തിലെ വിറകാക്കിക്കളയുമെന്ന് ഖുര്‍ ആനിലെ ദൈവം ഭീഷണിപ്പെടുത്തുന്നു.


ഇങ്ങനെ അള്ളാഹു പറഞ്ഞിട്ടുണ്ടെങ്കില്‍ ഒരു സംശയം

ഞാന്‍ മൊഹമ്മദ്‌ നബിയെ ദൈവമെന്നു കരുതിക്കൊണ്ട് ആരാധിച്ചുപോയാല്‍ നരകത്തില്‍ എന്നെ കരിക്കുന്നതിന് നബിയെ വിറകാക്കുമോ? -

അല്ല അങ്ങനെയും സംഭവിക്കാമല്ലോ!

സുശീല്‍ കുമാര്‍ said...

നുറുങ്ങേരികള്‍ ബ്ലോഗില്‍ പുതിയ പോസ്റ്റ്:
ഹമീദ് ചേന്ദമംഗലൂരിന്റെ ലേഖനം
ഇന്നാട്ടിലെ മുസ്‌ലീം മുഖ്യധാരാ സംഘടനകള്‍ ഒന്നുപോലും അയല്‍ രാഷ്‌ട്രത്തില്‍ അഹമ്മദികളുടെ മതസ്വാതന്ത്ര്യം കവര്‍ന്നതിനെതിരെയോ അവര്‍ക്കെതിരെ വര്‍ഷങ്ങളായി ഭരണകൂടതലത്തിലും സിവില്‍ സമൂഹതലത്തിലും നടന്നുവരുന്ന നിന്ദ്യവും ക്രൂരവുമായ യക്ഷിവേട്ടയ്‌ക്കെതിരെയോ രണ്ടുവാക്ക്‌ മിണ്ടാന്‍ ഇന്നേവരെ തയ്യാറായിട്ടില്ല. അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല എന്നാണോ? തങ്ങള്‍ ഇഷ്‌ടപ്പെടാത്ത ജനവിഭാഗങ്ങളെ ആര്‍ എങ്ങനെ പീഡിപ്പിച്ചാലും തങ്ങള്‍ക്കു പരാതിയില്ലെന്ന നിലപാടെടുക്കുന്നവര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കാനുള്ള അവകാശം തന്നെയാണ്‌.

അപ്പൊകലിപ്തോ said...

>>> സുശീല് കുമാര് പി പി said : ഇനി പറയുന്ന കാര്യം താങ്കള്ക്കി ഷ്ടപ്പെട്ടാലും അല്ലെങ്കിലും സത്യസന്ധം മാത്രമാണ്‌. ഇവിടുത്തെ മതേതര സമൂഹത്തില്‍ ജീവിക്കുന്ന മുസ്ലിമിന്റെ മാത്രമല്ല ഹിന്ദുവിന്റെയും കൃസ്ത്യാനിയുടെയും എല്ലാം ബോധം ഇവിടുത്തെ സമൂഹത്തിന്റെ നീതിബോധത്തില്നിലന്നും ഉരുത്തിരിഞ്ഞതാണ്‌. അതുകൊണ്ടാണ് എല്ലാ മനുഷ്യസ്നേഹികളും ഈ ക്രൂരതയെ എതിര്ത്ത ത്. അല്ലാതെ അത് അവരുടെ മതബോധത്തിന്റെ പ്രതിഫലനമൊന്നുമല്ല; അങ്ങനെയെങ്കില്‍ പാകിസ്ഥാനിലെ മതവിശ്വാസിക്കും തലവെട്ടെന്നും കൈവെട്ടെന്നും ഒക്കെ കേള്ക്കു മ്പോള്‍ ഞെട്ടലുണ്ടാകേണ്ടാതാണ്‌. <<<

എന്തു പറഞ്ഞാലും അല്ലെങ്കില്‍ പറയണമെങ്കില്‍ ചിലര്‍ പാക്കിസ്താനിലും അഫഗാനിസ്താനിലും ഓടും. പാക്കിസ്താനില്‍ ആളുകള്‍ ഞെട്ടുന്നുണ്ടൊ എന്നറിയില്ല. പക്ഷേ ഗുജറാത്തിലും ഒറീസയിലും തലകളും കൈകളും വെട്ടുമ്പോല്‍ ഇവിടെയും ചിലരെങ്കിലും ഞെട്ടുന്നില്ല.

പക്ഷേ അതൊക്കെ ശ്രീരാമനും കൃഷ്ണനും ശിവനുമൊക്കെ പറഞ്ഞിട്ടാണു ഇതൊക്കെ ചെയ്യുന്നതെന്നു ആരും കരുതുന്നില്ല. ഇസ്ളാമും മുസ്ളിംകളുമാവുമ്പോല്‍ അതൊക്കെ അതിണ്റ്റെ പ്രവാചകന്‍ പറഞ്ഞിട്ടാണു എന്ന വരുത്തുക യുക്തിവാദികളുടെ ചീഞ്ഞ സ്വഭാവമാണു.

ഇസ്ളം ഒരു മതമെന്നതിലുപരി ഒരു രാഷ്ടവും കൂടിയാണു. ഒരു രാഷ്ടത്തിണ്റ്റെ സകല നിയമങ്ങളും അതുള്‍ക്കൊള്ളുന്നു. രാഷ്ടനിയമങ്ങള്‍ വ്യക്തികളോ ഏതെങ്കിലും അനൌദ്യോഗിക ഗ്രൂപ്പുകളോ അതു നടപ്പാക്കുക എന്നതു മറ്റേത്‌ രാഷ്ടങ്ങളിലുമുള്ളതു പോലെ ഇസ്ളാമിക സംവിധാനത്തിലും ശിക്ഷാര്‍ഹമാണു. മതനിന്ദക്കോ കൊലപാതകത്തിനോ ഇസ്ളാമിക ചരിത്രത്തില്‍ എന്തെങ്കിലും ശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ അതൊരു രാഷ്ടനിയമത്തിണ്റ്റെ ഭാഗമാണു. "നിങ്ങള്‍ക്ക്‌ വെറുക്കുന്നവരാണെങ്കില്‍ അവരോട്‌ പോലും നീതി പാലിക്കുക" എന്നതു ഇസ്ളാമിണ്റ്റെ പ്രഖ്യാപിത നയമാണു.

സഹോദരാ .. ചൈനക്കാരനാണെങ്കിലും ഇന്ത്യക്കാരനാണെനെങ്കിലും ആഫ്രിക്കക്കാരനാണെങ്കിലും അവനവണ്റ്റെ സംസ്കാരവും ശീലങ്ങളും അനുസരിച്ചു ജീവിക്കാം. കാരണം മനുഷ്യണ്റ്റെ/ സംസ്കാരത്തിണ്റ്റെ വൈവിദ്യം ദൈവത്തിണ്റ്റെ സൃഷ്ടിയുടെ അടിസ്താനമാണു. (quran 49:13)

അല്ലാതെ ആരെങ്കിലും എവിടെങ്കിലും "കൈവെട്ടി" എന്നതിണ്റ്റെ പേരില്‍ ഇസ്ളം ചൊറിഞ്ഞേ മറിഞ്ഞേ എന്നു ഓക്കാനിക്കുന്നതു ചുരുക്കി പറഞ്ഞാല്‍ തന്ത പലതാവുന്നവരുടെ പണിയാണു.

ഇന്ത്യയില്‍ പോലും (മതബോധത്തിണ്റ്റെയല്ലാത്ത പൊതുബോധത്തിണ്റ്റെ മഹത്വം കൂടിനില്‍ക്കുന്നു എന്നു സുശീല്‍ പറയുന്ന രാജ്യത്ത്‌ !) ഒരാളെ നിന്ദിക്കുന്നതിനുള്ള ശിക്ഷ (IPC 294,294A) മൂന്നുവര്‍ഷം തടവോ പിഴയോ രണ്ടും കൂടി ചേര്‍ന്നതോ ആണു. മതനിന്ദയാവുമ്പോല്‍ അതിലും കൂടും.

എന്നിട്ടും ഇസ്ളാം കൈവെട്ടിയേ കുത്തിമലര്‍ത്തിയേ എന്നൊക്കെ ചുമ്മാ അപ്പിയിടുന്നവരുടെ വയറൊന്നു നന്നായി പരിശോധിച്ചുവയ്ക്കുന്നതു നല്ലതാണു. കുറഞ്ഞപക്ഷം ശ്രീ ജബ്ബറിനെ പോലുള്ളവര്‍ അപ്പിയിടുന്നതെടുത്ത്‌ വിഴുങ്ങാതിരിക്കുകയാണു ഒരു ആരോഗ്യ പ്രതിവിധി.

Unknown said...

സത്യം പറയുന്നവരെ 'തന്തയില്ലാത്തവര്‍' എന്നും 'അപ്പി ഇടുന്നവരും', 'തിന്നുന്നവരും' എന്നും യാതൊരു പ്രശ്നവുമില്ലാതെ വിളിക്കുന്ന മതവിശ്വാസിയുടെ സംസ്ക്കാരം കണ്ടല്ലോ. ഇതും മതം പഠിപ്പിച്ചതാണോ എന്തോ?
രാമനെയും കൃഷ്ണനെയും പൂജിക്കുന്നവരല്ല കൈ വെട്ടിയത് എന്ന് താങ്കള്‍ക്കു സംശയം വല്ലതുമുണ്ടോ? ഗുജറാത്തിലെ അശരണര്‍ക്ക് സഹായമെത്തിച്ചത് ഇസ്ലാം മതമല്ല, ഇന്ത്യയിലെ നല്ലവരായ മനുഷ്യസ്നേഹികള്‍ ആയിരുന്നു. ഇസ്ലാം ഭീകരത നാട്ടില്‍ പ്രായോഗികമാക്കാന്‍ പറ്റാത്തതിന്റെ നിരാശ ഇങ്ങനെ ബ്ലോഗില്‍ ചീത്ത വിളിച്ചല്ല തീര്‍ക്കേണ്ടത്. കേരളത്തിലെ കാര്യം തീര്‍ക്കേണ്ടത് ഗുജറാത്തിലെ കാര്യം പറഞ്ഞിട്ടല്ല. കോഴിക്കോട് ബോംബ്‌ പോട്ടിക്കേണ്ടത് പാകിസ്ഥാനിലെ കാര്യം പറഞ്ഞിട്ടല്ല. സമാധാനം, സംസ്കാരം എന്നൊക്കെ നാഴികക്ക് നാല്‍പ്പതു വട്ടം വിളിച്ചു പറഞ്ഞിട്ടും അതൊന്നും ഈ ബ്ലോഗിലോ പ്രവ്ര്ത്തിയിലോ കാണുന്നില്ലല്ലോ. അതോ ഇതാണോ അറേബ്യന്‍ സംസ്കാരം.? അറേബ്യന്‍ സംസ്ക്കാരം പിന്തുടരുന്നവര്‍ക്ക് ഇനി അതൊന്നും അറിയില്ലേ?

സുശീല്‍ കുമാര്‍ said...

ജയരാജ്,
അപ്പോകലിപ്തൊയുടെ വാക്കുകള്‍ കേട്ട് അതാണ്‌ മൊത്തം മുസ്ലിംകളുടെ സംസ്കാരം എന്ന് തെറ്റിദ്ധരിക്കരുത്. അദ്ദേഹം അതില്‍ ബിരുദമെടുത്ത ശേഷം ബൂലോകം വൃത്തികേടാക്കാനിറങ്ങിയ ആളാണ്‌. ഒന്നുകില്‍ നമ്മല്‍ കണ്ടില്ലെന്ന് നടിക്കുക, വളരെ വൃത്തികേടാനെങ്കില്‍ ഡിലീറ്റുക, അതേ വഴിയുള്ളു.

OpenThoughts said...

പ്രകാശം പരത്തേണ്ട ആശയങ്ങള്‍ ഇരുട്ടില്‍ക്കിടന്ന്‍ നിര്ജജീവമായി. പരിശുദ്ധ ഖുറാന്‍ അന്യ മതസ്ഥര്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നത് മതത്തിന്റെ ശാസനയല്ല. ഉപര്യുക്ത സ്വാര്ത്ഥ വിചാരങ്ങളില്‍ നിന്നുമുടലെടുത്ത കപട വിശ്വാസങ്ങളുടെ പരിണിതഫലം മാത്രം

സൂചിപ്പിച്ചിരുന്നത് പോലെ 'മതം, വിശ്വാസം: വേണ്ടത് ഒരു തുറന്ന സമീപനം - ഭാഗം 2....' പോസ്റ്റ്‌ ചെയ്തു.

http://my-open-thoughts.blogspot.com/2010/09/2.html


സസ്നേഹം
ഓപണ്‍ തോട്സ്

വിചാരം said...

പ്രിയ അപ്പോക്ലിപ്തോ... താങ്കളുടെ ഈ തെറിലിപ്തമായ കമന്റുകളില്ലൂടെ ശിഹാബ് തങ്ങള്‍ പോലുള്ള നല്ല മനുഷ്യര്‍ വിശ്വസിച്ചിരുന്ന ഇസ്ലാമെന്ന മതത്തെ വളരെ മോശമായി ആ മതത്തെ അകലെ നിന്ന് നോക്കുന്നവരും,മറ്റും കാണുന്നുണ്ട് എന്ന സത്യം മനസ്സിലാക്കി സമചിത്തതയോടെ സംവദിക്കുക, ഞാനും ഇവിടെയുള്ളവരും താങ്കളെ കുറിച്ച് മനസ്സിലാക്കിയത്, താങ്കളുടെ കുടുംബം തനി സംസ്ക്കാര ശൂന്യരാണന്നുള്ളത്, മറ്റൊന്ന് താങ്കള്‍ക്ക് ഒട്ടും വിദ്യാഭ്യാസമില്ലാ എന്നതും.

അപ്പൊകലിപ്തോ said...

അല്ലാതെ ആരെങ്കിലും എവിടെങ്കിലും "കൈവെട്ടി" എന്നതിണ്റ്റെ പേരില്‍ ഇസ്ളം ചൊറിഞ്ഞേ മറിഞ്ഞേ എന്നു ഓക്കാനിക്കുന്നതു ചുരുക്കി പറഞ്ഞാല്‍ തന്ത പലതാവുന്നവരുടെ പണിയാണു.


എണ്റ്റെ ഈ ഒരു സെണ്റ്റെന്‍സാണ്‌ പ്രകോപനപരമെന്ന്‌ ചിലരുടെ കമണ്റ്റുകളില്‍ നിന്ന്‌ തോന്നുന്നു. അതില്‍ തന്നെ "തന്ത" എന്ന വാക്കാണ്‌ പലരെയും ചോടിപ്പിച്ചതെന്നും കരുതുന്നു.

സുരേഷ്ഗോപി എടുത്തുകാച്ചുന്ന ഈ പ്രയോഗത്തിനു കയ്യടിച്ച്‌ കോല്‍മയിര്‍ കൊള്ളുന്ന മലയാളി, ഈ വാക്ക്‌ കണ്ടു അസ്വസ്തമാകുന്നതിണ്റ്റെ അടിസ്താനമെന്തെന്ന്‌ മനസ്സിലാവുന്നില്ല. അത്‌ ആരെയെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കുന്നതുമല്ല.മതത്തെയോ സമൂഹത്തെയോ ആക്ഷേപിക്കുന്നതുമല്ല . ഒരു പൊതുരീതി അവലംബിച്ചതാണ്‌.

പക്ഷേ വിരോധാഭാസം എന്നു പറയുന്നതു ടി.ജെ ജോസഫിണ്റ്റെ തെറിവിളിയെ ഭംഗിവാക്കായി കരുതുന്നവരാണ്‌ എണ്റ്റെ പ്രയോഗത്ത്തിണ്റ്റെ സാംസ്കാരിക തലങ്ങളന്വേഷിക്കുന്നത്‌. യുക്തിവാദികളേ നന്ദി.


>>> വിചാരം said : മിനിയാന്ന് എന്റെ വീട്ടില്‍ മഹല്ല് കമറ്റിയംഗം വന്ന് ഉമ്മയോടും അനുജനോടും മാസവരി കൃത്യമായി അടയ്ക്കുന്നില്ലാന്ന് പറഞ്ഞ് ബഹളം വെച്ചു, ആ പന്നിന്റെ മോനെ അപ്പോള്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ പറാഞ്ഞ് ഓടിച്ചു, ലത്തീഫേ.. ഏത് നായിന്റെ മോനോടും എന്റെ വ്യക്തമായ മുഖത്തോട് സംവദിക്കാനുള്ള ധൈര്യം എനിക്കുണ്ട് <<<

വിചാരം.. മുകളില്‍ കൊടുത്തതു നിങ്ങളുടെ (ഒരു ഭീരുവിണ്റ്റെ) വാക്കുകളാണു. തനി സംസ്കാര ശ്യൂന്യമായ കുടുംബം , പൊന്നാനി കടല്‍ തുരുത്തിലെ കുടുംബമാണെന്ന് മനസ്സിലായില്ലെ. ?

കുരുത്തം കെട്ടവന്‍ said...

അയ്യോ എന്താ ഇത്‌? തെറികളൊക്കെ യുക്തിവാദികള്‍ക്ക്‌ സംവരണം ചെയ്ത കാര്യം താങ്കള്‍ മറന്നോ? അവര്‍ക്ക്‌ തരം പോലെ 'നായിണ്റ്റെ മോനേന്നോ' പന്നീണ്റ്റെ മോനേന്നൊക്കെ വിളീക്കാം. അത്‌ സാംസ്കാരിക സബ്ബന്നമായ വാക്കുകള്‍.. പക്ഷേ, അതിണ്റ്റെ അര്‍ത്ഥ ശ്യൂന്യത ബോധ്യപെടുത്താന്‍ പോലും മത വിശ്വാസികള്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കരുത്‌!! ഉപയോഗിച്ചാല്‍ നാന്‍ ശുട്ടീടുവേ!!!

Unknown said...

ഈ ഞാനും ആ അയല്‍പക്കക്കാരനെ കുറിച്ച് പറയണമല്ലോ. ആ ഗൃഹനായകന്റെ ചില ചരിത്രം നമുക്ക് പരിശോധിക്കാം. എന്നിട്ട് തീരുമാനിക്കാം, അയാള്‍ നല്ലവനോ എന്ന്.
എനിക്ക് ആ ഗൃഹനായകനെ അംഗീകരിക്കാന്‍ കഴിയില്ല. കാരണം:-

(1). ചുറ്റുമുള്ളവരുടെ ആരാധനാലയങ്ങള്‍ അയാള്‍ അടിച്ചു തകര്‍ത്തു തീയിട്ടു.
(2). ഭര്‍ത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തി സഫിയ എന്ന പെണ്ണിനെ ഭോഗിച്ചു.
(3). 50 വയസ്സ് കഴിഞ്ഞിട്ടും കാമം അടങ്ങാതെ വെറും 8 വയസ്സുള്ള പെണ്‍കുഞ്ഞിനെ വിവാഹം ചെയിതു.
(4). സ്വന്തം വളര്‍ത്തു മകന്റെ ഭാര്യയെ വിവാഹം ചെയിതു.
(5). തന്‍റെ വിശ്വാസങ്ങള്‍ മാത്രമാണ് ശരി എന്ന് വിധിച്ചു, അത് അനുസരിക്കാത്തവര്‍ക്ക് നരകം എന്ന് ഭീഷണിപ്പെടുത്തി.
(6). ബൈബിള്‍ കോപ്പിയടിച്ചു.
(7). ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നരകം എന്ന് പ്രഖ്യാപിച്ചു. (പഹയനു ഹിന്ദു, ബുദ്ധ മതങ്ങളെ കുറിച്ചു അറിയാതിരുന്നത്‌ ഭാഗ്യം).
(8). അയല്‍ക്കാര്‍ക്ക് ശല്യമായി 5 നേരം സംഗീതത്തെ കൊന്നു കൊല വിളിച്ചു. സംഗതിയുമില്ല, താളവുമില്ല, ബോധവുമില്ല!! അയല്‍ക്കാര്‍ക്ക് ഒരു നിത്യ ശല്യവും.!!!
(9). ആള്‍ക്കാരെ ആക്രമിച്ചു സ്ഥലങ്ങളും സമ്പത്തും പിടിച്ചടക്കി. പിടിച്ചവരില്‍ നിന്ന് ആണുങ്ങളെയും കുട്ടികളെയും കൊന്നു. പെണ്ണുങ്ങളെ വീതം വെച്ചെടുത്തു.
(10). സായിബാബയെയും ശ്രീ ശ്രീയേയുമൊക്കെ പോലെ നാട്ടുകാരുടെ സമ്പത്ത് ധൂര്‍ത്തടിച്ചു, ഒപ്പം അവരുടെ കണ്ണില്‍ പൊടിയിടാന്‍ പാവപ്പെട്ടവര്‍ക്ക് ദാനവും ധര്‍മ്മവും. സായിബാബ എത്രയോ ഭേദം.!!
(11). ദൈവത്തിന്റെ പേര് പറഞ്ഞ്‌ ആ പാവപ്പെട്ട ജനങ്ങളെ പറ്റിച്ചു. അനുസരിക്കാത്തവരെ വാള്‍ കൊണ്ട് അനുസരിപ്പിച്ചു.
(12). ഈ പേരുദോഷം മാറാന്‍ കൂട്ടാളികള്‍ ഒരു മതപുസ്തകം അടിച്ചിറക്കി എല്ലായിടത്തും എത്തിച്ചു.
(13). എതിര്‍ത്തവരെയെല്ലാം ഇല്ലാതാക്കി. ചിലര്‍ക്ക് സ്വത്തും സമ്പാദ്യവും കൊടുത്തു തന്‍റെ അനുയായികള്‍ ആക്കി. അത് ദാനധര്‍മ്മം എന്ന് പ്രചരിപ്പിച്ചു.
(14). ആ ഗൃഹനായകന്റെ ബന്ധുക്കള്‍ ഇന്നും നിരപരാധികളെ കൊന്നൊടുക്കുന്നു.
(15). ആ ഗൃഹനായകനെ ഇന്ന് ലോകം തിരിച്ചറിയുകയും ലോകവ്യാപകമായി എതിര്‍ക്കുകയും ചെയ്യുമ്പോള്‍ അനുയായികള്‍ ന്യായീകരിക്കാന്‍ പെടാപാട് പെടുന്നു.!!!!
കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക:- faithfreedom.org

കുരുത്തം കെട്ടവന്‍ said...

സുശീലിനു അഭിമാനിക്കാം! സിനിമാ നടി നമിതയല്ലേ നേരിട്ട്‌ കമണ്റ്റിയിരിക്കുന്നത്‌!! ഹൊ..... എന്തിരെല്ലാം ടൈപ്പുകള്‍!!

കുരുത്തം കെട്ടവന്‍ said...
This comment has been removed by the author.
കുരുത്തം കെട്ടവന്‍ said...

'നമിത' കൊടുത്ത ലിങ്കും 'കാളിദാസന്‍' ഇസ്‌ലാമിനെ കുറിച്ച്‌ പഠിക്കാനും റഫര്‍ ചെയ്യാനും സ്ഥിരമായി നല്‍കുന്ന ലിങ്കും ഒന്നായത്‌ 'നമിതയില്‍' ഒരു 'കാളി' ബന്ധം ഉണ്ടെന്ന് തെറ്റിദ്ദരിച്ചാല്‍ പ്ളീസ്‌ കുറ്റം പറയരുത്‌.

കുരുത്തം കെട്ടവന്‍ said...

'നമിത' കൊടുത്ത ലിങ്കും 'കാളിദാസന്‍' ഇസ്‌ലാമിനെ കുറിച്ച്‌ പഠിക്കാനും റഫര്‍ ചെയ്യാനും സ്ഥിരമായി നല്‍കുന്ന ലിങ്കും ഒന്നായത്‌ 'നമിതയില്‍' ഒരു 'കാളി' ബന്ധം ഉണ്ടെന്ന് തെറ്റിദ്ദരിച്ചാല്‍ പ്ളീസ്‌ കുറ്റം പറയരുത്‌.

Unknown said...

'നമിത'മാത്രമാണോ .. !!

കാളിയുടെ പോസ്റ്റുകളില്‍ കാക്കത്തൊള്ളായിരം അനോനികളായി വാലുപൊക്കി വരുന്നതൊക്കെ പിന്നെ ആരാ.. സ്വന്തം കാളിയപ്പന്‍ തന്നെ !!

ഇതൊക്കെ ഇപ്പോഴാണോ അറിയുന്നത്‌. ?

പുള്ളിയൊരു comment രോഗിയാണു. ഒരു 50എണ്ണമെങ്കിലും തികച്ചില്ലെങ്കില്‍ പുള്ളിയുടെ പള്ളക്ക്‌ ഒരു കാളലാണ്‌.

എഴുത്തിന്റെ സ്വഭാവം വച്ചു ഒരു ഞരമ്പ്‌ രോഗിയും ..

chithrakaran:ചിത്രകാരന്‍ said...

ജാതി സെന്‍സസ്സിനെ ഭയക്കുന്ന യുക്തിവാദികളുടെ സവര്‍ണ്ണ ജാതിബോധത്തെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് ലിങ്ക് താഴെ കൊടുത്തോട്ടെ :)
യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?

Unknown said...

the referred website has millions followers. anybody can refer or recommend to read.

Anil said...

ഇവരൊക്കെ യുക്തിവാദികള്‍ ആയതുകൊണ്ടാണോ ദൈവം ഈ വിധം ഇവര്‍ക്ക് നാശം വരുത്തിയത്? ഒരു പക്ഷെ "പരമകാരുണ്യവാന്റെ" നേരമ്പോക്കാവാം ഇതെല്ലം

ദൈവത്തിന്‍റെ വികൃതികള്‍ 1

ദൈവത്തിന്‍റെ വികൃതികള്‍ 2

Vayanakkaran said...

ഏത് സാഹചര്യത്തില്‍ ആയാലും കുറെ പേര്‍ മഹാനായി കാണുന്ന ഒരാളെ 'നായിന്റെ മോന്‍' എന്ന് വിളിക്കുന്നത്‌ പരസ്യമായി അവതരിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. വിമര്‍ശിക്കാം തെറി വിളിക്കണോ? അവിടെ "ഭ്രാന്തന്‍' എന്ന പേര് തന്നെ മതി, മുഹമ്മദ്‌ എന്ന് കൊടുക്കേണ്ട കാര്യമില്ല. അത് മനപൂര്‍വ്വമെന്നു സംശയിച്ചാല്‍ തെട്ടുപരയാനും പറ്റില്ല. നമ്മള്‍ ആത്മാവിനു തുല്യം സ്നേഹിക്കുന്ന ഒരാളെ തെറി വിളിക്കുന്നത്‌ കേള്‍ക്കുമ്പോഴുള്ള പ്രതികരണം മാത്രമാണ് കൈവെട്ടല്‍.

Rational books said...

കത്തോലിക്ക മതഭീകരതയ്ക്കെതിരെ മതവിരുദ്ധ റാലി

Rational books said...

കത്തോലിക്കാ മതഭീകരതയ്ക്കെതിരേ മതവിരുദ്ധ റാലി

..naj said...

dotcompals said...
അദ്യാപനം എന്നാല് നല്ലത് പറഞ്ഞ് കൊടുക്കുക, ഉള്ളത് പറഞ്ഞ് കൊടുകുക. അല്ലാതെ മത പഠനം അല്ല ! മത ഭാന്തന്മാര്ക്കെതിരെ എത്ര വേണമെങ്കിലും കുഴലൂതാം ! ഭ്രാന്തിനെ ചികത്സയുള്ളൂ, മത ഭ്രാന്തിന് ഇല്ല!

ഒരു കാര്യം ചോദിക്കട്ടെ,
ഒരു അധ്യപാകാന് കുട്ടികള്ക്ക് കൊടുക്കേണ്ട ചോദ്യമായിരുന്നോ ഇത്, അതോ പ്രകൊപനമോ
ഒരു ചിന്നം ഇടാന് വേണ്ടിയാണ് ഈ തറ ഭാഷ ഇദ്ദേഹം കണ്ടു പിടിച്ചു കൊടുത്തത് (അതോ ഈ തറ സംസ്കാരം മലയാളിക്ക് മാത്രം സ്വന്തമാണോ !), ഒരു അധ്യാപകന് എന്നാ നിലക്ക് ഇത്തരം ഭാഷ തിരസ്കരിക്കേണ്ട അധ്യാപകന്
ചോദ്യപേപ്പര് എന്ന് പറയുന്നത്, പഠിച്ചതിനെ കുറിച്ചുള്ള ടെസ്റ്റ് ആണല്ലോ ! അതിങ്ങനെ
ദൈവം : എന്താടാ നായിന്റെ മോനെ !
എത്ര വട്ടം പറഞ്ജീട്ടുന്ടെട നായിന്റെ മോനെ !


Answer to the above
dotcompals said...
“”അദ്യാപനം എന്നാല് നല്ലത് പറഞ്ഞ് കൊടുക്കുക, ഉള്ളത് പറഞ്ഞ് കൊടുകുക.”””

I agree with you dotcompals !
നിര്ബന്ധമാണെങ്കില് ഇതൊക്കെ സ്വന്തം വീട്ടില് മക്കളെ പഠിപ്പിച്ചാല് പോരെ. പകര്ന്നു കൊടുക്കേണ്ട വിജ്ഞാനത്തില് ഇതുള്പ്പെടുത്തി വഷളാക്കണോ !
കുട്ടികളെ ഇങ്ങിനെ സംസ്കാരം പഠിപ്പിക്കുന്ന (ഈ കോലത്തിലുള്ള) അധ്യാപകരെ, Alle DOTCOMPALS !

BorN said...

http://www.livemint.com/2010/09/22221729/Faith-shows-a-new-way-to-micro.html?h=B

harris.kannur said...

മാധ്യമത്തിൽ വന്ന പരസ്യം മുസ്ലിം കിഡ്നി ആവശ്യമുണ്ട് എന്നാണ് അത് മാധ്യമം പത്രത്തിനല്ല ഒരു വ്യക്തി അങ്ങനെ െടടുത്തു അത് മാധ്യമം പ്രസിദ്ധീകരിച്ചു: അതെന്തോ അപരാധമെന്നേ പോ ലെ വിഡ്ഢികൾ പൊക്കി നടക്കുന്നു നാളെ പള്ളി പരിസരത്ത് സ്ഥലം ന്ന് പരസ്യം കൊടുത്താൽ ?